Connect with us

Breaking News

ക്ഷീരകർഷകർക്ക് പ്രോത്സാഹനമായി ലിറ്ററിന് നാല് രൂപ

Published

on

Share our post

തിരുവനന്തപുരം: ക്ഷീരകർഷകർ ക്ഷീരസഹകരണസംഘങ്ങളിൽ നൽകുന്ന പാലിന് ലിറ്ററിന് നാലുരൂപ പ്രോത്സാഹനധനമായി നൽകും. ഓഗസ്റ്റ് ഒന്നുമുതലാണിത്. ജൂലായിൽ നൽകിയ പാലിന് ഓഗസ്റ്റിൽ ഈ പണം കർഷകരുടെ അക്കൗണ്ടിൽ നേരിട്ടെത്തും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയുടെ മറുപടിയിൽ മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്.

പശുവളർത്തിലിന് ചെലവേറിയെങ്കിലും ഇനിയും പാൽവില കൂട്ടാനാകാത്ത സാഹചര്യത്തിലാണ് ഈ ഇൻസെന്റീവ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള മിൽമയും കേരള ഫീഡ്‌സും ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയ്ക്ക് വില കൂട്ടില്ല. എന്നാൽ, വിപണിയിലെ കാലിത്തീറ്റവില നിയന്ത്രണത്തിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതിയുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇൻസെൻറീവ് നൽകുന്നത്. നേരത്തേ ചില തദ്ദേശസ്ഥാപനങ്ങളിൽ മാത്രം നടപ്പാക്കിയിരുന്ന ഈ പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കുകയാണ്. 66 തദ്ദേശസ്ഥാപനങ്ങൾ ഒഴികെയുള്ളവ ഇതിനായി പണം നീക്കിവെക്കാൻ തയ്യാറായിട്ടുണ്ട്.

കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് പശുക്കളെ വളർത്താൻ പശുവൊന്നിന് 20,000 രൂപ നാലുശതമാനം പലിശയ്ക്ക് വായ്പനൽകും. ഇതിൽ ആദ്യം പലിശമാത്രം തിരിച്ചടച്ചാൽ മതി. മാസം 80 രൂപ. രണ്ടുലിറ്റർ പാലിന്റെ വിലകൊണ്ട് പലിശ അടയ്ക്കാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ ഡെയറി പാർക്ക് കോലാഹലമേട്ടിൽ ഉടൻ പ്രവർത്തനം തുടങ്ങും. കിടാരികളെ കർഷകരിൽനിന്ന് ഏറ്റെടുത്ത് 30 മാസം വളർത്തി തിരികെനൽകുന്ന കിടാരി ഫാം നടപ്പാക്കും. ലിംഗനിർണയം നടത്തിയ ബീജം ഉപയോഗിച്ച് ഇവയിൽ പശുക്കുട്ടികളെ ഉത്പാദിപ്പിച്ചശേഷമാവും തിരികെ നൽകുക. കർഷകർ 30 മാസത്തെ പരിപാലനച്ചെലവ് നൽകണം.

152 ബ്ലോക്കുകൾക്കും മൃഗചികിത്സയ്ക്കുള്ള ആംബുലൻസുകൾ നൽകും. ശാസ്ത്രീയരീതിയിലുള്ള ഫാമുകൾ സ്ഥാപിക്കുന്നതിന് ലൈസൻസ് നൽകാനുള്ള നിബന്ധനകളിൽ ഭേദഗതി വരുത്തുമെന്ന് മന്ത്രി പറഞ്ഞു. 


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!