Connect with us

Breaking News

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസ് അഞ്ചുശതമാനം വർധന

Published

on

Share our post

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസുകളും പരീക്ഷാഭവൻ സേവനങ്ങളുടെ ഫീസും അഞ്ചുശതമാനം വർധിപ്പിക്കാൻ വെള്ളിയാഴ്‌ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷമായി ഫീസ് വർധിപ്പിച്ചിരുന്നില്ല. കോവിഡ് പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞ സാഹചര്യത്തിലാണ് വർധന നടപ്പാക്കുന്നത്. സെനറ്റംഗങ്ങളുടെ യാത്രാബത്ത, സിറ്റിങ് ഫീസ് എന്നിവയും വർധിപ്പിച്ചു. യാത്രാബത്ത കിലോമീറ്ററിന് 12 രൂപയായിരുന്നത്‌ 17 രൂപയാക്കി. സിറ്റിങ് 900 രൂപയിൽനിന്ന് 1250 രൂപയാക്കി.

വിദൂരവിഭാഗം വഴി ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നതിന് യു.ജി.സി. അംഗീകാരം തേടി അപേക്ഷിക്കാനും തീരുമാനിച്ചു. മൂന്ന് ബിരുദ കോഴ്സുകളും ഏഴ് പി.ജി. കോഴ്സുകളും തുടങ്ങാനാണ് അലോചന. ബി.കോം., ബി.ബി.എ., ബി.എ. മൾട്ടിമീഡിയ, എം.കോം., എം.എസ്‌സി. മാത്‌സ്, എം.എ. വിമൻ സ്റ്റഡീസ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, അറബിക്, സോഷ്യോളജി എന്നീ കോഴ്‌സുകളുടെ അംഗീകാരത്തിനാണ് യു.ജി.സി.യെ സമീപിക്കുക.

സർവകലാശാലയുടെ പേരാമ്പ്ര കേന്ദ്രത്തിൽ മൂന്ന് പുതിയ കോഴ്സുകൾ തുടങ്ങും. എം.എസ്‌സി. കംപ്യൂട്ടർ സയൻസ് വിത്ത് ബ്ലോക്ക് ചെയിൻ ടെക്നോളജി, ബി.എസ്‌സി. കൗൺസലിങ് സൈക്കോളജി, ബി.എസ്.ഡബ്ല്യു. എന്നിവയാണ് കോഴ്സുകൾ. കായിക പഠനവകുപ്പിൽ സ്‌പെഷ്യലൈസേഷൻ കോഴ്സുകളായി എം.എസ്‌സി. സ്‌പോർട്സ് സയൻസ് ആൻഡ് കോച്ചിങ്, സ്‌പോർട്സ് മാനേജ്മെന്റ് എന്നീ കോഴ്സുകൾ തുടങ്ങാൻ അനുമതി തേടും.

കാമ്പസ് സുരക്ഷാജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ ശുപാർശകൾ സമർപ്പിക്കുന്നതിന് കെ.കെ. ഹനീഫ, അഡ്വ ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. എം. മനോഹരൻ എന്നിവരടങ്ങിയ ഉപസമിതിയെ നിയോഗിച്ചു. കാമ്പസിൽ സ്‌കൂൾ വിദ്യാർഥിനി സുരക്ഷാജീവനക്കാരന്റെ പീഡനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 25 താത്കാലിക വനിതാ സുരക്ഷാജീവനക്കാരെ നിയമിക്കാനും തീരുമാനമായി.

കാമ്പസിൽ വിദ്യാർഥിനികൾക്കായി 50 സൈക്കിളുകൾ വാങ്ങും. കായിക പഠനവിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തുന്ന ഗസ്റ്റ് അധ്യാപകർക്ക് സർവകലാശാലാ ഫണ്ടിൽനിന്ന് പ്രതിഫലം നൽകും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!