Connect with us

Breaking News

25,000 യുവ എൻജിനിയർമാർക്ക്‌ തൊഴിൽ

Published

on

Share our post

തിരുവനന്തപുരം : എൻജിനിയറിങ്‌ ബിരുദമുള്ള 25,000 യുവജനങ്ങൾക്ക്‌ തദ്ദേശ സ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളിൽ തൊഴിൽ നൽകാൻ എൽ.ഡി.എഫ്‌ സർക്കാർ. സിവിൽ എൻജിനിയറിങ്ങിൽ ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവരെ സർട്ടിഫൈഡ് എൻജിനിയർമാരായി നിയോഗിക്കാനാണ്‌ സർക്കാർ പദ്ധതി. തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്തു പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള മേൽനോട്ടം ഇവർക്കായിരിക്കും.

പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയ്‌ക്ക് ആനുപാതികമായാണ്‌ നിയമനം. ബിടെക്ക്‌കാരെ സർട്ടിഫൈഡ് എൻജിനിയർ- എ, ഡിപ്ലോമയുള്ളവരെ ബി, ഐ.ടി.ഐ സർട്ടിഫിക്കറ്റുള്ളവരെ സി കാറ്റഗറികളായി രജിസ്റ്റർ ചെയ്യും. പഠനത്തിനുശേഷം തൊഴിൽ ലഭ്യമാകാത്തവർക്കാകും മുൻഗണന. അഞ്ചു ലക്ഷം രൂപ വരെയുള്ള പ്രവൃത്തിക്ക്‌ സി കാറ്റഗറിക്കാരെ ചുമതലപ്പെടുത്തും. അഞ്ചുമുതൽ 75 ലക്ഷം വരെയുള്ളവയ്‌ക്ക്‌ ബി ഗ്രേഡ്, 75 ലക്ഷം മുതൽ 1.5 കോടി വരെയുള്ളവയ്‌ക്ക് ഓരോ എ, ബി ഗ്രേഡ് എൻജിനിയറെയും നിയമിക്കണം.

ഒന്നരമുതൽ രണ്ടു കോടിവരെയുള്ള പദ്ധതിക്ക്‌ എ ഗ്രേഡ് എൻജിനിയറെ വർക്ക് മാനേജരായും ഓരോ എ, ബി ഗ്രേഡ് എൻജിനിയറെ സൈറ്റിലും നിയമിക്കും. അഞ്ചു കോടിവരെയുള്ള പ്രവൃത്തിക്ക് ഒരു വർക്ക് മാനേജരെയും മൂന്ന്‌ ബി ഗ്രേഡുകാരെയും നിയമിക്കും. അഞ്ചുമുതൽ 20 കോടി വരെയുള്ളവയ്‌ക്ക്‌ ഒരു വർക്ക് മാനേജർ, രണ്ട് സൈറ്റ് എൻജിനിയർ, രണ്ട് സൂപ്പർവൈസർമാർ എന്നിവരെ നിയമിക്കണം. 20 കോടിക്ക്‌ മുകളിലുള്ളവയ്‌ക്ക്‌ എ ഗ്രേഡ് എൻജിനിയർ, മൂന്ന്‌ ബി ഗ്രേഡ് സൈറ്റ് എൻജിനിയർ, നാല്‌ സി ഗ്രേഡ് സൂപ്പർവൈസർ എന്നിവരെ ചുമതലപ്പെടുത്തും.   

ഓരോ പ്രവൃത്തിയുടെയും ടെൻഡറിൽ ഈ വ്യവസ്ഥകൂടി ഉൾക്കൊള്ളിക്കും. കരാറുകാരാണ് രജിസ്റ്റർ പാനലിൽനിന്ന്‌ നിയമനം നടത്തേണ്ടത്‌. ഇവരുടെ പ്രവർത്തനം ഒരോ വർഷവും തദ്ദേശവകുപ്പ്‌ വിലയിരുത്തി തുടർനിയമനം പരിഗണിക്കും. വീഴ്ച വരുത്തുന്നവരുടെ രജിസ്ട്രേഷൻ റദ്ദാക്കും. സർക്കാർ ഉത്തരവ്‌ ഉടനുണ്ടാകും.

നിർമാണപ്രവൃത്തികളുടെ അടിസ്ഥാനത്തിൽ മാസം കുറഞ്ഞത്‌ 18,000 രൂപ കിട്ടുന്ന വിധമായിരിക്കും നിയമനം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!