Connect with us

Breaking News

ആഫ്രിക്കൻ പന്നിപ്പനി: കണിച്ചാറിലെ രണ്ട് ഫാമുകളിലെ 271 പന്നികളെ കൊല്ലും

Published

on

Share our post

കണിച്ചാർ : കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും 271 പന്നികളെ കൊന്ന് മറവുചെയ്യാൻ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. ചൊവ്വാഴ്ച രാവിലെ ഇതിനുള്ള നടപടികൾ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും. പള്ളിക്കമാലിൽ മാന്വലിന്റെ ഫാമിലെ ബാക്കിയുള്ള 95 പന്നികളെയാണ് കൊല്ലുക. പനിബാധിച്ച് 16 പന്നികൾ ഈ ഫാമിൽ തിങ്കളാഴ്ചവരെ ചത്തിട്ടുണ്ട്. ഈ ഫാമിന്റെ ഒരുകിലോമീറ്റർ പരിധിയിലുള്ള ജോമി വലിയപറമ്പത്തിന്റെ ഫാമിലെ 176 പന്നികളെയും കൊല്ലും. ഇലക്‌ട്രിക് സ്റ്റണ്ണർ ഉപയോഗിച്ച് വൈദ്യുതാഘാതമേൽപ്പിച്ച് മയക്കിയശേഷം ആന്തരിക മുറിവുണ്ടാക്കിയാവും കൊല്ലുക.

പന്നികളെ കൊല്ലുന്നതിനും നിരീക്ഷണത്തിനുമായി മൃഗസംരക്ഷണവകുപ്പിന്റെ 50 പേർ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി. 20 അംഗ സംഘം ഒരാഴ്ച കണിച്ചാറിൽ താമസിച്ച് പന്നികളെ കൊല്ലും. ബാക്കിയുള്ളവർ പനി സ്ഥിരീകരിച്ച ഫാമിന്റെ 10 കിലോമീറ്റർ പരിധിയിലുള്ള ഫാമുകളിൽ നിരീക്ഷണം നടത്തും. പന്നിപ്പനിയുമായി ബന്ധപ്പെട്ട് കണിച്ചാറിൽ സെമിനാർ നടത്തുമെന്ന് മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.ജെ. ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. അജിത്ത് ബാബു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഒ.എം. അജിത എന്നിവർ അറിയിച്ചു.

കണിച്ചാർ പഞ്ചായത്തിൽ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ വെറ്ററിനറി സർജൻ ഡോ. വി. പ്രശാന്ത്, ഡോ. അനിൽകുമാർ എൻ. നായർ, ഡോ. പി. ഗിരീഷ്‌കുമാർ, ഡോ. ബീറ്റു ജോസഫ്, ഡോ. ജോൺസൻ പി. ജോൺ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. കണിച്ചാർ മൃഗാശുപത്രിയിൽ ദ്രുതകർമസേനയുടെ നേതൃത്വത്തിലും യോഗം ചേർന്നു.

ഓഗസ്റ്റ് ഒന്നുമുതൽ 30 ദിവസത്തേക്ക് പന്നി, പന്നിമാംസം, പന്നിമാംസംകൊണ്ടുള്ള ഉത്പന്നങ്ങൾ, പന്നിവളം എന്നിവ കേരളത്തിലേക്കോ കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയും സംസ്ഥാനത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചും ഉത്തരവുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പോലീസും ആർ.ടി.ഒ.യും നിരീക്ഷണം ഏർപ്പെടുത്തും.

ജാഗ്രതാനിർദേശങ്ങൾ ഇവ:-

ആഫ്രിക്കൻ പന്നിപ്പനി (സ്വൈൻ ഫീവർ) മനുഷ്യരിലേക്കോ മറ്റു ജീവികളിലേക്കോ പകരില്ല. എന്നാൽ പന്നികളിൽ ഇത്‌ അതിമാരകവും സാംക്രമികവുമാണ്.

1. കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കണം.

2. പന്നിഫാമിലേക്ക്‌ വരുകയോ പോവുകയോ ചെയ്യുന്ന വാഹനങ്ങൾ കൃത്യമായി അണുനശീകരിക്കുക.

3. പന്നിഫാമിലേക്കുള്ള സന്ദർശകരെ നിജപ്പെടുത്തുക. അവരുടെ വിവരങ്ങൾ എഴുതിസൂക്ഷിക്കുക.

4. പന്നിഫാമിൽ പ്രവേശിക്കുന്നതിന്‌ മുൻപ്‌ ശുചിത്വം പാലിക്കുകയും കൈകൾ അണുനശീകരീക്കുകയും ചെയ്യുക.

5. പന്നിഫാമിലേക്ക്‌ മറ്റു മൃഗങ്ങളോ എലികളോ പക്ഷികളോ കടക്കുന്നത്‌ തടയുക. പക്ഷികൾ ഫാമിൽ കയറാതിരിക്കാൻ വശങ്ങളിൽ വല ക്രമീകരിക്കുക.

6. പന്നികളിൽ രോഗലക്ഷണം കാണുകയാണെങ്കിൽ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ ബന്ധപ്പെടുക.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!