Connect with us

Breaking News

ആറളത്ത് ആദിവാസികൾക്കുള്ള വീട് നിർമ്മാണത്തിൽ തട്ടിപ്പ്‌

Published

on

Share our post

കേളകം: ജില്ലയിലെ ആറളം ആദിവാസിമേഖലയിൽ വീട് നിർമാണത്തിന്റെ പേരിൽ വൻ തട്ടിപ്പ്. താമസക്കാരല്ലാത്തവരുടെ പേരിൽ നിർമിച്ചത് വിവിധ ബ്ലോക്കുകളിലായി ഇരുനൂറിലധികം വീടുകൾ. നിർമാണം പൂർത്തിയാകും മുമ്പേ കരാറുകാർ പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. കയറിക്കിടക്കാൻ ഒരു വീടെന്ന സ്വപ്നവുമായി ആദിവാസികളടക്കം നൂറുകണക്കിന് മനുഷ്യർ ജീവിക്കുന്ന നാട്ടിലാണ് ആറളത്തെ വീട് നിർമാണത്തട്ടിപ്പ്. നിർമാണത്തിലെ അപാകത മൂലം ഭൂരിഭാഗം വീടുകളും താമസയോഗ്യമല്ല. ആറു ലക്ഷം രൂപ മുടക്കി സർക്കാർ പണിതു നൽകിയ വീടുകളിൽ കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗങ്ങളാണ് താമസക്കാർ.

3500ഓളം ആദിവാസികൾക്കാണ് ആറളത്ത് ഭൂമി പതിച്ചു നൽകിയത്. ഇതിൽ പകുതിയിലധികം പേരും ഇവിടെ താമസത്തിനെത്തിയില്ല. താമസക്കാരല്ലാത്തവരുടെ വിലാസം തപ്പിയെടുത്ത് കരാറുകാർ അവരുടെ വീട്ടിലെത്തും. പിന്നെ പണം വാഗ്ദാനം ചെയ്ത് വീട് നിർമാണത്തിനുള്ള അപേക്ഷയിൽ ഒപ്പിട്ട് വാങ്ങും. 30,000 മുതൽ 50,000 രൂപ വരെയാണ് വാഗ്ദാനം. വീട് നിർമാണത്തിനുള്ള തുക അനുവദിക്കപ്പെട്ടാൽ പിന്നെ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് കരാറുകാരാണ്. ആദ്യം മുഴുവൻ ചെക്കുകളിലും ഒപ്പിട്ട് വാങ്ങും. പിന്നെ വീട് നിർമാണം കരാറുകാരന് തോന്നും പടിയാണ്. ഒടുവിൽ വാഗ്ദാനം ചെയ്ത കമീഷൻ തുക പോലും ആദിവാസിക്ക് നൽകാതെ കരാറുകാർ മടങ്ങും. നിർമിച്ച് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഭൂരിഭാഗത്തിന്റെയും കതകും ജനലുകളും പിഴുതെടുത്തിരിക്കുന്നു.

കരാറുകാരും ചില ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന ഈ തട്ടിപ്പിലൂടെ സർക്കാറിന് നഷ്ടമായത് കോടിക്കണക്കിന് രൂപയാണ്. കൊടും കാടിനുള്ളിൽ ആൾ താമസമില്ലാതെ കിടക്കുന്ന വീടുകൾ പലതും ചോർന്നൊലിക്കുന്നവയാണ്. രാജ്യത്തിന് മാതൃകയെന്ന പേരിൽ ആറളത്ത് ആദിവാസികളെ പുനരധിവസിപ്പിക്കപ്പെട്ടത് മുതൽ കൊള്ളയാണ് നടക്കുന്നത്. പുനരധിവാസത്തിന്റെ തുടക്കത്തിൽ സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ കീഴിൽ നടത്തിയ ഭവന നിർമാണവും നടത്തിയത് കരാറുകാരായിരുന്നു. അന്ന് നിർമിതിയുടെ നിർമാണ പിഴവിനെതിരെ വിജിലൻസ് അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയിരുന്നു.

നിലവിൽ ആറളം ഫാമിൽ ഒരേക്കർ ഭൂമി വീതം ലഭിച്ച വയനാട് ഉൾപ്പെടെ ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം കുടുംബങ്ങൾ ഇന്നും ആറളത്തെ ഭൂമിയിൽ താമസിക്കാനെത്തിയില്ല. അത്തരത്തിലുള്ള മറ്റ് ജില്ലക്കാരുടെ പ്ലോട്ടുകളിലാണ് തട്ടിപ്പ് നടത്തി തുക കൊള്ളയടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പതിറ്റാണ്ടുകളായി മറ്റ് ജില്ലയിലുള്ളവർക്ക് അനുവദിച്ച് ഏറ്റെടുക്കാത്ത ആറളത്തെ ഭൂമി ഫാമിന്റെ വിവിധ കോണുകളിൽ കുടിൽ കെട്ടി താമസിക്കുന്ന ഭൂരഹിതർക്ക് നൽകണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ആദിവാസി പുനരധിവാസ മേഖലയായ ഏഴ്, 10, 13 ബ്ലോക്കുകളിലായി നിർമിച്ച ആളൊഴിഞ്ഞ വീടുകൾ വലിയ കൊള്ളയുടെ സ്മാരകമാണിന്ന്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!