Connect with us

Breaking News

ഡിജിറ്റൽ മാധ്യമങ്ങൾക്ക്​ രജിസ്​ട്രേഷൻ വരുന്നു

Published

on

Share our post

ന്യൂഡൽഹി: പത്രമാധ്യമങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ സമ്പ്രദായം തുടങ്ങാനും രാജ്യത്തെ ഡിജിറ്റൽ മീഡിയയെയും ഇതേ സംവിധാനത്തിന് കീഴിലാക്കാനുമുള്ള കേന്ദ്ര സർക്കാർ ബിൽ അന്തിമ ഘട്ടത്തിലേക്ക്. നിലവിലുള്ള രീതിമാറ്റി പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രസ് രജിസ്ട്രാർ ജനറലിന് കീഴിൽ രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥചെയ്യുന്നതാണ് പുതിയ നിയമം.

ഡിജിറ്റൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമം ലംഘിച്ചാൽ നടപടി കൈക്കൊള്ളുമെന്നും വ്യക്തമാക്കുന്നു. നിലവിൽ സർക്കാറിന്‍റെ നിർവചനത്തിലോ നിയന്ത്രണത്തിലോ രാജ്യത്തെ ഡിജിറ്റൽ മാധ്യമങ്ങളില്ല. എന്നാൽ, പുതിയ നിയമ ഭേദഗതിയോടെ അവ പൂർണമായും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിൻ കീഴിലാകും.

പുതിയ നിയമം വന്ന് 90 ദിവസത്തിനകം ഡിജിറ്റൽ മാധ്യമങ്ങളെല്ലാം പ്രസ് രജിസ്ട്രാർ ജനറലിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. ചട്ടങ്ങൾ ലംഘിക്കുന്ന പത്ര, ഡിജിറ്റൽ മാധ്യമങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സണെയും ഇതിൽ ഭാഗഭാക്കാക്കാനും ആലോചനയുണ്ട്.

‘പത്ര ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ ബിൽ’ എന്ന് പേരിട്ട പുതിയ നിയമനിർമാണം ബ്രിട്ടീഷ് കാലം തൊട്ടുള്ള 1867ലെ പത്ര പുസ്തക രജിസ്ട്രേഷൻ നിയമത്തിന് പകരമാണ്. പത്രങ്ങളുടെ രജിസ്ട്രാറിന് പകരം പ്രസ് രജിസ്ട്രാർ ജനറൽ ആയിരിക്കുമുണ്ടാകുക.

പുതിയ നിയമനിർമാണവുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങൾ തമ്മിലും ബന്ധപ്പെട്ട കക്ഷികളുമായും ചർച്ചകൾ പൂർത്തിയായി. ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാനായി മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. പുസ്തകങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള രീതിയും മാറും.

2019ൽ ബില്ലിന്‍റെ കരട് തയാറാക്കിയിരുന്നുവെങ്കിലും ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമാണെന്ന വിവാദമുയർന്നതിനെ തുടർന്ന് പിന്നീട് അതിൽ പുരോഗതിയുണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഇപ്പോൾ അന്തിമ രൂപം നൽകി വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!