Connect with us

Breaking News

കണ്ണൂർ ജില്ലയിലെ വന്യജീവി സങ്കേതങ്ങൾ നിർദേശ ഘട്ടത്തിൽ

Published

on

Share our post

കേളകം : ജില്ലയിലെ ആറളം വന്യജീവിസങ്കേതം സാങ്കേതികമായി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. ആറളം, കൊട്ടിയൂർ എന്നിവയാണ് ജില്ലയിലെ രണ്ടു വന്യജീവിസങ്കേതങ്ങളെങ്കിലും ആറളത്തിന്റെ കാര്യത്തിൽ നിയമപരമായി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചുള്ള അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്ന് വിവരാവകാശരേഖ. കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്‌ (കിഫ) വനംവകുപ്പ് നൽകിയ വിവരാവകാശരേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്.

1972-ലെ വന്യജീവി സംരക്ഷണനിയമം അനുസരിച്ച് സംസ്ഥാനത്താകെ അന്തിമവിജ്ഞാപന ഘട്ടത്തിൽ എത്തിയത് ജില്ലയിലെ കൊട്ടിയൂർ വന്യജീവിസങ്കേതവും പാലക്കാട് ജില്ലയിലെ കരിമ്പുഴ വന്യജീവിസങ്കേതവും മാത്രം.

ആറളം വന്യജീവിസങ്കേതം നിർദേശഘട്ടത്തിൽ മാത്രമാണുള്ളത്. സംരക്ഷിത വനമേഖലയെ വന്യജീവിസങ്കേതമാക്കി പ്രഖ്യാപിക്കണമെങ്കിൽ 1972- ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം സെക്ഷൻ 18 മുതൽ 26 വരെയുള്ള ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന നടപടികൾ പൂർത്തിയാക്കണം.

കരുതൽമേഖല വിധി മറികടക്കാനാകുക ഇങ്ങനെ

കരുതൽമേഖലാ വിഷയത്തിൽ സുപ്രീംകോടതി വിധി മറികടക്കനായി പോംവഴികൾ തേടുന്ന സാഹചര്യത്തിൽ വന്യജീവിസങ്കേത പ്രഖ്യാപനം പൂർത്തിയാകാത്തത് സംസ്ഥാനത്തിന് ഉപയോഗിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.

ആറളം വന്യജീവിസങ്കേത പ്രഖ്യാപനം പ്രാരംഭഘട്ടത്തിലായതിനാൽ ആറളത്തിന്റെ അതിർത്തി സംസ്ഥാനത്തിന് പുനർനിർണയിക്കാനാകും. വന്യജീവിസങ്കേത അതിർത്തി ഒരുകിലോമീറ്റർ വനത്തിനുള്ളിലേക്ക് മാറ്റിനിർണയിച്ചാൽ കരുതൽമേഖലയും വനത്തിനുള്ളിൽതന്നെ നിലനിർത്താനാകും.

എന്നാൽ കൊട്ടിയൂർ വന്യജീവിസങ്കേതത്തിന് ഈ പോംവഴിയിൽ കരുതൽമേഖല പ്രശ്നം പരിഹരിക്കാനാകില്ല.

എന്നാൽ കൊട്ടിയൂർ വന്യജീവിസങ്കേതത്തിന്റെ കരുതൽമേഖല സീറോ ആക്കി 06.11.20-ൽ സംസ്ഥാനം കേന്ദ്രത്തിന്‌ റിപ്പോർട്ട് നൽകിയിരുന്നു. കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഈ റിപ്പോർട്ട് മന്ത്രാലയം അംഗീകരിച്ചാൽ പ്രശ്നപരിഹാരമുണ്ടാകും.

ജില്ലയിലെ വന്യജീവിസങ്കേത പ്രഖ്യാപനത്തിന്റെ നിലവിലെ നില ഇങ്ങനെ

കൊട്ടിയൂർ

01.03.2011-ലെ ചട്ടം 26 എ പ്രകാരമുള്ള നടപടികൾ പൂർത്തിയായി.

വന്യജീവിസങ്കേത പ്രഖ്യാപനം അന്തിമഘട്ടത്തിൽ

ആറളം

15.10.1984-ലെ ചട്ടം 18 അനുസരിച്ച് സംസ്ഥാന സർക്കാർ നിർദേശം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്.

വന്യജീവിസങ്കേത പ്രഖ്യാപനം അന്തിമഘട്ടത്തിൽ


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!