Connect with us

Breaking News

ആസാദി സാറ്റ് ബഹിരാകാശമേറുന്നത് കാണാൻ ഉപഗ്രഹ രൂപകല്പനയിൽ പങ്കാളികളായ കോളയാട്ടെ വിദ്യാർത്ഥിനികളും

Published

on

Share our post

കോളയാട് (കണ്ണൂർ): 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഭാരതത്തിലെ 75 സ്‌കൂളുകളിലെ 750 പെൺകുട്ടികൾ നിർമിച്ച ആസാദി സാറ്റലൈറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് ബഹിരാകാശത്തേക്ക് പറന്നുയരുന്നതിന് സാക്ഷികളാവാൻ കോളയാട് സെയ്ന്റ് കൊർണേലിയൂസ് സ്‌കൂളിലെ വിദ്യാർഥിനികളും. ഉപഗ്രഹ രൂപകല്പനയിൽ അന്തരീക്ഷ താപനിലയും വേഗതയും അളക്കാൻ കഴിയുന്ന രീതിയിൽ ചിപ്പ് പ്രോഗ്രാം ചെയ്യുന്നതിൽ പങ്കാളികളായ പത്ത് വിദ്യാർഥിനികളും അധ്യാപകരുമടങ്ങുന്ന സംഘത്തിന് വെള്ളിയാഴ്ച സ്‌കൂളിൽ യാത്രയയപ്പ് നല്കി.

പെൺകുട്ടികളിലും സ്ത്രീകളിലും സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയുടെ പഠനം പ്രോത്സാഹിപ്പിക്കാനായി യുണൈറ്റഡ് നേഷൻസിന്റെ ഈ വർഷത്തെ തീമായ ‘ആൾ വുമൺ ഇൻ സ്‌പേസ്’ന്റെ ഭാഗമായാണ് ആസാദി സാറ്റ് നിർമാണം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന ശാസ്ത്ര സാങ്കേതിക സ്ഥാപനം വികസിപ്പിച്ച ഈ സാറ്റലൈറ്റിന്റെ നിർമാണത്തിലാണ് കേരളത്തിലെ രണ്ട് സ്‌കൂളുകളിൽ നിന്നായി 20 പെൺകുട്ടികൾ പങ്കാളികളായത്.ഭാരതത്തിലെ ആദ്യ പദ്ധതി കൂടിയാണിത്.

കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2022 ജനുവരിയിലാണ് ഉപഗ്രഹ രൂപകല്പനയിൽ പങ്കാളികളാവാനുള്ള സന്ദേശം സ്‌പേസ് കിഡ്‌സ് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത്. ആസാദി സാറ്റ് കോ-ഓർഡിനേറ്ററായപഴയങ്ങാടി സ്വദേശി ഹരീഷ് കക്കീൽ വഴിയാണ് പദ്ധതി സ്‌കൂളിലെത്തിയത്. ഹരീഷിന്റെ സുഹൃത്തും സ്‌കൂളിലെ അധ്യാപകനുമായ പി. ഉണ്ണികൃഷ്ണൻ മുഖേന ലഭിച്ച പദ്ധതി 10 വിദ്യാർഥിനികളടങ്ങുന്ന സംഘത്തെകൊണ്ട് ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി സ്‌പേസ് കിഡ്‌സിനു കൈമാറി.

വി. സ്വാതിക, നിയ.പി.ദിനേശ്, ടി. നിരഞ്ജന, സജ ഫാത്തിമ, ശ്രിയ ശേഖർ, പി. കൃഷ്‌ണേന്ദു, ശ്രേയ മറിയ സുനിൽ, തീർഥ പ്രശാന്ത്, നിയ.എം.നമ്പ്യാർ, തൃഷ വിനോദ് എന്നീ വിദ്യാർഥിനികളാണ് ഭൗതികശാസ്തം അധ്യാപകൻ പി. മിഥുന്റെ നേതൃത്വത്തിൽ പദ്ധതിയിൽ പങ്കാളികളായത്. അധ്യാപകരായ എം.ജെ. ജോമെറ്റ്, വി.കെ. ജയൻ, വി.ജെ. ടെജി, പ്രഥമധ്യാപകൻ ബിനു ജോർജ് എന്നിവരും സഹകരിച്ചു. 

ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നും ഐ.എസ്.ആർ.ഒ വികസിപ്പിച്ച എസ്.എസ്.എൽ.വിയിലാണ് (സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ആസാദി സാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുക. ഇതിന് സാക്ഷികളാവാനാണ് പദ്ധതിയിൽ പങ്കാളികളായ കോളയാട് സെയ്ന്റ് കൊർണെലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 15 അംഗ സംഘം യാത്ര തിരിച്ചത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!