Connect with us

Breaking News

വർക്കൗട്ടിനിടെ നെഞ്ചുവേദനയോ ശ്വാസതടസ്സമോ തോന്നിയാൽ ചികിത്സ വൈകരുത്

Published

on

Share our post

ഹൃദയാഘാതത്തെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ച കൊമേഡിയൻ രാജു ശ്രീവാസ്തവയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായ രാജു ശ്രീവാസ്തവയെ ഉടൻ തന്നെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിൽ കഴിയുന്ന രാജു ശ്രീവാസ്തവയുടെ നിലയിൽ പുരോ​ഗതിയില്ലെന്ന് ആസ്പത്രി അധികൃതർ അറിയിക്കുകയും ചെയ്യുകയുണ്ടായി. ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു അമ്പത്തിയൊമ്പതുകാരനായ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഈ സാഹചര്യത്തിൽ ഹൃദയസംബന്ധമായ അടിയന്തര പ്രശ്‌നങ്ങൾ വരുമ്പോൾ അത് കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ കാര്യപ്രാപ്തരാക്കണമെന്നടക്കമുള്ള നിർദേശങ്ങളെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. അമ്പതു വയസ്സിന് മുകളിൽ പ്രായമുള്ളവർ ജിമ്മിൽ പോകും മുമ്പ് കൃത്യമായ ആരോ​ഗ്യ പരിശോധനകൾ നടത്തിയിരിക്കണം എന്നു പറയുകയാണ് ആരോ​ഗ്യ വിദ​ഗ്ധർ. 

അമ്പതു വയസ്സിന് മുകളിലുള്ളവർ ജിമ്മിൽ പോകും മുമ്പ് കാർഡിയോളജിസ്റ്റിനെ കണ്ട് ഹൃദയസംബന്ധമായ പരിശോധന നടത്തണമെന്ന് പറയുന്നു സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ.തിലക് സുവർണ. ഏതു വ്യായാമവും അമിതമാവരുതെന്നും മിതമായ രീതിയിലുള്ള വ്യായാമമാണ് ആരോ​ഗ്യത്തിന് ഏറ്റവും നല്ലതെന്നും അദ്ദേഹം പറയുന്നു.

വ്യായാമം ചെയ്യുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയോ ശ്വാസതടസ്സം നേരിടുന്നതു പോലെ തോന്നുകയോ ഒക്കെ ചെയ്താൽ ഉടൻ വർക്കൗട്ട് നടത്തി വൈദ്യസഹായം തേടേണ്ടതാണ്. വയറുനിറയെ ഭക്ഷണം കഴിച്ച് ജിമ്മിൽ പോകുന്ന ശീലം ഒഴിവാക്കണമെന്നും ശരീരത്തിൽ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമിതവണ്ണവും ജീവിതരീതിയിലെ മാറ്റങ്ങളും വാർധക്യവുമൊക്കെയാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് സാധാരണ കണ്ടുവരുന്ന കാരണങ്ങൾ. അമിതമായ വർക്കൗട്ടും സമ്മർദവും കോവിഡുമൊക്കെ ഇതിന്റെ അപകട സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്നും വിദ​ഗ്ധർ പറയുന്നു.

കോവിഡിനുശേഷം ഹൃദയാഘാതം കൂടിവരുന്നതായാണ് കാണുന്നതെന്നും വിദ​ഗ്ധർ പറയുന്നു. ജിമ്മിൽ പോകുന്നതുകൊണ്ട് ഹൃദയാരോ​ഗ്യം മെച്ചമാണെന്ന് കരുതേണ്ടതില്ല. പല ഫിറ്റ്നസ് പ്രേമികളും പ്രായം പരി​ഗണിക്കാതെ സ്റ്റിറോയ്ഡുകളും സിന്തറ്റിക് പ്രോട്ടീനുകളും ഉപയോ​ഗിക്കാറുണ്ട്. ഒപ്പം ജിമ്മിൽ തുടക്കക്കാരായ നാൽപതു കടന്നവരിൽ പലരും അമിതമായി വർക്കൗട്ട് ചെയ്യുന്നത് ഹൃദയാരോ​ഗ്യത്തെ ബാധിച്ചേക്കാമെന്ന് ഡോ. ആശിഷ് അ​ഗർവാൾ പറയുന്നു.

ഹൈപ്പർടെൻഷൻ, അമിതമായ കൊളസ്ട്രോൾ, ഡയബറ്റിസ് തുടങ്ങിയവ ഉള്ളവരാണെങ്കിൽ ജിമ്മിൽ പോകുംമുമ്പ് കാർഡിയോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!