Connect with us

Breaking News

മട്ടന്നൂര്‍ പള്ളി അഴിമതിക്കേസ്‌ കല്ലായിയുടേത്‌ കുറ്റവാളിയുടെ കുറ്റസമ്മതം: എം വി ജയരാജൻ

Published

on

Share our post

കണ്ണൂർ:മട്ടന്നൂർ പള്ളി അഴിമതിക്കേസിൽ പ്രതിയായ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം കുറ്റവാളിയുടെ കുറ്റസമ്മതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. വിജിലൻസ് കേസ്‌ പ്രതിയായ ജില്ലാ സെക്രട്ടറിയോടൊപ്പം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനം നടത്തിയതുതന്നെ അഴിമതിക്കാരുടെ കൂട്ടായ്മയാണ് ഇക്കൂട്ടരെന്ന് ബോധ്യപ്പെടുത്തുന്നു.  പൊലീസിന് പരാതി നൽകിയത് ലീഗുകാരടക്കമുള്ള വിശ്വാസികളാണ്‌.  
 2017 മെയ്‌ 15ന്‌ നടന്ന മഹല്ല് ജനറൽബോഡിയിൽ അഴിമതിപ്രശ്നം വിശ്വാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. അബ്ദുൾ റഹ്‌മാൻ കല്ലായിയായിരുന്നു അധ്യക്ഷൻ. ഭാരവാഹി തെരഞ്ഞെടുപ്പ്‌ അജൻഡ വന്നപ്പോൾ നിലവിലെ ഭാരവാഹികൾക്കെതിരെ രൂക്ഷമായ എതിർപ്പുയർന്നു. അഴിമതിക്കാരെ ഭാരവാഹികളാക്കരുതെന്ന് വിളിച്ചുപറയുന്ന അന്നത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌.   
 വഖഫ് ബോർഡ് കേസ് തള്ളിയെന്ന വാദവും പച്ചക്കള്ളം. ഒപി 241/17 നമ്പർ കേസ്‌ ഇപ്പോഴും നടക്കുന്നു. ഒക്ടോബർ 11നാണ് അടുത്ത അവധി. 
ഒഎ 181/19  നമ്പർ വഖഫ് ട്രിബ്യൂണൽ കേസിൽ വീണ്ടും ഓഡിറ്റ് ചെയ്യാൻ വഖഫ് ബോർഡ് എടുത്ത തീരുമാനത്തെ ശരിവയ്‌ക്കുന്നുണ്ട്.  ഇതെല്ലാം വ്യക്തമാക്കുന്നത്, അന്നത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികളെ ആരും കുറ്റവിമുക്തരാക്കിയിട്ടില്ലെന്നാണ്.പുനർനിർമാണത്തിന്‌ വഖഫ് ബോർഡിന്റെ അനുമതി വാങ്ങിയില്ലെന്ന് പ്രതിതന്നെ സമ്മതിച്ചിട്ടുണ്ട്. അന്വേഷക സംഘത്തോട് പള്ളി പുതുക്കിപ്പണിതില്ലെന്നും അറ്റകുറ്റപ്പണിയാണ് നടത്തിയതെന്നും കളവുപറയുകയായിരുന്നു ഭാരവാഹികൾ. 
നഗരസഭയുടെ അനുമതിയും വാങ്ങിയിട്ടില്ല. അബ്ദുൾ സലാം എന്നയാൾ 40 ലക്ഷം രൂപ നിക്ഷേപം നൽകിയത്‌ കണക്കിൽ 1.5 ലക്ഷമായി കുറഞ്ഞു. ആയിരം പവൻ സ്വർണം കിട്ടിയെന്ന് സമ്മതിച്ച കല്ലായി, ഇത്‌ ആരിൽനിന്നാണെന്നും വിറ്റത് ആർക്കാണെന്നും വിറ്റുകിട്ടിയ പണം എത്രയെന്നും വ്യക്തമാക്കണം.  സംഭാവനയായി ലഭിച്ച സ്വർണത്തിന്റെ തൂക്കം എത്രയെന്നോ വിറ്റത് ഏത് ജ്വല്ലറിയിലാണെന്നോ ജ്വല്ലറിയിൽനിന്ന് ലഭിച്ച റസീതോ ഹാജരാക്കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്വർണം വിറ്റ വകയിൽ കണക്കിൽ കാണിച്ച തുക കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. 
   പള്ളിക്കും വിശ്വാസത്തിനുമെതിരെ നിലപാട് സ്വീകരിക്കുന്ന പാർടിയല്ല സിപിഐ എം.  മതവിശ്വാസികൾക്ക് ഇതെല്ലാമറിയാം. അസത്യപ്രസ്താവനയിലൂടെ സത്യം മൂടിവയ്‌ക്കാനാവില്ല. അഴിമതിക്കാരായ ലീഗ് നേതാക്കളുടെ വെട്ടിപ്പ്‌ പട്ടിക നീണ്ടതാണ്‌. അതുകൊണ്ടാണ് അണികൾ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നതെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.

Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!