Breaking News
25,000 യുവ എൻജിനിയർമാർക്ക് തൊഴിൽ

തിരുവനന്തപുരം : എൻജിനിയറിങ് ബിരുദമുള്ള 25,000 യുവജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളിൽ തൊഴിൽ നൽകാൻ എൽ.ഡി.എഫ് സർക്കാർ. സിവിൽ എൻജിനിയറിങ്ങിൽ ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവരെ സർട്ടിഫൈഡ് എൻജിനിയർമാരായി നിയോഗിക്കാനാണ് സർക്കാർ പദ്ധതി. തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്തു പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള മേൽനോട്ടം ഇവർക്കായിരിക്കും.
പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയ്‌ക്ക് ആനുപാതികമായാണ് നിയമനം. ബിടെക്ക്‌കാരെ സർട്ടിഫൈഡ് എൻജിനിയർ- എ, ഡിപ്ലോമയുള്ളവരെ ബി, ഐ.ടി.ഐ സർട്ടിഫിക്കറ്റുള്ളവരെ സി കാറ്റഗറികളായി രജിസ്റ്റർ ചെയ്യും. പഠനത്തിനുശേഷം തൊഴിൽ ലഭ്യമാകാത്തവർക്കാകും മുൻഗണന. അഞ്ചു ലക്ഷം രൂപ വരെയുള്ള പ്രവൃത്തിക്ക് സി കാറ്റഗറിക്കാരെ ചുമതലപ്പെടുത്തും. അഞ്ചുമുതൽ 75 ലക്ഷം വരെയുള്ളവയ്‌ക്ക് ബി ഗ്രേഡ്, 75 ലക്ഷം മുതൽ 1.5 കോടി വരെയുള്ളവയ്‌ക്ക് ഓരോ എ, ബി ഗ്രേഡ് എൻജിനിയറെയും നിയമിക്കണം.
ഒന്നരമുതൽ രണ്ടു കോടിവരെയുള്ള പദ്ധതിക്ക് എ ഗ്രേഡ് എൻജിനിയറെ വർക്ക് മാനേജരായും ഓരോ എ, ബി ഗ്രേഡ് എൻജിനിയറെ സൈറ്റിലും നിയമിക്കും. അഞ്ചു കോടിവരെയുള്ള പ്രവൃത്തിക്ക് ഒരു വർക്ക് മാനേജരെയും മൂന്ന് ബി ഗ്രേഡുകാരെയും നിയമിക്കും. അഞ്ചുമുതൽ 20 കോടി വരെയുള്ളവയ്‌ക്ക് ഒരു വർക്ക് മാനേജർ, രണ്ട് സൈറ്റ് എൻജിനിയർ, രണ്ട് സൂപ്പർവൈസർമാർ എന്നിവരെ നിയമിക്കണം. 20 കോടിക്ക് മുകളിലുള്ളവയ്‌ക്ക് എ ഗ്രേഡ് എൻജിനിയർ, മൂന്ന് ബി ഗ്രേഡ് സൈറ്റ് എൻജിനിയർ, നാല് സി ഗ്രേഡ് സൂപ്പർവൈസർ എന്നിവരെ ചുമതലപ്പെടുത്തും.
ഓരോ പ്രവൃത്തിയുടെയും ടെൻഡറിൽ ഈ വ്യവസ്ഥകൂടി ഉൾക്കൊള്ളിക്കും. കരാറുകാരാണ് രജിസ്റ്റർ പാനലിൽനിന്ന് നിയമനം നടത്തേണ്ടത്. ഇവരുടെ പ്രവർത്തനം ഒരോ വർഷവും തദ്ദേശവകുപ്പ് വിലയിരുത്തി തുടർനിയമനം പരിഗണിക്കും. വീഴ്ച വരുത്തുന്നവരുടെ രജിസ്ട്രേഷൻ റദ്ദാക്കും. സർക്കാർ ഉത്തരവ് ഉടനുണ്ടാകും.
നിർമാണപ്രവൃത്തികളുടെ അടിസ്ഥാനത്തിൽ മാസം കുറഞ്ഞത് 18,000 രൂപ കിട്ടുന്ന വിധമായിരിക്കും നിയമനം.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്