Connect with us

Breaking News

പയ്യാവൂർ സ്വദേശിനി ഉൾപ്പെട്ട ചിട്ടി തട്ടിപ്പ് സംഘം ഇസ്രായേലിൽ നിന്നും 20 കോടി തട്ടി

Published

on

Share our post

ഇസ്രായേലിൽ ചിട്ടിയുടെ പേരിൽ പിരിച്ച പണവുമായി മലയാളികൾ മുങ്ങിയതായി പരാതി.തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പരിയാരം സ്വദേശിയായ ചിറക്കൽ വീട്ടിൽ ലിജോ ജോർജ്ജും, കണ്ണൂർ പയ്യാവൂർ പണ്ടൻകവല സ്വാദേശിനിയായ പാലാമറ്റം വീട്ടിൽ ഷൈനി ഷിനിലും ചേർന്നാണ് മലയാളികളായ 350 ഓളം പ്രവാസികളുടെ പണം തട്ടിയത്. ഇന്ത്യൻ രൂപ 20 കോടി രൂപയ്‌ക്കുമേൽ തട്ടിയെടുത്തതായാണ് നിക്ഷേപകർ പറയുന്നത്. സംഭവത്തിൽ ഇസ്രായേൽ അധികൃതർക്കും കേരള ഡി.ജി.പി.ക്കും കണ്ണൂർ ജില്ലാ പോലീസിനും പരാതികൾ ലഭിച്ചിട്ടുണ്ട്.

ഏഴു വർഷത്തോളമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലിജോ ജോർജ്ജും ഷൈനിയും പെർഫെക്റ്റ് കുറീസ് എന്ന പേരിലാണ് ചിട്ടി നടത്തിയിരുന്നത്. ഇവർ വലിയ വാഗ്ദാനം നൽകിയാണ് ആളുകളിൽ നിന്നും പണം പിരിച്ചിരുന്നത്. 5 മുതൽ 30 മാസം വരെ കാലാവധിയുള്ള ചിട്ടികളാണ് നടത്തിയിരുന്നത്. ഇസ്രായേൽ കറൻസിയായ 5000 ഷെക്കൽ വീതം 15 മാസത്തേക്ക് 75000 ഷെക്കൽ അടക്കുകയാണെങ്കിൽ 100000 ഷെക്കൽ തിരിച്ചു കൊടുക്കുമെന്നുമായിരുന്നു ഉറപ്പ്.

ഇസ്രായേൽ കറൻസിയായ 1 ഷെക്കൽ ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്താൽ ഇപ്പോൾ
24.38 രൂപയാണ് മൂല്യം. ചിട്ടി അടവ് പൂർത്തിയാക്കി ഒരാളുടെ കയ്യിൽ കിട്ടുന്ന പണം 24,38,000 ലക്ഷം ഇന്ത്യൻ രൂപയാണ്. 15 മാസത്തേക്കുള്ള ചിട്ടിയടവിൽ 14 മാസം വരെ അടച്ചാൽ മതി. പതിനഞ്ചാം മാസത്തെ പണം അടയ്‌ക്കേണ്ടന്നും അതും കൂടി ചേർത്ത് മൊത്തം പണവും തരുമെന്നാണ് ഇവർ ഉറപ്പ് നൽകിയിരുന്നത്. എല്ലാ കുറിയിലും ഈ നിബന്ധനയാണ് ചിട്ടി നടത്തിപ്പുകാർ ബാധകമാക്കിയിരുന്നത്.

10 മാസത്തെ ചിട്ടിയിൽ 4000 ഷെക്കൽ വീതം (90000 ഇന്ത്യൻ രൂപ) 9 മാസത്തേയ്‌ക്ക് അടച്ച നിക്ഷേപകനുൾപ്പെടെ നിരവധി പേർ അടച്ചു തീർത്ത പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. മാത്രമല്ല ചിട്ടി ഉടമകളുമായി സംസാരിപ്പോൾ സമയം നീട്ടി ചോദിക്കുകയും ഉരുണ്ടുകളിക്കുകയുമാണ് ചെയ്തതെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. പരാതിക്കാരൻ ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മാത്രം 250 പേരോളം ഈ തട്ടിപ്പിനിരയായി. ഇതിന് പുറമെ 100 ഓളം പേർ വേറെയും പണം നല്കിയിട്ടുണ്ടന്നാണ് പറയുന്നത്.           

75 ലക്ഷത്തോളം രൂപ വരെ നഷ്ടമായവർ പരാതിക്കാരുടെ കൂട്ടത്തിലുണ്ട്. വർഷങ്ങളായി കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണമാണ് തട്ടിപ്പ് സംഘം കൊള്ളയടിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജെറുസലേം പോലീസിലും, ഇന്ത്യൻ എംബസിയിലും, കേരള മുഖ്യമന്ത്രിക്കും, ഡി.ജി.പി.ക്കും പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിനിരയായവരുടെ ബന്ധുക്കൾ കേരളത്തിലെ ഇവരുടെ വീടുകളിൽ അന്വേഷിച്ചെത്തിയപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് യാതൊന്നും അറിയില്ല എന്ന മറുപടിയാണ് നൽകിയത്. എന്നാൽ ഷൈനിയുടെ ഭർത്താവും യൂട്യൂബറുമായ ഷിനിൽ ഉൾപ്പെടുന്നവർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ഷൈനിയുടെ ഭർത്താവായ ഷിനിലിനോട് വിവരം പറഞ്ഞപ്പോൾ ഇപ്പോൾ ഒരുമിച്ചല്ല താമസം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയുമാണ് ചെയ്യുന്നതെന്ന് പരാതിക്കാർ പറയുന്നു.

ഇരുവരും ഇസ്രായേലിൽ നിന്ന് മുങ്ങിയ ശേഷമാണ് തട്ടിപ്പിന് ഇരയായ വിവരം പണം നൽകിയവർ മനസിലാക്കിയത്. യൂറോപ്പിലേക്ക് കടക്കാൻ ഇവർ നേരത്തെ ശ്രമിച്ചിരുന്നതായി പലർക്കും വിവരമുണ്ട്. പണം കൈയ്യിൽ ഉള്ളതിനാൽ മറ്റു രാജ്യങ്ങളിലേക്ക് കടക്കാനാണ് സാധ്യതയെന്നും നിക്ഷേപകർ പറയുന്നു. പണം നഷ്ടപ്പെട്ടവരിൽ പലർക്കും നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ ഇസ്രായേലിൽ കുടുങ്ങി കിടക്കുകയാണ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!