Connect with us

Breaking News

ആഫ്രിക്കൻ പന്നിപ്പനി: കണിച്ചാറിലെ രണ്ട് ഫാമുകളിലെ 271 പന്നികളെ കൊല്ലും

Published

on

Share our post

കണിച്ചാർ : കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും 271 പന്നികളെ കൊന്ന് മറവുചെയ്യാൻ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു. ചൊവ്വാഴ്ച രാവിലെ ഇതിനുള്ള നടപടികൾ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും. പള്ളിക്കമാലിൽ മാന്വലിന്റെ ഫാമിലെ ബാക്കിയുള്ള 95 പന്നികളെയാണ് കൊല്ലുക. പനിബാധിച്ച് 16 പന്നികൾ ഈ ഫാമിൽ തിങ്കളാഴ്ചവരെ ചത്തിട്ടുണ്ട്. ഈ ഫാമിന്റെ ഒരുകിലോമീറ്റർ പരിധിയിലുള്ള ജോമി വലിയപറമ്പത്തിന്റെ ഫാമിലെ 176 പന്നികളെയും കൊല്ലും. ഇലക്‌ട്രിക് സ്റ്റണ്ണർ ഉപയോഗിച്ച് വൈദ്യുതാഘാതമേൽപ്പിച്ച് മയക്കിയശേഷം ആന്തരിക മുറിവുണ്ടാക്കിയാവും കൊല്ലുക.

പന്നികളെ കൊല്ലുന്നതിനും നിരീക്ഷണത്തിനുമായി മൃഗസംരക്ഷണവകുപ്പിന്റെ 50 പേർ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി. 20 അംഗ സംഘം ഒരാഴ്ച കണിച്ചാറിൽ താമസിച്ച് പന്നികളെ കൊല്ലും. ബാക്കിയുള്ളവർ പനി സ്ഥിരീകരിച്ച ഫാമിന്റെ 10 കിലോമീറ്റർ പരിധിയിലുള്ള ഫാമുകളിൽ നിരീക്ഷണം നടത്തും. പന്നിപ്പനിയുമായി ബന്ധപ്പെട്ട് കണിച്ചാറിൽ സെമിനാർ നടത്തുമെന്ന് മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.ജെ. ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. അജിത്ത് ബാബു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഒ.എം. അജിത എന്നിവർ അറിയിച്ചു.

കണിച്ചാർ പഞ്ചായത്തിൽ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ വെറ്ററിനറി സർജൻ ഡോ. വി. പ്രശാന്ത്, ഡോ. അനിൽകുമാർ എൻ. നായർ, ഡോ. പി. ഗിരീഷ്‌കുമാർ, ഡോ. ബീറ്റു ജോസഫ്, ഡോ. ജോൺസൻ പി. ജോൺ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. കണിച്ചാർ മൃഗാശുപത്രിയിൽ ദ്രുതകർമസേനയുടെ നേതൃത്വത്തിലും യോഗം ചേർന്നു.

ഓഗസ്റ്റ് ഒന്നുമുതൽ 30 ദിവസത്തേക്ക് പന്നി, പന്നിമാംസം, പന്നിമാംസംകൊണ്ടുള്ള ഉത്പന്നങ്ങൾ, പന്നിവളം എന്നിവ കേരളത്തിലേക്കോ കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയും സംസ്ഥാനത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചും ഉത്തരവുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പോലീസും ആർ.ടി.ഒ.യും നിരീക്ഷണം ഏർപ്പെടുത്തും.

ജാഗ്രതാനിർദേശങ്ങൾ ഇവ:-

ആഫ്രിക്കൻ പന്നിപ്പനി (സ്വൈൻ ഫീവർ) മനുഷ്യരിലേക്കോ മറ്റു ജീവികളിലേക്കോ പകരില്ല. എന്നാൽ പന്നികളിൽ ഇത്‌ അതിമാരകവും സാംക്രമികവുമാണ്.

1. കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കണം.

2. പന്നിഫാമിലേക്ക്‌ വരുകയോ പോവുകയോ ചെയ്യുന്ന വാഹനങ്ങൾ കൃത്യമായി അണുനശീകരിക്കുക.

3. പന്നിഫാമിലേക്കുള്ള സന്ദർശകരെ നിജപ്പെടുത്തുക. അവരുടെ വിവരങ്ങൾ എഴുതിസൂക്ഷിക്കുക.

4. പന്നിഫാമിൽ പ്രവേശിക്കുന്നതിന്‌ മുൻപ്‌ ശുചിത്വം പാലിക്കുകയും കൈകൾ അണുനശീകരീക്കുകയും ചെയ്യുക.

5. പന്നിഫാമിലേക്ക്‌ മറ്റു മൃഗങ്ങളോ എലികളോ പക്ഷികളോ കടക്കുന്നത്‌ തടയുക. പക്ഷികൾ ഫാമിൽ കയറാതിരിക്കാൻ വശങ്ങളിൽ വല ക്രമീകരിക്കുക.

6. പന്നികളിൽ രോഗലക്ഷണം കാണുകയാണെങ്കിൽ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ ബന്ധപ്പെടുക.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!