Connect with us

Breaking News

എന്‍ജിനിയറിങ്ങ് ബിരുദധാരികള്‍ക്ക് ഭാരത് ഇലക്‌ട്രോണിക്‌സിൽ 188 ഒഴിവുകള്‍

Published

on

Share our post

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ എൻജിനിയർമാരുടെ 188 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ, സീനിയർ അസിസ്റ്റന്റ് എൻജിനിയർ തസ്തികകളിലാണ് അവസരം. കൊച്ചിയിൽ പ്രോജക്ട് എൻജിനിയറുടെ 21 ഒഴിവുണ്ട്. കരാർ നിയമനമാണ്. ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽ വിമുക്തഭടന്മാർക്ക് മാത്രമായുള്ള ഒഴിവിലേക്കും അപേക്ഷിക്കാം.

ഒഴിവുകൾ

എക്‌സ്പോർട്ട് മാനുഫാക്ചറിങ് എസ്.ബി.യു.വിൽ ട്രെയ്നി എൻജിനിയർ-I തസ്തികയിൽ 80 ഒഴിവും (ഇ.സി.ഇ.-54, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി.എസ്.-2), പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ 70 ഒഴിവുമാണ് (ഇ.സി.ഇ.-44, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി. എസ്.-2) ഉള്ളത്. നേവൽ സിസ്റ്റംസ് എസ്.ബി.യു.വിൽ പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ കൊച്ചിയിൽ 21 ഒഴിവും (കംപ്യൂട്ടർ സയൻസ്-20, ഇ.സി.ഇ.-1) പോർട്ട് ബ്ലെയറിൽ ഒരു ഒഴിവും (ഇ.സി.ഇ.) ഉണ്ട്. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്. ആവശ്യമെങ്കിൽ ഒരു വർഷംകൂടി നീട്ടിനൽകും.

യോഗ്യത

നാലുവർഷത്തെ ഫുൾടൈം ബി.എസ്‌സി. (എൻജിനിയറിങ്)/ബി.ഇ./ബി.ടെക്. എൻജിനിയറിങ്. ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതി. ട്രെയിനി എൻജിനിയർക്ക് ആറ് മാസത്തെയും പ്രോജക്ട് എൻജിനിയർക്ക് രണ്ടുവർഷത്തെയും പ്രവർത്തനപരിചയം വേണം.

പ്രായപരിധി: ട്രെയിനി എൻജിനിയർക്ക് 28 വയസ്സ്, പ്രോജക്ട് എൻജിനിയർക്ക് 32 വയസ്സ്. (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

ശമ്പളം

ട്രെയിനി എൻജിനിയർക്ക് 30,000 രൂപയും പ്രോജക്ട് എൻജിനിയർക്ക് 40,000 രൂപയുമാണ് ആദ്യവർഷത്തെ ശമ്പളം. തുടർന്നുള്ള ഓരോ വർഷവും 5000 രൂപ അധികം ലഭിക്കും.

അപേക്ഷ

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bel-india.in കാണുക. അവസാന തീയതി: എക്‌സ്പോർട്ട് മാനുഫാക്ചറിങ് എസ്.ബി.യു.- ഓഗസ്റ്റ്-3, നേവൽ സിസ്റ്റംസ് എസ്.ബി.യു.- ഓഗസ്റ്റ് 4.

വിമുക്തഭടന്മാർക്ക്‌ അവസരം

ഭാരത് ഇലക്‌ട്രോണിക്‌സിന്റെ ബെംഗളൂരുവിലെ നേവൽ സിസ്റ്റം എസ്.ബി.യു.വിൽ സീനിയർ അസിസ്റ്റന്റ് എൻജിനിയറുടെ 16 ഒഴിവിലേക്ക് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ലക്ഷദ്വീപിലും അന്തമാൻ നിക്കോബാർ ദ്വീപിലുമാണ് അവസരം. അപേക്ഷ തപാൽ വഴി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ്-11. വിവരങ്ങൾക്ക്: www.bel-india.in


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!