Connect with us

Breaking News

കണ്ണൂർ ജില്ലയിലെ വന്യജീവി സങ്കേതങ്ങൾ നിർദേശ ഘട്ടത്തിൽ

Published

on

Share our post

കേളകം : ജില്ലയിലെ ആറളം വന്യജീവിസങ്കേതം സാങ്കേതികമായി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. ആറളം, കൊട്ടിയൂർ എന്നിവയാണ് ജില്ലയിലെ രണ്ടു വന്യജീവിസങ്കേതങ്ങളെങ്കിലും ആറളത്തിന്റെ കാര്യത്തിൽ നിയമപരമായി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചുള്ള അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്ന് വിവരാവകാശരേഖ. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്‌ (കിഫ) വനംവകുപ്പ് നൽകിയ വിവരാവകാശരേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്.

1972-ലെ വന്യജീവി സംരക്ഷണനിയമം അനുസരിച്ച് സംസ്ഥാനത്താകെ അന്തിമവിജ്ഞാപന ഘട്ടത്തിൽ എത്തിയത് ജില്ലയിലെ കൊട്ടിയൂർ വന്യജീവിസങ്കേതവും പാലക്കാട് ജില്ലയിലെ കരിമ്പുഴ വന്യജീവിസങ്കേതവും മാത്രം.

ആറളം വന്യജീവിസങ്കേതം നിർദേശഘട്ടത്തിൽ മാത്രമാണുള്ളത്. സംരക്ഷിത വനമേഖലയെ വന്യജീവിസങ്കേതമാക്കി പ്രഖ്യാപിക്കണമെങ്കിൽ 1972- ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം സെക്ഷൻ 18 മുതൽ 26 വരെയുള്ള ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന നടപടികൾ പൂർത്തിയാക്കണം.

കരുതൽമേഖല വിധി മറികടക്കാനാകുക ഇങ്ങനെ

കരുതൽമേഖലാ വിഷയത്തിൽ സുപ്രീംകോടതി വിധി മറികടക്കനായി പോംവഴികൾ തേടുന്ന സാഹചര്യത്തിൽ വന്യജീവിസങ്കേത പ്രഖ്യാപനം പൂർത്തിയാകാത്തത് സംസ്ഥാനത്തിന് ഉപയോഗിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.

ആറളം വന്യജീവിസങ്കേത പ്രഖ്യാപനം പ്രാരംഭഘട്ടത്തിലായതിനാൽ ആറളത്തിന്റെ അതിർത്തി സംസ്ഥാനത്തിന് പുനർനിർണയിക്കാനാകും. വന്യജീവിസങ്കേത അതിർത്തി ഒരുകിലോമീറ്റർ വനത്തിനുള്ളിലേക്ക് മാറ്റിനിർണയിച്ചാൽ കരുതൽമേഖലയും വനത്തിനുള്ളിൽതന്നെ നിലനിർത്താനാകും.

എന്നാൽ കൊട്ടിയൂർ വന്യജീവിസങ്കേതത്തിന് ഈ പോംവഴിയിൽ കരുതൽമേഖല പ്രശ്നം പരിഹരിക്കാനാകില്ല.

എന്നാൽ കൊട്ടിയൂർ വന്യജീവിസങ്കേതത്തിന്റെ കരുതൽമേഖല സീറോ ആക്കി 06.11.20-ൽ സംസ്ഥാനം കേന്ദ്രത്തിന്‌ റിപ്പോർട്ട് നൽകിയിരുന്നു. കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഈ റിപ്പോർട്ട് മന്ത്രാലയം അംഗീകരിച്ചാൽ പ്രശ്നപരിഹാരമുണ്ടാകും.

ജില്ലയിലെ വന്യജീവിസങ്കേത പ്രഖ്യാപനത്തിന്റെ നിലവിലെ നില ഇങ്ങനെ

കൊട്ടിയൂർ

01.03.2011-ലെ ചട്ടം 26 എ പ്രകാരമുള്ള നടപടികൾ പൂർത്തിയായി.

വന്യജീവിസങ്കേത പ്രഖ്യാപനം അന്തിമഘട്ടത്തിൽ

ആറളം

15.10.1984-ലെ ചട്ടം 18 അനുസരിച്ച് സംസ്ഥാന സർക്കാർ നിർദേശം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്.

വന്യജീവിസങ്കേത പ്രഖ്യാപനം അന്തിമഘട്ടത്തിൽ


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!