Connect with us

Breaking News

മട്ടന്നൂര്‍ പള്ളി അഴിമതിക്കേസ്‌ കല്ലായിയുടേത്‌ കുറ്റവാളിയുടെ കുറ്റസമ്മതം: എം വി ജയരാജൻ

Published

on

Share our post

കണ്ണൂർ:മട്ടന്നൂർ പള്ളി അഴിമതിക്കേസിൽ പ്രതിയായ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം കുറ്റവാളിയുടെ കുറ്റസമ്മതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. വിജിലൻസ് കേസ്‌ പ്രതിയായ ജില്ലാ സെക്രട്ടറിയോടൊപ്പം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനം നടത്തിയതുതന്നെ അഴിമതിക്കാരുടെ കൂട്ടായ്മയാണ് ഇക്കൂട്ടരെന്ന് ബോധ്യപ്പെടുത്തുന്നു.  പൊലീസിന് പരാതി നൽകിയത് ലീഗുകാരടക്കമുള്ള വിശ്വാസികളാണ്‌.  
 2017 മെയ്‌ 15ന്‌ നടന്ന മഹല്ല് ജനറൽബോഡിയിൽ അഴിമതിപ്രശ്നം വിശ്വാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. അബ്ദുൾ റഹ്‌മാൻ കല്ലായിയായിരുന്നു അധ്യക്ഷൻ. ഭാരവാഹി തെരഞ്ഞെടുപ്പ്‌ അജൻഡ വന്നപ്പോൾ നിലവിലെ ഭാരവാഹികൾക്കെതിരെ രൂക്ഷമായ എതിർപ്പുയർന്നു. അഴിമതിക്കാരെ ഭാരവാഹികളാക്കരുതെന്ന് വിളിച്ചുപറയുന്ന അന്നത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌.   
 വഖഫ് ബോർഡ് കേസ് തള്ളിയെന്ന വാദവും പച്ചക്കള്ളം. ഒപി 241/17 നമ്പർ കേസ്‌ ഇപ്പോഴും നടക്കുന്നു. ഒക്ടോബർ 11നാണ് അടുത്ത അവധി. 
ഒഎ 181/19  നമ്പർ വഖഫ് ട്രിബ്യൂണൽ കേസിൽ വീണ്ടും ഓഡിറ്റ് ചെയ്യാൻ വഖഫ് ബോർഡ് എടുത്ത തീരുമാനത്തെ ശരിവയ്‌ക്കുന്നുണ്ട്.  ഇതെല്ലാം വ്യക്തമാക്കുന്നത്, അന്നത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികളെ ആരും കുറ്റവിമുക്തരാക്കിയിട്ടില്ലെന്നാണ്.പുനർനിർമാണത്തിന്‌ വഖഫ് ബോർഡിന്റെ അനുമതി വാങ്ങിയില്ലെന്ന് പ്രതിതന്നെ സമ്മതിച്ചിട്ടുണ്ട്. അന്വേഷക സംഘത്തോട് പള്ളി പുതുക്കിപ്പണിതില്ലെന്നും അറ്റകുറ്റപ്പണിയാണ് നടത്തിയതെന്നും കളവുപറയുകയായിരുന്നു ഭാരവാഹികൾ. 
നഗരസഭയുടെ അനുമതിയും വാങ്ങിയിട്ടില്ല. അബ്ദുൾ സലാം എന്നയാൾ 40 ലക്ഷം രൂപ നിക്ഷേപം നൽകിയത്‌ കണക്കിൽ 1.5 ലക്ഷമായി കുറഞ്ഞു. ആയിരം പവൻ സ്വർണം കിട്ടിയെന്ന് സമ്മതിച്ച കല്ലായി, ഇത്‌ ആരിൽനിന്നാണെന്നും വിറ്റത് ആർക്കാണെന്നും വിറ്റുകിട്ടിയ പണം എത്രയെന്നും വ്യക്തമാക്കണം.  സംഭാവനയായി ലഭിച്ച സ്വർണത്തിന്റെ തൂക്കം എത്രയെന്നോ വിറ്റത് ഏത് ജ്വല്ലറിയിലാണെന്നോ ജ്വല്ലറിയിൽനിന്ന് ലഭിച്ച റസീതോ ഹാജരാക്കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്വർണം വിറ്റ വകയിൽ കണക്കിൽ കാണിച്ച തുക കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. 
   പള്ളിക്കും വിശ്വാസത്തിനുമെതിരെ നിലപാട് സ്വീകരിക്കുന്ന പാർടിയല്ല സിപിഐ എം.  മതവിശ്വാസികൾക്ക് ഇതെല്ലാമറിയാം. അസത്യപ്രസ്താവനയിലൂടെ സത്യം മൂടിവയ്‌ക്കാനാവില്ല. അഴിമതിക്കാരായ ലീഗ് നേതാക്കളുടെ വെട്ടിപ്പ്‌ പട്ടിക നീണ്ടതാണ്‌. അതുകൊണ്ടാണ് അണികൾ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നതെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.

Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!