Breaking News
സി.പി.ഐ. ജില്ലാ സമ്മേളനം: സെക്രട്ടറി പരിഗണനയിൽ സന്തോഷും ഷൈജനും


കണ്ണൂർ : തലശ്ശേരിയിൽ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിൽ പുതിയ സെക്രട്ടറിസ്ഥാനത്തേക്ക് രണ്ട് പേരുകൾ പരിഗണനയിൽ.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറിയുമായ സി.പി. സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗവും കിസാൻസഭാ ജില്ലാ സെക്രട്ടറിയുമായ സി.പി. ഷൈജൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. രണ്ടുപേരും നേരത്തേ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായിരുന്നു. സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ താത്കാലിക ചുമതല നൽകിയത് സി.പി. സന്തോഷിനായിരുന്നു.
മത്സരത്തിന് സാധ്യതയില്ലെങ്കിലും ഇവരിലാരെങ്കിലും ആയിരിക്കും സെക്രട്ടറിയാവുക. നേരത്തേ സെക്രട്ടറിയായിരുന്ന പി. സന്തോഷ്‌കുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ സെക്രട്ടറി വേണ്ടിവന്നത്. ജില്ലാ സമ്മേളനംവരെ പി. സന്തോഷ്‌കുമാർ തുടരുകയായിരുന്നു. വിവിധ ജില്ലാ സമ്മേളനങ്ങളിൽ ചില സ്ഥലങ്ങളിൽ ചില്ലറ വിഭാഗീയത ഉണ്ടായിരുന്നെങ്കിലും കണ്ണൂരിൽ അത്തരം വിഭാഗീയതയ്ക്ക് ഒരു സ്ഥാനവുമില്ലെന്നാണ് പറയുന്നത്. സന്തോഷായാലും ഷൈജനായാലും ഇരുവരും കാനത്തിന് ഉറച്ച് പിന്തുണ നൽകുന്നവരാണ്.
75 വയസ്സ് കഴിഞ്ഞവർ വിട്ടുനിൽക്കേണ്ടി വന്നാൽ എക്സിക്യുട്ടീവ് കമ്മിറ്റിയിൽനിന്ന് താവം ബാലകൃഷ്ണൻ, സി. രവീന്ദ്രൻ, എം. ഗംഗാധരൻ, ഗംഗാധരൻ കൂത്തുപറമ്പ് തുടങ്ങിയവർ സ്ഥാനം ഒഴിയേണ്ടിവരും. 20 ശതമാനം പേരെങ്കിലും ഇങ്ങനെ മാറിനിൽക്കേണ്ടിവരും. പുതിയ ആൾക്കാർ പകരംവരും യുവാക്കൾക്ക് മുൻഗണന നൽകിയേക്കും. പയ്യന്നൂർ, ആലക്കോട്, കല്യാശ്ശേരി, ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി, എടക്കാട്. കണ്ണൂർ, അഴീക്കോട് തുടങ്ങിയ മണ്ഡലം സമ്മേളനങ്ങളിൽ എവിടെയും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. നാലഞ്ച് സ്ഥലങ്ങളിൽ പുതിയ സെക്രട്ടറിമാർ വരികയും ചെയ്തു.
സി.പി.എമ്മിൽനിന്ന് രാജിവെച്ച് സി.പി.ഐ.യിലേക്ക് ചില പ്രാദേശിക നേതാക്കൾ കടന്നുവന്നത് കണ്ണൂരിൽ സി.പി.ഐ.ക്ക് വലിയ നേട്ടമായിരുന്നു. അഴീക്കോട് തളിപ്പറമ്പ്, ആലക്കോട്, ഇരിക്കൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ചെറിയ ഗ്രൂപ്പുകൾ സി.പി.എം. വിട്ട് സി.പി.ഐ.യിൽ ചേർന്നിരുന്നു. പാന്തംകുണ്ടിലും മറ്റും മുരളീധരൻ കോമത്തിനെ പോലുള്ളവർ സി.പി.ഐ.യിൽ ചേർന്നത് സി.പി.എമ്മിൽതന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കണ്ണൂരിൽ നിയമസഭാ സീറ്റ് സി.പി.ഐ.ക്ക് നഷ്ടപ്പെട്ടതും ആനിരാജയ്ക്കെതിരേ കാനത്തിന്റെ പരാമർശവും ഇക്കുറി സമ്മേളനങ്ങളിൽ വലിയ ചർച്ചയാവാൻ സാധ്യതയുണ്ട്. നിയമസഭയിൽ എം.എം. മണി കെ.കെ. രമയ്ക്കെതിരേ നടത്തിയ പരാമർശത്തിൽ ആനിരാജ രമയ്ക്ക് അനുകൂലമായി സംസാരിച്ചതാണ് വിവാദമായത്.
തലശ്ശേരിയിൽ ഇന്ന് തുടങ്ങും
തലശ്ശേരി : സി.പി.ഐ. ജില്ലാ സമ്മേളനം തലശ്ശേരിയിൽ ബുധനാഴ്ച തുടങ്ങും. ഉച്ചയ്ക്ക് പാറപ്രത്തുനിന്ന് പതാകജാഥയും തലശ്ശേരി ജവാഹർഘട്ടിൽനിന്ന് കൊടിമരജാഥയും പുറപ്പെടും. പതാകജാഥ സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ. ഉഷ പതാക ഏറ്റുവാങ്ങും. കൊടിമരജാഥ സി.പി. മുരളി ഉദ്ഘാടനം ചെയ്യും.
താവം ബാലകൃഷ്ണൻ കൊടിമരം ഏറ്റുവാങ്ങും. വൈകീട്ട് നാലിന് പൊതുസമ്മേളനം തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡ് പരിസരം സി.പി.ഐ. കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ സെക്രട്ടറി സി. രവീന്ദ്രൻ പതാക ഉയർത്തും. ചലച്ചിത്ര പിന്നണിഗായിക പ്രിയ ബൈജുവിന്റെ നേതൃത്വത്തിൽ സംഗീതശില്പം അവതരിപ്പിക്കും.
സംഗീതശില്പത്തിന്റെ പരിശീലനം ഒരാഴ്ചയായി തലശ്ശേരി എൻ.ഇ. ബാലറാം സ്മാരക മന്ദിരത്തിൽ നടന്നുവരികയാണ്. തലശ്ശേരിയുടെ ഇന്നലെകളെക്കുറിച്ച് തോമസ് കേളംകൂറിന്റെതാണ് രചന. ബിന്ദു വേണുപാൽ രംഗാവിഷ്കാരം നിർവഹിക്കും. എരഞ്ഞോളി ചുങ്കം ഓറിയ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച 9.30-ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ രണ്ടിന് പ്രതിനിധി സമ്മേളനം സമാപിക്കും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്