Breaking News
സോപ്പ് ഒരുപാട് പതപ്പിക്കല്ലേ… കീശ കാലിയാകും

സോപ്പ് നന്നായി പതപ്പിച്ചു കുളിക്കുന്നവരു അലക്കുന്നവരും ഇനി ഒന്നുകൂടി ആലോചിച്ചുവേണം അതുചെയ്യാൻ. സോപ്പ് അല്പം കൂടുതൽ പതഞ്ഞാൽ കീശ കാലിയാകും. വിലക്കയറ്റം എല്ലാറ്റിനെയും ബാധിച്ചപ്പോൾ കുളിസോപ്പിനും അലക്കുസോപ്പിനും വലിയ വിലകൊടുക്കേണ്ട സ്ഥിതിയാണ്.
നിത്യോപയോഗ സാധനങ്ങൾ പലതിനും ഒന്നരമാസത്തിനിടെ വിലകൂടിയിട്ടുണ്ട്. എഫ്.എം.സി.ജി. (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ്) വിഭാഗത്തിൽ വരുന്ന ചില കമ്പനികളുടെ ഉത്പന്നങ്ങളിലാണ് ഈ മാറ്റം. കുളിസോപ്പ്, അലക്കുസോപ്പ്, ബിസ്കറ്റ്, പാൽപ്പൊടി, നൂഡിൽസ്, ടൂത്ത്പേസ്റ്റ് തുടങ്ങിയവയുടെ വിലയാണ് കുത്തനെ കൂട്ടിയത്. ഒന്നരമാസം മുൻപേ വില കൂടിത്തുടങ്ങിയെങ്കിലും പല സാധനങ്ങളും ഒന്നിച്ചുവാങ്ങുന്നതിനാൽ പലരും ഇതു ശ്രദ്ധിച്ചിരുന്നില്ല. മിക്കതിനും മൂന്നുമുതൽ പത്തുവരെ രൂപ വർധിപ്പിച്ചിട്ടുണ്ട്. പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളിലാണ് ഈ കൊള്ള. മുൻപ് 38 രൂപയുണ്ടായിരുന്ന പ്രമുഖ ബ്രാൻഡ് സോപ്പിന് ആദ്യം 42-ഉം പിന്നീട് 48-ഉം ഇപ്പോൾ 55-ഉം രൂപയായി. ഒരേ സോപ്പിന്റെതന്നെ പല നിറങ്ങൾക്ക് കൂടിയ വിലയായിട്ടുമുണ്ട്.
വളരെ പ്രചാരമുള്ള ബാർ സോപ്പിന് വില 21രൂപയിൽനിന്ന് 30 ആയി ഉയർന്നിട്ടുണ്ട്. ഇനിയുമത് കൂട്ടുമെന്നറിയിച്ചതായി വ്യാപാരികൾ പറയുന്നു. ബഹുരാഷ്ട്രകുത്തകക്കമ്പനികൾ തോന്നുംപടി വില കൂട്ടുന്നതിന്റെ ചുവടുപിടിച്ച് രാജ്യത്തുള്ള കമ്പനികളും ചെറുകിട കമ്പനികളും മത്സരിച്ച് വിലകൂട്ടുകയാണ്.
കുട്ടികളുടെ പ്രിയപ്പെട്ട ബിസ്‌കറ്റുകളിലുമുണ്ട് വില വ്യത്യാസം. 20 രൂപയുടെ ബിസ്കറ്റിന് ഇടക്കാലത്ത് 25 രൂപയായി ഉയർന്നിരുന്നു. ഇതിപ്പോൾ 30 ആയി. പേരുകേട്ട കമ്പനിയുടെ പാൽപ്പൊടി കിലോയ്ക്ക് 465 രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ 565 രൂപയായി. നൂറുരൂപയുടെ വർധന.
ടൂത്ത് പേസ്റ്റിനുമുണ്ട് ഈ വ്യത്യാസം. അഞ്ചുമുതൽ പത്തുവരെ രൂപ കൂടി. നൂറു ഗ്രാം പേസ്റ്റിന് 58 രൂപയിൽനിന്ന് 63 രൂപയായി. സോപ്പുകളുടെ അളവിലും വ്യത്യാസം വന്നുതുടങ്ങിയിട്ടുണ്ട്. നീളൻ ബാറുകൾ ചുരുങ്ങിത്തുടങ്ങി. മുൻപ് 10 രൂപയ്ക്ക് ലഭിച്ചിരുന്ന ബാർ സോപ്പിന് ഇപ്പോൾ പഴയ വലുപ്പമില്ല.
കാരണം വ്യക്തമാക്കാതെ കമ്പനികൾ
വിലക്കയറ്റത്തിനു പിന്നിലെ കാരണം കമ്പനികൾ വ്യക്തമാക്കുന്നില്ലെന്ന് വ്യപാരികൾ പറയുന്നു. മുൻപൊക്കെ കമ്പനി പ്രതിനിധികൾ മാസത്തിലൊരിക്കൽ കടകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുമായിരുന്നു. കോവിഡിനുശേഷം അവരെ കണ്ടിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഏജന്റുമാർ മുഖേനയാണ് കച്ചവടം പുരോഗമിക്കുന്നത്.
5% ജി.എസ്.ടി. വന്നാൽ
അഞ്ചുശതമാനം ജി.എസ്.ടി. കൂടി ഏർപ്പെടുത്തിയാൽ ബുദ്ധിമുട്ടിലാകുന്നത് സൂപ്പർമാർക്കറ്റുകൾ നടത്തുന്നവരാണ്. ആളുകളുടെ സമയലാഭം കണക്കിലെടുത്താണു സാധാനങ്ങൾ മുൻകൂറായി തൂക്കി പാക്കറ്റിലാക്കി വെക്കുന്നത്. ഇതിന് ജി.എസ്.ടി. ഏർപ്പെടുത്തുമ്പോൾ പാക്ക് ചെയ്ത് വില ലേബൽ ചെയ്തുവെച്ചിരിക്കുന്ന സാധനങ്ങൾ വിൽക്കുമ്പോൾ വലിയ നഷ്ടമുണ്ടാകും. ബാർകോഡ് സെറ്റ് ചെയ്തുവെച്ചിരിക്കുന്നതിനാൽ ഇത് സിസ്റ്റത്തിലായിക്കഴിഞ്ഞതാണ്.
വിലയിട്ട സാധനങ്ങളിൽ തുക ഇനി കൂട്ടിവിൽക്കാനാവില്ല. അതേ വിലയ്ക്കുവിറ്റാൽ ഉടമയ്ക്ക് നഷ്ടവുമുണ്ടാക്കും. സാധനങ്ങൾ എച്ച്.എസ്.എൻ. (ഹാർമൊണൈസ്ഡ് സിസ്റ്റം നൊമെൻക്ലേച്ചർ) കോഡുപയോഗിച്ചാണ് നികുതി തരംതിരിക്കുന്നത്. നിലവിൽ ഇവയെല്ലാം സോഫ്റ്റ്‍വേറിൽ അപ്‌ലോഡ് ചെയ്തുകഴിഞ്ഞു. നികുതി ഏർപ്പെടുത്തുമ്പോൾ ഇതിലും വ്യത്യാസം വരാം. അപ്രതീക്ഷിതമായുള്ള മാറ്റം സോഫ്റ്റ്‌വേർ സംവിധാനത്തെയും താളംതെറ്റിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്