Connect with us

Breaking News

‘ഗേറ്റ്’: അപേക്ഷ 30 മുതൽ ; അറിയാം ആറ് പ്രധാനകാര്യങ്ങൾ

Published

on

Share our post

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷയാണ് ‘ഗേറ്റ്’ (GATE: Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ‘ഗേറ്റ്’ സ്കോർ പരിഗണിക്കും. കേന്ദ്ര സർക്കാരിലെ ഗ്രൂപ്പ് എ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ ഉപയോഗിക്കുന്നു. 

അടുത്ത പരീക്ഷ 2023 ഫെബ്രുവരി 4,5,11,12 തീയതികളിലാണ്. കംപ്യൂട്ടർ അധിഷ്ഠിതമായി രാവിലെയും ഉച്ച തിരിഞ്ഞുമായി രണ്ടു സെഷനുകൾ. പക്ഷേ ഒരു പേപ്പറിന് ഒരു തവണ മാത്രമേ എഴുതാവൂ. കാൻപുർ ഐ.ഐ.ടി.യാണു പരീക്ഷ നടത്തുന്നത്; https://gate.iitk.ac.in. മറ്റ് 6 ഐ.ഐ.ടി.കളുടെയും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും സഹകരണമുണ്ട്.

‘ഗേറ്റ്’ വെബ്സൈറ്റ്‌ വഴി ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീ സഹിതം ഒക്ടോബർ 7 വരെയും അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ ഓൺലൈനായി അടയ്‌ക്കാം. ഒരു പേപ്പറിന് 1700 രൂപ. പെൺകുട്ടികൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 850 രൂപ. ലേറ്റ്ഫീ സഹിതം ഒക്ടോബർ ഒന്നു വരെ യഥാക്രമം 2200 / 1350 രൂപ. ബാങ്ക് ചാർജ് പുറമേ. വിദേശത്ത് എഴുതാൻ നിരക്ക് വേറെ. രണ്ടു പേപ്പറെഴുതാൻ ഇരട്ടി ഫീസ് നൽകണം. പക്ഷേ അപേക്ഷ ഒന്നു മതി. പരീക്ഷാഫലം മാർച്ച് 16ന്.

‘ഗേറ്റ്’ പ്രവേശനപരീക്ഷയല്ല. യോഗ്യത നിർണയിക്കുന്നതേയുള്ളൂ. പ്രവേശനത്തിനും ജോലിക്കും താൽപര്യമുള്ള സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷിക്കണം. സിലബസും അപേക്ഷാരീതിയുമടക്കം പൂർണവിവരങ്ങൾ സൈറ്റിലുണ്ട്. സംശയപരിഹാരത്തിന് Chairperson, GATE, Indian Institute of Technology Kanpur – 208016, ഫോൺ: 0512-2597412, gate@iitk.ac.in. അപേക്ഷിക്കുന്ന സോണിലെ ചെയർപഴ്സനിൽനിന്നും ഇമെയിൽ വഴി വിവരങ്ങളറിയാം.

പ്രധാന വിവരങ്ങൾ

  • എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, ആർട്സ് ഇവയൊന്നിലെ ബാച്‌ലർ പ്രോഗ്രാമിന്റെ 3–ാം വർഷമെങ്കിലും പഠിക്കുന്നവർക്കും, ബിരുദം പൂർത്തിയാക്കിയവർക്കും ‘ഗേറ്റ്’ എഴുതാം. ഡെന്റൽ സർജറി, വെറ്ററിനറി സയൻസ്, അഗ്രികൾചർ, ഹോർട്ടികൾചർ, ഫോറസ്ട്രി ബാച്‌ലർ ബിരുദധാരികൾക്കും അപേക്ഷിക്കാം.
  • നിർദിഷ്ട ബാച്‍ലർ ബിരുദത്തിനു തുല്യമെന്ന് കേന്ദ്രസർക്കാർ അംഗീകരിച്ച പ്രഫഷനൽ അംഗത്വമുള്ളവരെയും പരിഗണിക്കും. ഉയർന്ന യോഗ്യതകൾ നേടിയവർക്കും അപേക്ഷിക്കാം. എത്ര തവണ വേണമെങ്കിലും ഗേറ്റ് എഴുതാം.
  • ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം (മൾട്ടിപ്പിൾ ചോയ്സ് / മൾട്ടിപ്പിൾ സിലക്ട് / ന്യൂമെറിക്കൽ ആൻസർ എന്നിങ്ങനെ 3 രീതികൾ). എല്ലാം 3–മണിക്കൂർ പേപ്പറുകൾ. അഭിരുചി പരിശോധിക്കുന്ന 10 ചോദ്യങ്ങളും ബന്ധപ്പെട്ട വിഷയത്തിലെ 55 ചോദ്യങ്ങളും ഓരോ പേപ്പറിലും ഉണ്ടായിരിക്കും. അഭിരുചി 15, എൻജി. മാത്‌സ് 13, ബന്ധപ്പെട്ട വിഷയം 72 എന്നിങ്ങനെ ആകെ 100 മാർക്ക്. 9 വിഷയങ്ങളിൽ മാത്‌സില്ല; അതിന്റെ മാർക്ക് കൂടി വിഷയത്തിനു നൽകും. മൾട്ടിപ്പിൾ ചോയ്സിൽ തെറ്റിന് മാർക്ക് കുറയ്ക്കും. 2007 മുതൽ 2022 വരെ നടന്ന പരീക്ഷകളിലെ ചോദ്യക്കടലാസുകൾക്ക് സൈറ്റ് നോക്കാം.
  • ഒരു പേപ്പറോ രണ്ടു പേപ്പറോ ഇഷ്ടപ്രകാരമെഴുതാം. രണ്ടെങ്കിൽ നിർദിഷ്ട കോംബിനേഷനുകളിൽനിന്ന് തിരഞ്ഞെടുക്കണം. ബ്രോഷറിലെ പട്ടിക 4.3ൽ  കോമ്പിനേഷനുകൾ വൈകാതെ പ്രസിദ്ധപ്പെടുത്തും.
  • അപേക്ഷകർക്ക് പ്രായപരിധിയില്ല.
  • ഫലപ്രഖ്യാപനം മുതൽ 3 വർഷത്തേക്ക് ഗേറ്റ് സ്കോറിന് പ്രാബല്യമുണ്ട്.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

(1) ഐ.ഐ.എസ്‌.സി ബെംഗളൂരു സോൺ (കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ)

(2) ഐ.ഐ.ടി മദ്രാസ് സോൺ (ആലപ്പുഴ, ആലുവ–എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം). 

ഒരേ സോണിലെ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അപേക്ഷയിൽ കാണിക്കാം. ഇന്ത്യയിലെ പ്രധാനനഗരങ്ങൾക്ക് പുറമേ ദുബായ്, സിംഗപ്പൂർ, കഠ്മണ്ഡു, ധാക്ക എന്നിവിടങ്ങളിലും കേന്ദ്രമുണ്ട്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!