Connect with us

Breaking News

മൊയ്‌തുപാലം ടൂറിസ്‌റ്റ്‌ കേന്ദ്രമാക്കും: 
മന്ത്രി മുഹമ്മദ്‌ റിയാസ്‌

Published

on

Share our post

പിണറായി:ധർമടം പഴയ മൊയ്തുപാലം  നവീകരിച്ച്‌ വിനോദ സഞ്ചാരത്തിന് തുറന്നുകൊടുക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.1931ൽ ബ്രിട്ടീഷുകാർ പണിതതാണ് പാലം.  തലശേരിയെയും കണ്ണൂരിനെയും ബന്ധിപ്പിച്ച് ദേശീയപാതയിൽ പുതിയ പാലം വന്നതോടെ മൊയ്തുപാലം ഉപേക്ഷിക്കപ്പെട്ട സ്ഥിതിയായി. ഉരുക്കുകൊണ്ടു നിർമിച്ച മൊയ്തുപാലത്തിലൂടെ വാഹന ഗതാഗതം  കുറവാണ്.

ഈ സാഹചര്യത്തിൽ   അറ്റകുറ്റപ്പണിചെയ്ത് ബലപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാക്കി മാറ്റുന്നത് ധർമടം – മുഴപ്പിലങ്ങാട്‌ ബീച്ചുകളുമായും തലശേരിയിലെയും കണ്ണൂരിലെയും പൈതൃക വിനോദ സഞ്ചാര കേന്ദ്രങ്ങളുമായും ബന്ധപ്പെടുത്തിയുള്ള ടൂറിസം സർക്യൂട്ടിന് ഏറെ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. 
ടൂറിസം ജോ. ഡയറക്ടർ ടി ജി അഭിലാഷ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ വി ബിജു, ധർമടം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ഷീജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശശി, പി എം പ്രഭാകരൻ എന്നിവരും  മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 
പുതുമോടിയിലേക്ക്‌ 
പാലം.പുതിയ പാലം വന്നതോടെ  തലമുറകളെ പുഴ കടത്തിയ ഈ പാലം തുരുമ്പെടുത്തും കാടുമൂടിയും തകർച്ചയുടെ വക്കിലാണ്. 1930-ലാണ് അഞ്ചരക്കണ്ടിപ്പുഴയ്ക്കു കുറുകെ ബ്രിട്ടീഷുകാർ പാലം നിർമിച്ചത്. ഇന്നത്തെ വാഹനപ്പെരുപ്പം സ്വപ്നംപോലും കാണാത്ത അന്നത്തെ എൻജിനിയർമാർ പാലത്തിന് 50 വർഷം ആയുസ്സ് കുറിച്ചു. നൂറിരട്ടിയിലധികം ഭാരവും പേറി പാലം 86 വർഷം ജീവിച്ചു. 2016 ലാണ് പുതിയ പാലം ഉദ്ഘാടനംചെയ്തത്. 
വ്യാപാരാവശ്യത്തിനാണ് ബ്രിട്ടീഷുകാർ പ്രധാനമായും മൊയ്തുപ്പാലം സ്ഥാപിച്ചത്. പുഴയിൽ ശക്തമായ അടിത്തറയിൽ സുർക്കയും ചുണ്ണാമ്പും ചേർന്ന മിശ്രിതത്തിൽ കെട്ടിപ്പൊക്കിയ നാല് കരിങ്കൽത്തൂണുകൾ. 
അതിനുമുകളിൽ ഗർഡറുകളും ബെയറിങ്ങുകളും അതിനുമുകളിൽ സ്ലാബ്, മുകളിൽ ഉരുക്കിൽ നിർമിച്ച നാലു കമാനങ്ങൾ, ഓരോ കമാനത്തിലും അഞ്ചു വരി ക്രോസ് ബാറുകൾ, ഉരുക്കിലുള്ള ഉരുപ്പടികളെല്ലാം സ്കോട്ട്‌ലാൻഡിലെ ലനാർക്ക് ഷെയർ സ്റ്റീൽ കമ്പനിയിൽ നിർമിച്ചവ. 
നിർമാണ വൈദഗ്ധ്യത്തിന്റെ ചരിത്ര മാതൃകയായ മൊയ്തുപ്പാലം സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ഇതോടെ നിറവേറും.

Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!