Connect with us

Breaking News

ആസാദി സാറ്റ് ബഹിരാകാശമേറുന്നത് കാണാൻ ഉപഗ്രഹ രൂപകല്പനയിൽ പങ്കാളികളായ കോളയാട്ടെ വിദ്യാർത്ഥിനികളും

Published

on

Share our post

കോളയാട് (കണ്ണൂർ): 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഭാരതത്തിലെ 75 സ്‌കൂളുകളിലെ 750 പെൺകുട്ടികൾ നിർമിച്ച ആസാദി സാറ്റലൈറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് ബഹിരാകാശത്തേക്ക് പറന്നുയരുന്നതിന് സാക്ഷികളാവാൻ കോളയാട് സെയ്ന്റ് കൊർണേലിയൂസ് സ്‌കൂളിലെ വിദ്യാർഥിനികളും. ഉപഗ്രഹ രൂപകല്പനയിൽ അന്തരീക്ഷ താപനിലയും വേഗതയും അളക്കാൻ കഴിയുന്ന രീതിയിൽ ചിപ്പ് പ്രോഗ്രാം ചെയ്യുന്നതിൽ പങ്കാളികളായ പത്ത് വിദ്യാർഥിനികളും അധ്യാപകരുമടങ്ങുന്ന സംഘത്തിന് വെള്ളിയാഴ്ച സ്‌കൂളിൽ യാത്രയയപ്പ് നല്കി.

പെൺകുട്ടികളിലും സ്ത്രീകളിലും സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയുടെ പഠനം പ്രോത്സാഹിപ്പിക്കാനായി യുണൈറ്റഡ് നേഷൻസിന്റെ ഈ വർഷത്തെ തീമായ ‘ആൾ വുമൺ ഇൻ സ്‌പേസ്’ന്റെ ഭാഗമായാണ് ആസാദി സാറ്റ് നിർമാണം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന ശാസ്ത്ര സാങ്കേതിക സ്ഥാപനം വികസിപ്പിച്ച ഈ സാറ്റലൈറ്റിന്റെ നിർമാണത്തിലാണ് കേരളത്തിലെ രണ്ട് സ്‌കൂളുകളിൽ നിന്നായി 20 പെൺകുട്ടികൾ പങ്കാളികളായത്.ഭാരതത്തിലെ ആദ്യ പദ്ധതി കൂടിയാണിത്.

കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2022 ജനുവരിയിലാണ് ഉപഗ്രഹ രൂപകല്പനയിൽ പങ്കാളികളാവാനുള്ള സന്ദേശം സ്‌പേസ് കിഡ്‌സ് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത്. ആസാദി സാറ്റ് കോ-ഓർഡിനേറ്ററായപഴയങ്ങാടി സ്വദേശി ഹരീഷ് കക്കീൽ വഴിയാണ് പദ്ധതി സ്‌കൂളിലെത്തിയത്. ഹരീഷിന്റെ സുഹൃത്തും സ്‌കൂളിലെ അധ്യാപകനുമായ പി. ഉണ്ണികൃഷ്ണൻ മുഖേന ലഭിച്ച പദ്ധതി 10 വിദ്യാർഥിനികളടങ്ങുന്ന സംഘത്തെകൊണ്ട് ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി സ്‌പേസ് കിഡ്‌സിനു കൈമാറി.

വി. സ്വാതിക, നിയ.പി.ദിനേശ്, ടി. നിരഞ്ജന, സജ ഫാത്തിമ, ശ്രിയ ശേഖർ, പി. കൃഷ്‌ണേന്ദു, ശ്രേയ മറിയ സുനിൽ, തീർഥ പ്രശാന്ത്, നിയ.എം.നമ്പ്യാർ, തൃഷ വിനോദ് എന്നീ വിദ്യാർഥിനികളാണ് ഭൗതികശാസ്തം അധ്യാപകൻ പി. മിഥുന്റെ നേതൃത്വത്തിൽ പദ്ധതിയിൽ പങ്കാളികളായത്. അധ്യാപകരായ എം.ജെ. ജോമെറ്റ്, വി.കെ. ജയൻ, വി.ജെ. ടെജി, പ്രഥമധ്യാപകൻ ബിനു ജോർജ് എന്നിവരും സഹകരിച്ചു. 

ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നും ഐ.എസ്.ആർ.ഒ വികസിപ്പിച്ച എസ്.എസ്.എൽ.വിയിലാണ് (സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ആസാദി സാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുക. ഇതിന് സാക്ഷികളാവാനാണ് പദ്ധതിയിൽ പങ്കാളികളായ കോളയാട് സെയ്ന്റ് കൊർണെലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 15 അംഗ സംഘം യാത്ര തിരിച്ചത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!