Connect with us

Breaking News

മൂന്നരവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ ഓടന്തോട്, വളയഞ്ചാൽ പാലങ്ങൾ

Published

on

Share our post

കണിച്ചാർ : ഓടന്തോടും വളയഞ്ചാലും പാലംപണി തുടങ്ങിയിട്ട് മൂന്നുവർഷത്തിലേറെയായി. ഇതേ പാലങ്ങൾക്കൊപ്പം നിർമാണം തുടങ്ങിയ മമ്പറം പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന്‌ തുറന്നുകൊടുത്തിട്ട് ഒരുവർഷമായി. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നായിരുന്നു പ്രവൃത്തി ഉദ്ഘാടനച്ചടങ്ങിലെ പ്രഖ്യാപനം.

ഓടന്തോട് പാലം

ഓടന്തോട്ടിൽ നിലവിലുണ്ടായിരുന്ന ചപ്പാത്ത് തകർത്താണ് പാലം നിർമാണം നടത്തുന്നത്. ജനങ്ങളുടെ സഞ്ചാരം തടഞ്ഞ് തുടങ്ങിയ പാലത്തിന്റെ പണി പൂർത്തിയാക്കാത്തതിനാൽ പ്രദേശവാസികൾ വലിയ പ്രതിഷേധത്തിലാണ്.

ഓടന്തോടിനെ ആറളം ഫാമുമായി ബന്ധിപ്പിക്കുന്ന പാലം പണി 2019 ഫെബ്രുവരി 14-നാണ് തുടങ്ങിയത്. 80 ശതമാനം പ്രവൃത്തികൾ തകൃതിയിൽ നടന്നിരുന്നെങ്കിലും ഒരുവർഷമായി പേരിനുമാത്രമാണ് പണികൾ.

ഫണ്ട് ലഭിക്കാത്തതാണ് പ്രശ്നമെന്ന് അധികൃതർ പറയുന്നു. രണ്ട്‌ പാലങ്ങളുടെയും പ്രവൃത്തി ഉദ്‌ഘാടനം അന്നത്തെ മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. ഓടന്തോട്ടിൽ ഒരുമാസംകൊണ്ട് തീർക്കാവുന്ന പണികൾ മാത്രമെ ബാക്കിയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. അനുബന്ധ റോഡ്, കൈവരികൾ തുടങ്ങിയവയാണ് ഇനി നിർമിക്കാനുള്ളത്. ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്ക് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്. അഗ്നിരക്ഷാസേനയടക്കമുള്ള സംവിധാനങ്ങൾക്ക് വേഗത്തിൽ ഫാമിലെത്താനുള്ള വഴിയും ഇതുതന്നെ.

വളയഞ്ചാൽ പാലം

തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ വളയഞ്ചാൽ പാലത്തിന്റെ പ്രവൃത്തികൾക്ക് താരതമ്യേന വേഗം കൈവന്നു. പാലത്തിന്റെ മൂന്ന്‌ സ്പാനുകളും നിർമിച്ച് ഇരുകരകളും കൂട്ടിമുട്ടിച്ച നിലയിലെത്തി. നേരത്തെ കേളകം ഭാഗത്ത് സ്ഥലമേറ്റെടുപ്പ് വൈകിയതിനെത്തുടർന്ന് ഇവിടെ പ്രവൃത്തികൾ വൈകി. കളക്ടർ ഇടപെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥലമേറ്റെടുത്തത്. എങ്കിലും പ്രവൃത്തി തുടങ്ങാൻ വീണ്ടും വൈകി.

അപകടാവസ്ഥയിലുള്ള തൂക്കുപാലമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇരുപാലങ്ങളുടെയും നിർമാണം നടത്തുന്നത് ‘കിറ്റ്കോ’ യാണ്. ആറളം ഫാമിൽ 38.02 കോടി രൂപയിൽ നബാർഡ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികളുടെ ഭാഗമായാണ് ഇരുപാലങ്ങളും നിർമിക്കുന്നത്. 10 കോടിയോളം രൂപയാണ് ചെലവ്. ഓടന്തോട് പാലത്തിന് ആറുകോടി രൂപയും വളയഞ്ചാലിൽ നാലുകോടി രൂപയുമാണ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!