Connect with us

Breaking News

സ്‌പെഷ്യൽ ട്രെയിനില്ല 
പൂജയ്‌ക്കും തിക്കിത്തിരക്കണം

Published

on

Share our post

പാലക്കാട്‌ : ഓണത്തിനെന്ന പോലെ മലയാളികളുടെ പൂജാ അവധി യാത്രയും ദുരിതപാളത്തിൽ. ഓണത്തിന്‌ പേരിനെങ്കിലും സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചെങ്കിൽ പൂജയ്‌ക്ക്‌ രണ്ട്‌ സർവീസ്‌ മാത്രം. തിരുവനന്തപുരത്തുനിന്ന്‌ ജാർഖണ്ഡിലെ ടാറ്റാ നഗറിലേക്കും തിരിച്ചുമുള്ള രണ്ടെണ്ണം.തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ ഒക്ടോബർ ഒന്ന്‌, എട്ട്‌ തീയതികളിലും തിരിച്ച്‌ നാലിനും 11നുമാണ്‌ യാത്ര ആരംഭിക്കുക. ഇതിൽ എസി ത്രീ ടയർ ടിക്കറ്റുകൾ തീർന്നു.
സ്ലീപ്പർ ടിക്കറ്റുകളുണ്ട്‌. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ്‌ പൂജ അവധി.  ഞായർ, തിങ്കൾ അവധിയായതിനാൽ മറുനാടൻ മലയാളികൾക്ക്‌ നാലുദിവസം നാട്ടിൽ കൂടാം. എന്നാൽ ട്രെയിനില്ലാത്തത്‌ തിരിച്ചടിയാണ്‌.
സാധാരണ ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. ബംഗളൂരുവിൽനിന്നും തിരിച്ചുള്ളതുമായ ട്രെയിനുകളിൽ മിക്കതിലും സ്ലീപ്പർ കോച്ചിൽ വെയിറ്റിങ് ലിസ്‌റ്റ്‌ നൂറിന്‌ മുകളിലാണ്‌. തേർഡ്‌ എസിയിലും വെയിറ്റിങ് ലിസ്‌റ്റ്‌ തന്നെ. കൊച്ചുവേളി – മൈസൂരു, കൊച്ചുവേളി – ബംഗളൂരു ഹം സഫർ, കന്യാകുമാരി – ബംഗളൂരു, യശ്വന്ത്‌പുർ എക്‌സ്‌പ്രസുകളിലെല്ലാം സ്ലീപ്പർ ടിക്കറ്റുകൾ വെയിറ്റിങ് ലിസ്‌റ്റാണ്‌.
ചെന്നൈയിലേക്കും തിരികെയുള്ളതുമായ ട്രെയിനുകളിലും സ്ഥിതി വ്യത്യസ്‌തമല്ല. ഷാലിമാർ എക്‌സ്‌പ്രസ്‌, ആലപ്പി – ചെന്നൈ, മംഗളൂരു – എംജിആർ ചെന്നൈ, രപ്‌തിസാഗർ, തിരുവനന്തപുരം – ചെന്നൈ തുടങ്ങി എല്ലാ ട്രെയിനിലും ദിവസങ്ങൾക്കുമുന്നേ ടിക്കറ്റ്‌ തീർന്നു.
 തൽക്കാൽ 
കൊള്ള വീണ്ടുംആഘോഷവേളകളിലെ തിരക്ക്‌  മുതലാക്കി ജനറൽ ക്വാട്ടയിലെ സ്ലീപ്പർ, എസി ടിക്കറ്റുകളുടെ എണ്ണംകുറച്ച്‌ തൽക്കാൽ, പ്രീമിയം തൽക്കാൽ ക്വാട്ട വർധിപ്പിച്ച്‌ റെയിൽവേ കൊള്ള നടത്തുന്നുണ്ട്‌. വിശേഷവേളകളിൽ സാധാരണ ദിവസങ്ങളേക്കാൾ ഉയർന്ന തുകയാണ്‌ പ്രീമിയം തൽക്കാലിന്‌ ഈടാക്കുന്നത്‌.
പാലക്കാടുനിന്ന്‌ ചെന്നൈവരെ നിലവിൽ സ്ലീപ്പർ ടിക്കറ്റ്‌ നിരക്ക്‌ 355 രൂപയാണ്‌. തൽക്കാലിന്‌ 100 രൂപ വർധിച്ച്‌ 455 ആകും.
എന്നാൽ പ്രീമിയം തൽക്കാൽ നിരക്ക്‌ 1,020 രൂപയാണ്‌.  തിരക്കുള്ള സമയങ്ങളിൽ ട്രെയിൻ പുറപ്പെടുന്നതിന്‌ തൊട്ടുമുന്നേ തൽക്കാലിനേക്കാൾ  ഉയർന്ന നിരക്കിൽ ടിക്കറ്റ്‌ വിൽക്കും.പ്രീമിയം തൽക്കാലിന്‌ തിരക്കേറുമ്പോൾ നിരക്കും കൂടും. സാധാരണ സ്ലീപ്പർ എ സി ടിക്കറ്റുകൾ തീർന്നതിനാൽ തൽക്കാൽ പ്രീമിയം തൽക്കാൽ ടിക്കറ്റുകളെയാണ്‌ യാത്രക്കാർ ആശ്രയിക്കുക. ആകെ സീറ്റിന്റെ 20 ശതമാനമാണ്‌ പ്രീമിയം തൽക്കാലിലേക്ക്‌ നീക്കിവയ്‌ക്കുന്നതെങ്കിലും തിരക്ക്‌ കൂടുമ്പോൾ  35ശതമാനംവരെയാക്കുന്നുണ്ട്‌.

Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!