Connect with us

Breaking News

കോഴിക്കോട്‌ മെഡി. കോളേജ്‌ രാജ്യത്ത്‌ നമ്പർ 1; കൂടുതൽ പേർക്ക്‌ സൗജന്യ ചികിത്സ

Published

on

Share our post

കോഴിക്കോട്‌ : ഏറ്റവും കൂടുതൽപേർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കിയതിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആസ്പത്രി രാജ്യത്ത്‌ ഒന്നാമത്‌. കാരുണ്യ ഉൾപ്പെടെയുള്ള  ചികിത്സാ പദ്ധതികളിലൂടെയാണ്‌ കോഴിക്കോടിന്‌ ഈ നേട്ടം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)യിലൂടെ കൂടുതൽ രോഗികൾക്ക്‌ കിടത്തിച്ചികിത്സ നൽകിയതിൽ ബഹുദൂരം മുന്നിലാണ്‌ ഈ ആസ്പത്രി. 2021 ഏപ്രിൽമുതൽ 2022 മാർച്ച്‌വരെ കാസ്‌പിലൂടെ  60,652 പേരാണ്‌ കിടത്തിച്ചികിത്സ നേടിയത്‌.
ഒപിയിൽ എത്തുന്നവർ ഉൾപ്പെടെ ശരാശരി 5000 രോഗികൾക്ക്‌ മലബാറിന്റെ ഈ ആതുരാലയം ദിവസവും ചികിത്സ നൽകുന്നു. ഒരു വർഷം കുറഞ്ഞത്‌ 18 ലക്ഷം രോഗികൾക്ക്‌ ആതുരസേവനം നൽകുന്നു. മൂന്നരലക്ഷം പേർക്കാണ്‌ എൻഎംസിഎച്ച്‌, മാതൃശിശുസംരക്ഷണ കേന്ദ്രം(ഐഎംസിഎച്ച്‌), ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചെസ്‌റ്റ്‌ ഡിസീസസ്‌ എന്നിവയിലൂടെ കഴിഞ്ഞവർഷം ചികിത്സ നൽകിയത്‌. 97.78 കോടി രൂപയുടെ കിടത്തിച്ചികിത്സ നൽകി. കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർക്ക്‌ സൗജന്യമായി ചികിത്സ നൽകുന്ന കാരുണ്യ ബെനവലന്റ്‌ ഫണ്ടിന്‌ പുറമേയാണിത്‌. സംസ്ഥാന സർക്കാരാണ്‌ കാരുണ്യ ബെനവലന്റ്‌ ഫണ്ടിലൂടെ ചികിത്സ ഉറപ്പാക്കുന്നത്‌.
സൂപ്പർ സ്‌പെഷ്യാലിറ്റി, ക്യാൻസർ കെയർ സെന്റർ എന്നിവ  ഉൾപ്പെടുന്ന എൻഎംസിഎച്ചിൽ 2021–-2022ൽ 49,406 പേർക്ക്‌ 83.12 കോടി രൂപയുടെ സൗജന്യചികിത്സ കാസ്‌പിലൂടെ നൽകി. മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ 10,062 രോഗികൾക്ക്‌ 13.79 കോടിയുടെ ചികിത്സയും ചെസ്‌റ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 1,184 പേർക്ക്‌ 87.03 ലക്ഷം രൂപയുടെ സൗജന്യസേവനവും ലഭ്യമാക്കി. കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ഥൻ പദ്ധതിയിൽ കൂടുതൽ പേർക്ക്‌ സൗജന്യ ചികിത്സ നൽകിയതും കോഴിക്കോട്‌ മെഡിക്കൽ കോളേജാണ്‌. മലബാറിലുള്ളവർ  വിദഗ്‌ധ ചികിത്സക്കായി ആശ്രയിക്കുന്ന പ്രധാന ചികിത്സാകേന്ദ്രമാണിത്‌. കോഴിക്കോട്‌, മലപ്പുറം, വയനാട്‌, കണ്ണൂർ, കാസർകോട്‌, പാലക്കാട്‌ ജില്ലകളിൽ നിന്നുള്ളവർ എത്തുന്നു.

Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!