Connect with us

Breaking News

ടൂറിസം ഹബ്ബാകാൻ മുഴപ്പിലങ്ങാട്–ധർമ്മടം ബീച്ച്

Published

on

Share our post

മുഴപ്പിലങ്ങാട്‌ : മുഴപ്പിലങ്ങാട്‌–ധർമടം ബീച്ച്‌ സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ആദ്യഘട്ട  നിർമാണം ഉടൻ. കിഫ്‌ബിയിൽനിന്ന്‌ ഭരണാനുമതി ലഭിച്ച 78.32 കോടി രൂപയുടെ  പ്രവൃത്തി  27ന്‌  വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനാകും. 
മുഴപ്പിലങ്ങാട്‌ –-ധർമടം ബീച്ചിനെ ആഗോള ടൂറിസം ഹബ്ബായി മാറ്റാനുള്ള ബൃഹത്‌പദ്ധതിയാണിത്‌. മുഴപ്പിലങ്ങാട്‌, ധർമടം ബീച്ചുകൾ, ധർമടം ദ്വീപ്‌ എന്നിവ സംയോജിപ്പിച്ചാണ്‌  പദ്ധതി. ഇതിനായി ‌കിഫ്‌ബിയിൽ 233.72 കോടി രൂപയാണ്‌ അനുവദിച്ചത്‌. 
ഏഷ്യയിലെ  ഏറ്റവും നീളമേറിയ ഡ്രൈവ്- ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, പ്രകൃതിസൗന്ദര്യം തുളുമ്പുന്ന ധർമടം ബീച്ച്, അഞ്ചരക്കണ്ടി, ധർമടം ദ്വീപ് എന്നിവയുടെ വികസനമാണ് പദ്ധതിയിലുള്ളത്‌.  മൂന്ന്‌ വിഭാഗമായി തിരിച്ചാണ്‌ മാസ്റ്റർപ്ലാൻ. മുഴപ്പിലങ്ങാട്‌ ബീച്ചിന്റെ വടക്കുഭാഗത്ത്‌ നടപ്പാത, ധർമടം ബീച്ചിന്റെ തെക്കുഭാഗത്ത്‌ ജലധാര, ധർമടം ബീച്ച്‌ വികസനം, ധർമടം ദ്വീപ്‌ തനിമയോടെ നിലനിർത്തിയുള്ള വികസനം എന്നിങ്ങനെ നാല്‌ ഘട്ടങ്ങളായാണ്‌ പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടം 78 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കും. ബീച്ചിന്റെ വടക്കുഭാഗത്ത്‌ 1.3 കിലോമീറ്ററോളം നീളത്തിൽ കടൽഭിത്തി, നടപ്പാത, കുട്ടികൾക്ക്‌ കളിസ്ഥലം, ശുചിമുറി, വയോജനവിശ്രമകേന്ദ്രം, ഭക്ഷണശാലകൾ എന്നിവയാണ് ആദ്യം നിർമിക്കുക. രണ്ടാം ഘട്ടത്തിൽ ബീച്ചിന്റെ തെക്ക് ഭാഗത്ത്‌ വാട്ടർസ്പോർട്സും മൂന്നാംഘട്ടത്തിൽ ധർമടം ബീച്ചിലെ വിവിധഭാഗങ്ങൾ ലോകോത്തര നിലവാരത്തിലാക്കാനുള്ള പ്രവർത്തനങ്ങളുമാണ്‌ നടത്തുക. ധർമടം ദ്വീപിനെ പ്രകൃതിരമണീയമാക്കി സന്ദർശകരെ ആകർഷിക്കാനുള്ള ഇടമാക്കി മാറ്റുകയാണ് അവസാനഘട്ടത്തിൽ പൂർത്തിയാക്കുക. പദ്ധതിരേഖ തയ്യാറാക്കാൻ ആഗോള ടെൻഡറാണ് സർക്കാർ വിളിച്ചത്. ഇതിൽനിന്ന്‌ പുണെയിലെ സി.ബി.ആർ.ഇ കമ്പനിയാണ് നാല് സോണുകളായി തിരിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. 
കിഫ്ബിയുടെ സഹായധനത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ഇറിഗേഷൻ ഡെവലപ്മെന്റ്‌ കോർപ്പറേഷനാണ്(കിഡ്ക്) നിർവഹണചുമതല. 5.5 കി.മീ ദൈർഘ്യമുള്ള കടൽത്തീരവും ആഴം കുറഞ്ഞ കടലും വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അഴിമുഖത്തോട് ചേർന്ന പാറക്കൂട്ടങ്ങളും ദൃശ്യവിരുന്നാണ്. വികസനം പൂർത്തിയാകുമ്പോൾ പ്രതിവർഷം 20 ലക്ഷത്തോളം സന്ദർശകർ ഇവിടെയെത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ.

Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!