ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
മൂന്നരവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ ഓടന്തോട്, വളയഞ്ചാൽ പാലങ്ങൾ

കണിച്ചാർ : ഓടന്തോടും വളയഞ്ചാലും പാലംപണി തുടങ്ങിയിട്ട് മൂന്നുവർഷത്തിലേറെയായി. ഇതേ പാലങ്ങൾക്കൊപ്പം നിർമാണം തുടങ്ങിയ മമ്പറം പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് ഒരുവർഷമായി. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രവൃത്തി ഉദ്ഘാടനച്ചടങ്ങിലെ പ്രഖ്യാപനം.
ഓടന്തോട് പാലം
ഓടന്തോട്ടിൽ നിലവിലുണ്ടായിരുന്ന ചപ്പാത്ത് തകർത്താണ് പാലം നിർമാണം നടത്തുന്നത്. ജനങ്ങളുടെ സഞ്ചാരം തടഞ്ഞ് തുടങ്ങിയ പാലത്തിന്റെ പണി പൂർത്തിയാക്കാത്തതിനാൽ പ്രദേശവാസികൾ വലിയ പ്രതിഷേധത്തിലാണ്.
ഓടന്തോടിനെ ആറളം ഫാമുമായി ബന്ധിപ്പിക്കുന്ന പാലം പണി 2019 ഫെബ്രുവരി 14-നാണ് തുടങ്ങിയത്. 80 ശതമാനം പ്രവൃത്തികൾ തകൃതിയിൽ നടന്നിരുന്നെങ്കിലും ഒരുവർഷമായി പേരിനുമാത്രമാണ് പണികൾ.
ഫണ്ട് ലഭിക്കാത്തതാണ് പ്രശ്നമെന്ന് അധികൃതർ പറയുന്നു. രണ്ട് പാലങ്ങളുടെയും പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. ഓടന്തോട്ടിൽ ഒരുമാസംകൊണ്ട് തീർക്കാവുന്ന പണികൾ മാത്രമെ ബാക്കിയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. അനുബന്ധ റോഡ്, കൈവരികൾ തുടങ്ങിയവയാണ് ഇനി നിർമിക്കാനുള്ളത്. ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്ക് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്. അഗ്നിരക്ഷാസേനയടക്കമുള്ള സംവിധാനങ്ങൾക്ക് വേഗത്തിൽ ഫാമിലെത്താനുള്ള വഴിയും ഇതുതന്നെ.
വളയഞ്ചാൽ പാലം
തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ വളയഞ്ചാൽ പാലത്തിന്റെ പ്രവൃത്തികൾക്ക് താരതമ്യേന വേഗം കൈവന്നു. പാലത്തിന്റെ മൂന്ന് സ്പാനുകളും നിർമിച്ച് ഇരുകരകളും കൂട്ടിമുട്ടിച്ച നിലയിലെത്തി. നേരത്തെ കേളകം ഭാഗത്ത് സ്ഥലമേറ്റെടുപ്പ് വൈകിയതിനെത്തുടർന്ന് ഇവിടെ പ്രവൃത്തികൾ വൈകി. കളക്ടർ ഇടപെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥലമേറ്റെടുത്തത്. എങ്കിലും പ്രവൃത്തി തുടങ്ങാൻ വീണ്ടും വൈകി.
അപകടാവസ്ഥയിലുള്ള തൂക്കുപാലമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇരുപാലങ്ങളുടെയും നിർമാണം നടത്തുന്നത് ‘കിറ്റ്കോ’ യാണ്. ആറളം ഫാമിൽ 38.02 കോടി രൂപയിൽ നബാർഡ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികളുടെ ഭാഗമായാണ് ഇരുപാലങ്ങളും നിർമിക്കുന്നത്. 10 കോടിയോളം രൂപയാണ് ചെലവ്. ഓടന്തോട് പാലത്തിന് ആറുകോടി രൂപയും വളയഞ്ചാലിൽ നാലുകോടി രൂപയുമാണ്.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്