Breaking News
കൂത്തുപറമ്പിൽ ഓണത്തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം

കൂത്തുപറമ്പ് : ഓണത്തിരക്ക് നിയന്ത്രിക്കാൻ കൂത്തുപറമ്പ് നഗരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഇതിന്റെ ഭാഗമായി പൂക്കച്ചവടം സ്റ്റേഡിയം പരിസരത്തേക്ക് മാറ്റി. വഴിയോര കച്ചവടവും അടുത്തദിവസം ഇവിടേക്ക് മാറ്റും.
ഓണത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ട്രാഫിക്ക് പരിഷ്കരണ കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പൂക്കച്ചവടം വെള്ളിയാഴ്ച മുതൽ സ്റ്റേഡിയം പരിസരത്തേക്ക് മാറ്റിയ
നഗരസഭാ പരിധിയിൽ ഇവിടെ മാത്രേമ പൂക്കച്ചവടം നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. പൂക്കച്ചവടക്കാർക്ക് നഗരസഭയുടെ നേതൃത്വത്തിൽ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ഈ കാർഡ് ഉള്ളവർക്ക് മാത്രമേ പൂക്കച്ചവടം നടത്താൻ അനുമതിയുള്ളൂ. തിരിച്ചറിയൽ കാർഡ് വിതരണം നഗരസഭാ ചെയർപേഴ്സൺ വി.സുജാത ഉദ്ഘാടനം ചെയ്തു. കെ.കെ.ഷമീർ അധ്യക്ഷനായിരുന്നു. കെ.അനീഷ്, കെ.വിപിൻകുമാർ, പി.ഷിജ എന്നിവർ സംസാരിച്ചു.
വഴിയോര കച്ചവടം മാറ്റും
നഗരത്തിലെ വഴിയോര കച്ചവടം തിങ്കളാഴ്ച മുതൽ ഇവിടേക്ക് മാറ്റും. ഈ ക്രമീകരണങ്ങൾക്ക് പുറമേ ആസ്പത്രിക്ക് മുന്നിലെ റോഡിൽ രണ്ടുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി ഒരുവശത്ത് മാത്രമാക്കും. പ്രധാന റോഡുകൾക്ക് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലങ്ങൾ ടൗണിലെത്തുന്നവർ പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാധികൃതർ ആവശ്യപ്പെട്ടു. കടകൾക്ക് മുന്നിൽ നിർത്തിയിട്ട് സാധനങ്ങൾ വാങ്ങിപ്പോകുന്ന രീതി കൂത്തുപറമ്പിലെ പരിമിതമായ സാഹചര്യത്തിൽ പ്രയാസമാണ്. ബീവറേജ് ഔട്ട്‌ലെറ്റിന് മുമ്പിലും ട്രഷറിക്ക് പിന്നിൽ മണ്ണ് നീക്കം ചെയ്ത സ്ഥലത്തും പോലീസ് സ്റ്റേഷന് സമീപത്തും ബ്ലോക്ക് ഓഫീസ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ്ങിനായി നിശ്ചയിച്ച സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത് കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന രീതി സ്വീകരിച്ച് ഓണക്കാലത്ത് നഗരസഭയോട് പൂർണമായും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു


ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്