Connect with us

Breaking News

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സില്‍ അപ്രന്റിസ്ഷിപ്പിന് ചേരാം, 663 ഒഴിവുകള്‍

Published

on

Share our post

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്.എ.എൽ.) അപ്രന്റിസ്ഷിപ്പിന് ചേരാം. നാസിക്കിലെ എച്ച്.എ.എലിന്റെ എയർക്രാഫ്റ്റ് മാനുഫാക്ചറിങ് ഡിവിഷനിലാണ് അവസരം. ആകെ 633 ഒഴിവുണ്ട്.

ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ്-455

ഫിറ്റർ-186, ടർണർ-28, മെഷിനിസ്റ്റ്-26, കാർപെന്റർ-4, മെഷിനിസ്റ്റ് (ഗ്രൈൻഡർ)-10, ഇലക്‌ട്രീഷ്യൻ-66, ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ)-6, ഇലക്‌ട്രോണിക്‌ മെക്കാനിക്-8, പെയിന്റർ (ജനറൽ)-7, ഷീറ്റ് മെറ്റൽ വർക്കർ-4, മെക്കാനിക് (മോട്ടോർ വെഹിക്കിൾ)-4, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-88, വെൽഡർ (ഗ്യാസ് & ഇലക്‌ട്രിക്)-8, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-6, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്-4. യോഗ്യത: അനുബന്ധ ട്രേഡിൽ ഐ.ടി. ഐ. സ്റ്റൈപ്പൻഡ്‌: അപ്രന്റിസ്ഷിപ്പ് ആക്ട് പ്രകാരം.

എൻജിനിയറിങ്/ഗ്രാജ്വേറ്റ് അപ്രന്റിസ്-99

എയ്റോനോട്ടിക്കൽ എൻജിനിയർ-5, കംപ്യൂട്ടർ-7, സിവിൽ-4, ഇലക്‌ട്രിക്കൽ-13, ഇലക്‌ട്രോണിക്സ്&ടെലികമ്യൂണിക്കേഷൻ -15, മെക്കാനിക്കൽ -43, പ്രൊഡക്‌ഷൻ -4, ഫാർമസിസ്റ്റ്-3, നഴ്സിങ് അസിസ്റ്റന്റ്-5.

യോഗ്യത: അനുബന്ധവിഷയത്തിൽ എൻജിനിയറിങ് ബിരുദം/ഫാർമസി ബിരുദം/ബി.എസ്‌സി. നഴ്സിങ്. സ്റ്റൈപ്പൻഡ്‌: 9000 രൂപ

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്-79

എയ്റോനോട്ടിക്കൽ എൻജിനിയർ-3, സിവിൽ-4, കംപ്യൂട്ടർ -6, ഇലക്‌ട്രിക്കൽ -15, ഇലക്‌ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷൻ -12, മെക്കാനിക്കൽ -33, ലാബ് അസിസ്റ്റന്റ്-3, ഹോട്ടൽ മാനേജ്മെന്റ്-3.

യോഗ്യത: അനുബന്ധ എൻജിനിയറിങ് ബ്രാഞ്ചിൽ ഡിപ്ലോമ/മെക്കാനിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ/ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ. സ്‌റ്റൈപ്പൻഡ്‌: 8000 രൂപ

അപേക്ഷ

ഐ.ടി.ഐ. ട്രേഡ് അപ്രന്റിസിന് www.apprenticeshipindia.gov.in എന്ന പോർട്ടലിലും എൻജിനിയറിങ്/ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് എന്നിവയ്ക്ക് www.mhrdnats.gov.in എന്ന പോർട്ടലിലും രജിസ്റ്റർചെയ്യണം. ശേഷം എച്ച്.എ.എൽ. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷിക്കണം


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!