Connect with us

Breaking News

കണ്ണൂരിൽ ആധുനിക ഐ.ആർ.പി.സി ഡയാലിസിസ്‌ സെന്റർ തുടങ്ങും

Published

on

Share our post

കണ്ണൂർ: ആധുനിക രീതിയിലുള്ള ഡയാലിസിസ് സെന്റർ കണ്ണൂർ നഗരത്തിൽ ആരംഭിക്കാൻ ഐ.ആർ.പി.സി വാർഷിക ജനറൽബോഡി തീരുമാനിച്ചു. കണ്ണോത്തുംചാൽ ധനലക്ഷ്മിആസ്പത്രി  സമീപത്തെ കെട്ടിടത്തിലാണ്‌ ഡയാലിസിസ് സെന്റർ ആരംഭിക്കുക. ജനറൽബോഡി സി.പി.ഐ. എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.പ്രകാശൻ അധ്യക്ഷനായി. ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി.മുഹമ്മദ് അഷ്റഫ് റിപ്പോർട്ടും ട്രഷറർ സി.എം.സത്യൻ  കണക്കും അവതരിപ്പിച്ചു. ഡോ.കെ.പി.ബാലകൃഷ്ണ പൊതുവാൾ, വി.വി.പ്രീത, പി.എം.സാജിദ്, എം.സഹദേവൻ, കെ.വി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
  ഗൃഹകേന്ദ്രീകൃത രോഗീപരിചരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. സമ്പൂർണ സാന്ത്വനപരിചരണ സൗഹൃദ ജില്ല എന്നത് നിലനിർത്താനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 19നും ജനുവരി 15നും രാഷ്ട്രീയ–- സാമൂഹ്യ രംഗത്തെയും ആരോഗ്യ രംഗത്തെയും പ്രമുഖരെ പങ്കെടുപ്പിച്ച്‌ പ്രത്യേക ഹോംകെയർ ക്യാമ്പയിൻ സംഘടിപ്പിക്കും.ഐ.ആർ.പി.സി സാന്ത്വനകേന്ദ്രത്തിൽ ജില്ലയിലുംപുറത്തുമുള്ളവർക്കായി പ്രയോഗിക പരിശീലനം നൽകും.
ലഹരിവിമുക്ത ജില്ലാ ക്യാമ്പയിനിൽ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തും.   
‘ഉണർവ് ’ പദ്ധതി 
വിപുലീകരിക്കും ആറളം ഫാം, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, ആലക്കോട്, പെരിങ്ങോം, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസി മേഖലയിലെ വിദ്യാർഥികൾക്കായുള്ള ഉണർവ്‌ വിപുലപ്പെടുത്തും. ഇരിട്ടി ഉളിയിൽ ഐആർപിസിക്ക് ലഭിച്ച സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ പുനരധിവാസകേന്ദ്രം സ്ഥാപിക്കും. പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി തൊഴിൽ പരിശീലനവും സംരംഭങ്ങളും ആരംഭിക്കും.
വാതിൽപ്പടി സേവനം  പരിപാടിയിൽ സന്നദ്ധസേവകരായി  ഐആർപിസി വളണ്ടിയർമാർ അണിചേരും.  ഗാർഹികപീഡനത്തിനിരയാകുന്ന സ്ത്രീകളെ സഹായിക്കുന്ന സർവീസ് പ്രൊവൈഡിങ്‌ സെന്റർ പ്രവർത്തനം വിപുലമാക്കും. ഓട്ടിസം, സെറിബ്രൽ പാഴ്സി ഉൾപ്പെടെ ബാധിച്ചവരെ സഹായിക്കുന്നതിന് പനോന്നേരി ഐആർപിസി കേന്ദ്രം ബഡ്സ് റിഹാബിലറ്റേഷൻ സെന്റർ മാതൃകയിൽ വിപുലപ്പെടുത്തും. ദശവാർഷികത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ വളണ്ടിയർ സംഗമവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
ഭാരവാഹികൾ: എം.പ്രകാശൻ (ചെയർമാൻ), പി .എം. സാജിദ് (വൈസ് ചെയർമാൻ), കെ.വി .ഹമ്മദ് അഷ്റഫ് (സെക്രട്ടറി), വി.വി.പ്രീത (അസി. സെക്രട്ടറി), സി.എം.സത്യൻ (ട്രഷറർ).

Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!