Connect with us

Breaking News

ഡിജിറ്റൽ മാധ്യമങ്ങൾക്ക്​ രജിസ്​ട്രേഷൻ വരുന്നു

Published

on

Share our post

ന്യൂഡൽഹി: പത്രമാധ്യമങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ സമ്പ്രദായം തുടങ്ങാനും രാജ്യത്തെ ഡിജിറ്റൽ മീഡിയയെയും ഇതേ സംവിധാനത്തിന് കീഴിലാക്കാനുമുള്ള കേന്ദ്ര സർക്കാർ ബിൽ അന്തിമ ഘട്ടത്തിലേക്ക്. നിലവിലുള്ള രീതിമാറ്റി പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രസ് രജിസ്ട്രാർ ജനറലിന് കീഴിൽ രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥചെയ്യുന്നതാണ് പുതിയ നിയമം.

ഡിജിറ്റൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമം ലംഘിച്ചാൽ നടപടി കൈക്കൊള്ളുമെന്നും വ്യക്തമാക്കുന്നു. നിലവിൽ സർക്കാറിന്‍റെ നിർവചനത്തിലോ നിയന്ത്രണത്തിലോ രാജ്യത്തെ ഡിജിറ്റൽ മാധ്യമങ്ങളില്ല. എന്നാൽ, പുതിയ നിയമ ഭേദഗതിയോടെ അവ പൂർണമായും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിൻ കീഴിലാകും.

പുതിയ നിയമം വന്ന് 90 ദിവസത്തിനകം ഡിജിറ്റൽ മാധ്യമങ്ങളെല്ലാം പ്രസ് രജിസ്ട്രാർ ജനറലിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. ചട്ടങ്ങൾ ലംഘിക്കുന്ന പത്ര, ഡിജിറ്റൽ മാധ്യമങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സണെയും ഇതിൽ ഭാഗഭാക്കാക്കാനും ആലോചനയുണ്ട്.

‘പത്ര ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ ബിൽ’ എന്ന് പേരിട്ട പുതിയ നിയമനിർമാണം ബ്രിട്ടീഷ് കാലം തൊട്ടുള്ള 1867ലെ പത്ര പുസ്തക രജിസ്ട്രേഷൻ നിയമത്തിന് പകരമാണ്. പത്രങ്ങളുടെ രജിസ്ട്രാറിന് പകരം പ്രസ് രജിസ്ട്രാർ ജനറൽ ആയിരിക്കുമുണ്ടാകുക.

പുതിയ നിയമനിർമാണവുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങൾ തമ്മിലും ബന്ധപ്പെട്ട കക്ഷികളുമായും ചർച്ചകൾ പൂർത്തിയായി. ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാനായി മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. പുസ്തകങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള രീതിയും മാറും.

2019ൽ ബില്ലിന്‍റെ കരട് തയാറാക്കിയിരുന്നുവെങ്കിലും ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമാണെന്ന വിവാദമുയർന്നതിനെ തുടർന്ന് പിന്നീട് അതിൽ പുരോഗതിയുണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഇപ്പോൾ അന്തിമ രൂപം നൽകി വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!