Breaking News
‘സൂര്യകാന്തി പൂക്കുന്ന കാളവണ്ടിവഴികള്‍’; സഞ്ചാരി പ്രവാഹത്തില്‍ കന്നഡ നാട്

തിമിര്‍ത്ത് പെയ്യുന്ന മഴക്കാലത്തിന്റെ അടങ്ങാത്ത ആരവത്തില്നിന്ന് കാടിന്റെ അതിര്‍ത്തികടന്നുവന്നവരാണ് പൂപ്പാടങ്ങള്‍ക്കരികില്‍ ധാരാളമായുള്ളത്. മലയാളനാട്ടില് മഴ താണ്ഡവമാടുമ്പോഴും അധികമൊന്നും അകലെയല്ലാതെ കാട് വരച്ച അതിര്‍രേഖകള്‍ക്കപ്പുറം ഇപ്പോള്‍ സൂര്യകാന്തിപ്പൂക്കളുടെ ഉത്സവമാണ്.
നോക്കെത്താദൂരത്തോളം കൃഷിയിടങ്ങളെ തൂമഞ്ഞ ചതുരക്കളങ്ങാക്കി സൂര്യകാന്തിപ്പൂക്കള്‍ ആകാശഗോപുരങ്ങളിലേക്ക് മുഖംനോക്കുന്നു. മാനം കറുത്ത് ഇടയ്ക്കിടെ ചാറ്റല്‍മഴ വന്നുപോകുമ്പോഴും ഗുണ്ടല്‍പ്പേട്ടയിലെ കാളവണ്ടി വഴികളിലൂടെ സൂര്യകാന്തിപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ തിരക്കുകൂട്ടിയെത്തുകയാണ്.
പ്രതീക്ഷയുടെ പൂക്കാലം
മറുനാട്ടുകാര്‍ക്കായുള്ള പച്ചക്കറികളുടെ വിളനിലമെന്ന മേല്‍വിലാസമാണ് ഗുണ്ടല്‍പ്പേട്ടയ്ക്കുള്ളത്. ഉള്ളിമുതല്‍ കാബേജും ബീറ്റ് റൂട്ടുംവരെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നയിടം. അതിനൊപ്പം പൂക്കൃഷിയും കാലങ്ങളായി ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. സസ്യ എണ്ണയ്ക്ക് ഏറെ പ്രിയമുള്ള കര്‍ണാടകയില്‍ നല്ല രീതിയില്‍ സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന ഗുണ്ടല്‍പ്പേട്ടയിലെ കൃഷിയിടങ്ങളാണ് ഇതിനേറ്റവും പറ്റിയ ഇടം. ചുവന്ന മണ്ണ് കാളപൂട്ടി ഉഴുതുമറിച്ച് പൂവിത്തുകള്‍ വിതറിയതോടെ പുതുമഴയില്‍ നനഞ്ഞ മണ്ണില്‍ സൂര്യകാന്തി വേരാഴ്ത്തി വളര്‍ന്നു.
പൂപ്പാടത്തേക്ക് ഉല്ലാസയാത്ര
ഗുണ്ടല്‍പ്പേട്ടയിലെ പൂപ്പാടവും ഗോപാല്‍സ്വാമി ബേട്ടയും ചേര്‍ത്തുള്ള അവധിദിനയാത്രയ്ക്കാണ് പ്രിയം. പൂപ്പാടങ്ങള്‍ കടന്ന് കോടമഞ്ഞ് പുതയുന്ന മലമുകളിലെ ഗോപാല്‍സ്വാമി ബേട്ടയിലേക്കാണ് മഴക്കാലത്തും സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് മലയുടെ താഴ്വാരത്തുനിന്ന് മുകളിലേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ഒരാള്‍ക്ക് മടക്കയാത്രയടക്കം 60 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. കുറച്ചുവര്‍ഷങ്ങളായി സ്വകാര്യവാഹനങ്ങള്‍ മുകളിലേക്ക് പ്രവേശിപ്പിക്കുന്നത് വനംവകുപ്പ് തടഞ്ഞിട്ടുണ്ട്. മഴയും തണുപ്പും കോടമഞ്ഞുമായി നീലഗിരിയുടെ മുകളില്‍നിന്നുള്ള കാഴ്ചകള്‍ മഴക്കാലത്തും വിസ്മയകരമാണ്. ഇരുവശത്തും മഴക്കാടുകളുണ്ട്. ഉയരത്തിലെത്തുമ്പോഴും താഴ്വാരങ്ങളില് മേഞ്ഞുനടക്കുന്ന വന്യമൃഗങ്ങളെ കാണാം. പാറക്കല്ലുകള്‍പോലെ ചെറുതായി ആനക്കൂട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന കാഴ്ച ഗോപാല്‍സ്വാമി ബേട്ടയിലെ മാത്രം കാഴ്ചയാണ്.
സദാസമയവും മഞ്ഞു പുതഞ്ഞുനില്ക്കുന്ന ക്ഷേത്രം തീര്‍ഥാടകരുടെ പുണ്യഭൂമിയാണ്. കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ. 14ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം മഞ്ചണ്ഡ രാജവംശം പണികഴിപ്പിക്കുന്നത്. മഞ്ചണ്ഡ രാജാവ് സഹോദരരായ ശത്രുക്കളില്‍നിന്ന് കുതിരപ്പുറത്ത് കയറി ഭയന്നോടി ഈ മലയുടെ മുകളില്‍നിന്ന് ചാടി ആത്മഹത്യചെയ്തു എന്ന ചരിത്രവുമുണ്ട്. മാധവ ദണ്ഡനായകന്‍ ഇതിന്റെ വിഷമം തീര്‍ക്കാന്‍കൂടിയാണ് മലമുകളില്‍ ദൈവപ്രതിഷ്ഠ നടത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളുമായി അതിരാവിലെത്തന്നെ ക്ഷേത്രമുണരും.
ദര്‍ശനത്തിനായിവരുന്ന തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകള്‍ മലമുകളില്‍നിന്നു കാണാം. ചുട്ടുപൊള്ളുന്ന കര്‍ണാടകയിലെ കാലാവസ്ഥയില്‍നിന്ന് വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം. തൊട്ടടുത്ത നീലഗിരിയില്‍നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്‍സ്വാമി ബേട്ടയെ കുളിരു പുതപ്പിക്കുന്നത്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്