Connect with us

Breaking News

കോഴിക്കോട്‌ മെഡി. കോളേജ്‌ രാജ്യത്ത്‌ നമ്പർ 1; കൂടുതൽ പേർക്ക്‌ സൗജന്യ ചികിത്സ

Published

on

Share our post

കോഴിക്കോട്‌ : ഏറ്റവും കൂടുതൽപേർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കിയതിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആസ്പത്രി രാജ്യത്ത്‌ ഒന്നാമത്‌. കാരുണ്യ ഉൾപ്പെടെയുള്ള  ചികിത്സാ പദ്ധതികളിലൂടെയാണ്‌ കോഴിക്കോടിന്‌ ഈ നേട്ടം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)യിലൂടെ കൂടുതൽ രോഗികൾക്ക്‌ കിടത്തിച്ചികിത്സ നൽകിയതിൽ ബഹുദൂരം മുന്നിലാണ്‌ ഈ ആസ്പത്രി. 2021 ഏപ്രിൽമുതൽ 2022 മാർച്ച്‌വരെ കാസ്‌പിലൂടെ  60,652 പേരാണ്‌ കിടത്തിച്ചികിത്സ നേടിയത്‌.
ഒപിയിൽ എത്തുന്നവർ ഉൾപ്പെടെ ശരാശരി 5000 രോഗികൾക്ക്‌ മലബാറിന്റെ ഈ ആതുരാലയം ദിവസവും ചികിത്സ നൽകുന്നു. ഒരു വർഷം കുറഞ്ഞത്‌ 18 ലക്ഷം രോഗികൾക്ക്‌ ആതുരസേവനം നൽകുന്നു. മൂന്നരലക്ഷം പേർക്കാണ്‌ എൻഎംസിഎച്ച്‌, മാതൃശിശുസംരക്ഷണ കേന്ദ്രം(ഐഎംസിഎച്ച്‌), ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചെസ്‌റ്റ്‌ ഡിസീസസ്‌ എന്നിവയിലൂടെ കഴിഞ്ഞവർഷം ചികിത്സ നൽകിയത്‌. 97.78 കോടി രൂപയുടെ കിടത്തിച്ചികിത്സ നൽകി. കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർക്ക്‌ സൗജന്യമായി ചികിത്സ നൽകുന്ന കാരുണ്യ ബെനവലന്റ്‌ ഫണ്ടിന്‌ പുറമേയാണിത്‌. സംസ്ഥാന സർക്കാരാണ്‌ കാരുണ്യ ബെനവലന്റ്‌ ഫണ്ടിലൂടെ ചികിത്സ ഉറപ്പാക്കുന്നത്‌.
സൂപ്പർ സ്‌പെഷ്യാലിറ്റി, ക്യാൻസർ കെയർ സെന്റർ എന്നിവ  ഉൾപ്പെടുന്ന എൻഎംസിഎച്ചിൽ 2021–-2022ൽ 49,406 പേർക്ക്‌ 83.12 കോടി രൂപയുടെ സൗജന്യചികിത്സ കാസ്‌പിലൂടെ നൽകി. മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ 10,062 രോഗികൾക്ക്‌ 13.79 കോടിയുടെ ചികിത്സയും ചെസ്‌റ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 1,184 പേർക്ക്‌ 87.03 ലക്ഷം രൂപയുടെ സൗജന്യസേവനവും ലഭ്യമാക്കി. കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ഥൻ പദ്ധതിയിൽ കൂടുതൽ പേർക്ക്‌ സൗജന്യ ചികിത്സ നൽകിയതും കോഴിക്കോട്‌ മെഡിക്കൽ കോളേജാണ്‌. മലബാറിലുള്ളവർ  വിദഗ്‌ധ ചികിത്സക്കായി ആശ്രയിക്കുന്ന പ്രധാന ചികിത്സാകേന്ദ്രമാണിത്‌. കോഴിക്കോട്‌, മലപ്പുറം, വയനാട്‌, കണ്ണൂർ, കാസർകോട്‌, പാലക്കാട്‌ ജില്ലകളിൽ നിന്നുള്ളവർ എത്തുന്നു.

Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!