Connect with us

Breaking News

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസ് അഞ്ചുശതമാനം വർധന

Published

on

Share our post

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസുകളും പരീക്ഷാഭവൻ സേവനങ്ങളുടെ ഫീസും അഞ്ചുശതമാനം വർധിപ്പിക്കാൻ വെള്ളിയാഴ്‌ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷമായി ഫീസ് വർധിപ്പിച്ചിരുന്നില്ല. കോവിഡ് പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞ സാഹചര്യത്തിലാണ് വർധന നടപ്പാക്കുന്നത്. സെനറ്റംഗങ്ങളുടെ യാത്രാബത്ത, സിറ്റിങ് ഫീസ് എന്നിവയും വർധിപ്പിച്ചു. യാത്രാബത്ത കിലോമീറ്ററിന് 12 രൂപയായിരുന്നത്‌ 17 രൂപയാക്കി. സിറ്റിങ് 900 രൂപയിൽനിന്ന് 1250 രൂപയാക്കി.

വിദൂരവിഭാഗം വഴി ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നതിന് യു.ജി.സി. അംഗീകാരം തേടി അപേക്ഷിക്കാനും തീരുമാനിച്ചു. മൂന്ന് ബിരുദ കോഴ്സുകളും ഏഴ് പി.ജി. കോഴ്സുകളും തുടങ്ങാനാണ് അലോചന. ബി.കോം., ബി.ബി.എ., ബി.എ. മൾട്ടിമീഡിയ, എം.കോം., എം.എസ്‌സി. മാത്‌സ്, എം.എ. വിമൻ സ്റ്റഡീസ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, അറബിക്, സോഷ്യോളജി എന്നീ കോഴ്‌സുകളുടെ അംഗീകാരത്തിനാണ് യു.ജി.സി.യെ സമീപിക്കുക.

സർവകലാശാലയുടെ പേരാമ്പ്ര കേന്ദ്രത്തിൽ മൂന്ന് പുതിയ കോഴ്സുകൾ തുടങ്ങും. എം.എസ്‌സി. കംപ്യൂട്ടർ സയൻസ് വിത്ത് ബ്ലോക്ക് ചെയിൻ ടെക്നോളജി, ബി.എസ്‌സി. കൗൺസലിങ് സൈക്കോളജി, ബി.എസ്.ഡബ്ല്യു. എന്നിവയാണ് കോഴ്സുകൾ. കായിക പഠനവകുപ്പിൽ സ്‌പെഷ്യലൈസേഷൻ കോഴ്സുകളായി എം.എസ്‌സി. സ്‌പോർട്സ് സയൻസ് ആൻഡ് കോച്ചിങ്, സ്‌പോർട്സ് മാനേജ്മെന്റ് എന്നീ കോഴ്സുകൾ തുടങ്ങാൻ അനുമതി തേടും.

കാമ്പസ് സുരക്ഷാജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ ശുപാർശകൾ സമർപ്പിക്കുന്നതിന് കെ.കെ. ഹനീഫ, അഡ്വ ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. എം. മനോഹരൻ എന്നിവരടങ്ങിയ ഉപസമിതിയെ നിയോഗിച്ചു. കാമ്പസിൽ സ്‌കൂൾ വിദ്യാർഥിനി സുരക്ഷാജീവനക്കാരന്റെ പീഡനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 25 താത്കാലിക വനിതാ സുരക്ഷാജീവനക്കാരെ നിയമിക്കാനും തീരുമാനമായി.

കാമ്പസിൽ വിദ്യാർഥിനികൾക്കായി 50 സൈക്കിളുകൾ വാങ്ങും. കായിക പഠനവിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തുന്ന ഗസ്റ്റ് അധ്യാപകർക്ക് സർവകലാശാലാ ഫണ്ടിൽനിന്ന് പ്രതിഫലം നൽകും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!