Connect with us

Breaking News

കണ്ണൂരിൽ ആധുനിക ഐ.ആർ.പി.സി ഡയാലിസിസ്‌ സെന്റർ തുടങ്ങും

Published

on

Share our post

കണ്ണൂർ: ആധുനിക രീതിയിലുള്ള ഡയാലിസിസ് സെന്റർ കണ്ണൂർ നഗരത്തിൽ ആരംഭിക്കാൻ ഐ.ആർ.പി.സി വാർഷിക ജനറൽബോഡി തീരുമാനിച്ചു. കണ്ണോത്തുംചാൽ ധനലക്ഷ്മിആസ്പത്രി  സമീപത്തെ കെട്ടിടത്തിലാണ്‌ ഡയാലിസിസ് സെന്റർ ആരംഭിക്കുക. ജനറൽബോഡി സി.പി.ഐ. എം ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.പ്രകാശൻ അധ്യക്ഷനായി. ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി.മുഹമ്മദ് അഷ്റഫ് റിപ്പോർട്ടും ട്രഷറർ സി.എം.സത്യൻ  കണക്കും അവതരിപ്പിച്ചു. ഡോ.കെ.പി.ബാലകൃഷ്ണ പൊതുവാൾ, വി.വി.പ്രീത, പി.എം.സാജിദ്, എം.സഹദേവൻ, കെ.വി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
  ഗൃഹകേന്ദ്രീകൃത രോഗീപരിചരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. സമ്പൂർണ സാന്ത്വനപരിചരണ സൗഹൃദ ജില്ല എന്നത് നിലനിർത്താനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 19നും ജനുവരി 15നും രാഷ്ട്രീയ–- സാമൂഹ്യ രംഗത്തെയും ആരോഗ്യ രംഗത്തെയും പ്രമുഖരെ പങ്കെടുപ്പിച്ച്‌ പ്രത്യേക ഹോംകെയർ ക്യാമ്പയിൻ സംഘടിപ്പിക്കും.ഐ.ആർ.പി.സി സാന്ത്വനകേന്ദ്രത്തിൽ ജില്ലയിലുംപുറത്തുമുള്ളവർക്കായി പ്രയോഗിക പരിശീലനം നൽകും.
ലഹരിവിമുക്ത ജില്ലാ ക്യാമ്പയിനിൽ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തും.   
‘ഉണർവ് ’ പദ്ധതി 
വിപുലീകരിക്കും ആറളം ഫാം, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, ആലക്കോട്, പെരിങ്ങോം, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസി മേഖലയിലെ വിദ്യാർഥികൾക്കായുള്ള ഉണർവ്‌ വിപുലപ്പെടുത്തും. ഇരിട്ടി ഉളിയിൽ ഐആർപിസിക്ക് ലഭിച്ച സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ പുനരധിവാസകേന്ദ്രം സ്ഥാപിക്കും. പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി തൊഴിൽ പരിശീലനവും സംരംഭങ്ങളും ആരംഭിക്കും.
വാതിൽപ്പടി സേവനം  പരിപാടിയിൽ സന്നദ്ധസേവകരായി  ഐആർപിസി വളണ്ടിയർമാർ അണിചേരും.  ഗാർഹികപീഡനത്തിനിരയാകുന്ന സ്ത്രീകളെ സഹായിക്കുന്ന സർവീസ് പ്രൊവൈഡിങ്‌ സെന്റർ പ്രവർത്തനം വിപുലമാക്കും. ഓട്ടിസം, സെറിബ്രൽ പാഴ്സി ഉൾപ്പെടെ ബാധിച്ചവരെ സഹായിക്കുന്നതിന് പനോന്നേരി ഐആർപിസി കേന്ദ്രം ബഡ്സ് റിഹാബിലറ്റേഷൻ സെന്റർ മാതൃകയിൽ വിപുലപ്പെടുത്തും. ദശവാർഷികത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ വളണ്ടിയർ സംഗമവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
ഭാരവാഹികൾ: എം.പ്രകാശൻ (ചെയർമാൻ), പി .എം. സാജിദ് (വൈസ് ചെയർമാൻ), കെ.വി .ഹമ്മദ് അഷ്റഫ് (സെക്രട്ടറി), വി.വി.പ്രീത (അസി. സെക്രട്ടറി), സി.എം.സത്യൻ (ട്രഷറർ).

Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!