Connect with us

Breaking News

കൂത്തുപറമ്പിൽ ഓണത്തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം

Published

on

Share our post

കൂത്തുപറമ്പ് : ഓണത്തിരക്ക് നിയന്ത്രിക്കാൻ കൂത്തുപറമ്പ് നഗരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഇതിന്റെ ഭാഗമായി പൂക്കച്ചവടം സ്റ്റേഡിയം പരിസരത്തേക്ക് മാറ്റി. വഴിയോര കച്ചവടവും അടുത്തദിവസം ഇവിടേക്ക് മാറ്റും.

ഓണത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ട്രാഫിക്ക് പരിഷ്കരണ കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പൂക്കച്ചവടം വെള്ളിയാഴ്ച മുതൽ സ്റ്റേഡിയം പരിസരത്തേക്ക് മാറ്റിയ

‌ നഗരസഭാ പരിധിയിൽ ഇവിടെ മാത്രേമ പൂക്കച്ചവടം നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. പൂക്കച്ചവടക്കാർക്ക് നഗരസഭയുടെ നേതൃത്വത്തിൽ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ഈ കാർഡ് ഉള്ളവർക്ക് മാത്രമേ പൂക്കച്ചവടം നടത്താൻ അനുമതിയുള്ളൂ. തിരിച്ചറിയൽ കാർഡ് വിതരണം നഗരസഭാ ചെയർപേഴ്സൺ വി.സുജാത ഉദ്ഘാടനം ചെയ്തു. കെ.കെ.ഷമീർ അധ്യക്ഷനായിരുന്നു. കെ.അനീഷ്, കെ.വിപിൻകുമാർ, പി.ഷിജ എന്നിവർ സംസാരിച്ചു.

വഴിയോര കച്ചവടം മാറ്റും

നഗരത്തിലെ വഴിയോര കച്ചവടം തിങ്കളാഴ്ച മുതൽ ഇവിടേക്ക് മാറ്റും. ഈ ക്രമീകരണങ്ങൾക്ക് പുറമേ ആസ്പത്രിക്ക് മുന്നിലെ റോഡിൽ രണ്ടുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി ഒരുവശത്ത് മാത്രമാക്കും. പ്രധാന റോഡുകൾക്ക് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലങ്ങൾ ടൗണിലെത്തുന്നവർ പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാധികൃതർ ആവശ്യപ്പെട്ടു. കടകൾക്ക് മുന്നിൽ നിർത്തിയിട്ട് സാധനങ്ങൾ വാങ്ങിപ്പോകുന്ന രീതി കൂത്തുപറമ്പിലെ പരിമിതമായ സാഹചര്യത്തിൽ പ്രയാസമാണ്. ബീവറേജ് ഔട്ട്‌ലെറ്റിന് മുമ്പിലും ട്രഷറിക്ക് പിന്നിൽ മണ്ണ് നീക്കം ചെയ്ത സ്ഥലത്തും പോലീസ് സ്റ്റേഷന് സമീപത്തും ബ്ലോക്ക് ഓഫീസ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ്ങിനായി നിശ്ചയിച്ച സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത് കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന രീതി സ്വീകരിച്ച് ഓണക്കാലത്ത് നഗരസഭയോട് പൂർണമായും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!