Connect with us

Breaking News

തളിപ്പറമ്പ് താലൂക്ക് ആസ്പത്രി ആശുപത്രിയാക്കും

Published

on

Share our post

തളിപ്പറമ്പ്‌: തളിപ്പറമ്പ് താലൂക്ക് ആശുപത്രി, അത്യാധുനിക സൗകര്യങ്ങളോടെ ജനറൽ ആശുപത്രിയായി ഉയർത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ എംഎൽഎ.  ആർദ്രം മിഷന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക്  ആശുപത്രിയിൽ നവീകരിച്ച ഒപി വിഭാഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 

നേരത്തെ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ച് 45 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടെ തളിപ്പറമ്പ്‌ താലൂക്ക്‌ ആശുപത്രി സംസ്ഥാനത്തെ  മികച്ച സർക്കാർ ആശുപത്രിയാകും.  മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ 19.5 കോടി കിഫ്ബിയിൽനിന്ന് അനുവദിച്ചു കഴിഞ്ഞു. തിരക്ക്‌ ഒഴിവാക്കി പ്രവർത്തനം സുഗമമാക്കാൻ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഓൺലൈൻ ടോക്കൺ ബുക്കിങ്ങും നടപ്പാക്കും. ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നതിനുള്ള നയപര തടസ്സം പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പുതിയ മെറ്റേണിറ്റി ബ്ലോക്കിലെ രണ്ട്‌ നിലകളിലാണ് 1.45 കോടി ചെലവിട്ട്  ഒപി ബ്ലോക്ക്‌ ഒരുക്കിയത്. വിശാലമായ വെയിറ്റിങ് ഏരിയയും  ലാബ്–- ഫാർമസി സൗകര്യവുമുണ്ട്. വിവിധ വിഭാഗം ക്ലിനിക്കുകൾക്കൊപ്പം കേരളത്തിലെ രണ്ടാമത്തെ ശ്വാസകോശ പുനരധിവാസ കേന്ദ്രത്തിന്റെയും നഗരസഭ പൂർത്തിയാക്കിയ താലൂക്ക് ആശുപത്രി റോഡിന്റെയും  ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷനായി.
ജില്ലാ മെഡിക്കൽ ഓഫിസർ  കെ നാരായണനായക് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  സി എം കൃഷ്ണൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വി എം സീന, ടി ഷീബ, പി ശ്രീമതി, സംഘാടക സമിതി വൈസ്‌ ചെയർമാൻ ഐ വി നാരായണൻ, എം കെ ഷബിത, പി പി മുഹമ്മദ്‌ നിസാർ,  ഡോ. പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.  മണ്ഡലം പ്രതിനിധി കെ സന്തോഷ്‌, പുല്ലായിക്കൊടി ചന്ദ്രൻ, ഒ സുഭാഗ്യം എന്നിവർ പങ്കെടുത്തു. നഗരസഭാ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ  കെ നബീസ ബീവി സ്വാഗതവും  ആശുപത്രി സൂപ്രണ്ട്  കെ ടി രേഖ നന്ദിയും പറഞ്ഞു. 

Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!