Breaking News
മൂന്നരവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ ഓടന്തോട്, വളയഞ്ചാൽ പാലങ്ങൾ

കണിച്ചാർ : ഓടന്തോടും വളയഞ്ചാലും പാലംപണി തുടങ്ങിയിട്ട് മൂന്നുവർഷത്തിലേറെയായി. ഇതേ പാലങ്ങൾക്കൊപ്പം നിർമാണം തുടങ്ങിയ മമ്പറം പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് ഒരുവർഷമായി. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രവൃത്തി ഉദ്ഘാടനച്ചടങ്ങിലെ പ്രഖ്യാപനം.
ഓടന്തോട് പാലം
ഓടന്തോട്ടിൽ നിലവിലുണ്ടായിരുന്ന ചപ്പാത്ത് തകർത്താണ് പാലം നിർമാണം നടത്തുന്നത്. ജനങ്ങളുടെ സഞ്ചാരം തടഞ്ഞ് തുടങ്ങിയ പാലത്തിന്റെ പണി പൂർത്തിയാക്കാത്തതിനാൽ പ്രദേശവാസികൾ വലിയ പ്രതിഷേധത്തിലാണ്.
ഓടന്തോടിനെ ആറളം ഫാമുമായി ബന്ധിപ്പിക്കുന്ന പാലം പണി 2019 ഫെബ്രുവരി 14-നാണ് തുടങ്ങിയത്. 80 ശതമാനം പ്രവൃത്തികൾ തകൃതിയിൽ നടന്നിരുന്നെങ്കിലും ഒരുവർഷമായി പേരിനുമാത്രമാണ് പണികൾ.
ഫണ്ട് ലഭിക്കാത്തതാണ് പ്രശ്നമെന്ന് അധികൃതർ പറയുന്നു. രണ്ട് പാലങ്ങളുടെയും പ്രവൃത്തി ഉദ്‌ഘാടനം അന്നത്തെ മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. ഓടന്തോട്ടിൽ ഒരുമാസംകൊണ്ട് തീർക്കാവുന്ന പണികൾ മാത്രമെ ബാക്കിയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. അനുബന്ധ റോഡ്, കൈവരികൾ തുടങ്ങിയവയാണ് ഇനി നിർമിക്കാനുള്ളത്. ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്ക് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്. അഗ്നിരക്ഷാസേനയടക്കമുള്ള സംവിധാനങ്ങൾക്ക് വേഗത്തിൽ ഫാമിലെത്താനുള്ള വഴിയും ഇതുതന്നെ.
വളയഞ്ചാൽ പാലം
തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ വളയഞ്ചാൽ പാലത്തിന്റെ പ്രവൃത്തികൾക്ക് താരതമ്യേന വേഗം കൈവന്നു. പാലത്തിന്റെ മൂന്ന് സ്പാനുകളും നിർമിച്ച് ഇരുകരകളും കൂട്ടിമുട്ടിച്ച നിലയിലെത്തി. നേരത്തെ കേളകം ഭാഗത്ത് സ്ഥലമേറ്റെടുപ്പ് വൈകിയതിനെത്തുടർന്ന് ഇവിടെ പ്രവൃത്തികൾ വൈകി. കളക്ടർ ഇടപെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥലമേറ്റെടുത്തത്. എങ്കിലും പ്രവൃത്തി തുടങ്ങാൻ വീണ്ടും വൈകി.
അപകടാവസ്ഥയിലുള്ള തൂക്കുപാലമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇരുപാലങ്ങളുടെയും നിർമാണം നടത്തുന്നത് ‘കിറ്റ്കോ’ യാണ്. ആറളം ഫാമിൽ 38.02 കോടി രൂപയിൽ നബാർഡ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികളുടെ ഭാഗമായാണ് ഇരുപാലങ്ങളും നിർമിക്കുന്നത്. 10 കോടിയോളം രൂപയാണ് ചെലവ്. ഓടന്തോട് പാലത്തിന് ആറുകോടി രൂപയും വളയഞ്ചാലിൽ നാലുകോടി രൂപയുമാണ്.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്