Connect with us

Breaking News

ക്ഷീരകർഷകർക്ക് പ്രോത്സാഹനമായി ലിറ്ററിന് നാല് രൂപ

Published

on

Share our post

തിരുവനന്തപുരം: ക്ഷീരകർഷകർ ക്ഷീരസഹകരണസംഘങ്ങളിൽ നൽകുന്ന പാലിന് ലിറ്ററിന് നാലുരൂപ പ്രോത്സാഹനധനമായി നൽകും. ഓഗസ്റ്റ് ഒന്നുമുതലാണിത്. ജൂലായിൽ നൽകിയ പാലിന് ഓഗസ്റ്റിൽ ഈ പണം കർഷകരുടെ അക്കൗണ്ടിൽ നേരിട്ടെത്തും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയുടെ മറുപടിയിൽ മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്.

പശുവളർത്തിലിന് ചെലവേറിയെങ്കിലും ഇനിയും പാൽവില കൂട്ടാനാകാത്ത സാഹചര്യത്തിലാണ് ഈ ഇൻസെന്റീവ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള മിൽമയും കേരള ഫീഡ്‌സും ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയ്ക്ക് വില കൂട്ടില്ല. എന്നാൽ, വിപണിയിലെ കാലിത്തീറ്റവില നിയന്ത്രണത്തിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതിയുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇൻസെൻറീവ് നൽകുന്നത്. നേരത്തേ ചില തദ്ദേശസ്ഥാപനങ്ങളിൽ മാത്രം നടപ്പാക്കിയിരുന്ന ഈ പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കുകയാണ്. 66 തദ്ദേശസ്ഥാപനങ്ങൾ ഒഴികെയുള്ളവ ഇതിനായി പണം നീക്കിവെക്കാൻ തയ്യാറായിട്ടുണ്ട്.

കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് പശുക്കളെ വളർത്താൻ പശുവൊന്നിന് 20,000 രൂപ നാലുശതമാനം പലിശയ്ക്ക് വായ്പനൽകും. ഇതിൽ ആദ്യം പലിശമാത്രം തിരിച്ചടച്ചാൽ മതി. മാസം 80 രൂപ. രണ്ടുലിറ്റർ പാലിന്റെ വിലകൊണ്ട് പലിശ അടയ്ക്കാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ ഡെയറി പാർക്ക് കോലാഹലമേട്ടിൽ ഉടൻ പ്രവർത്തനം തുടങ്ങും. കിടാരികളെ കർഷകരിൽനിന്ന് ഏറ്റെടുത്ത് 30 മാസം വളർത്തി തിരികെനൽകുന്ന കിടാരി ഫാം നടപ്പാക്കും. ലിംഗനിർണയം നടത്തിയ ബീജം ഉപയോഗിച്ച് ഇവയിൽ പശുക്കുട്ടികളെ ഉത്പാദിപ്പിച്ചശേഷമാവും തിരികെ നൽകുക. കർഷകർ 30 മാസത്തെ പരിപാലനച്ചെലവ് നൽകണം.

152 ബ്ലോക്കുകൾക്കും മൃഗചികിത്സയ്ക്കുള്ള ആംബുലൻസുകൾ നൽകും. ശാസ്ത്രീയരീതിയിലുള്ള ഫാമുകൾ സ്ഥാപിക്കുന്നതിന് ലൈസൻസ് നൽകാനുള്ള നിബന്ധനകളിൽ ഭേദഗതി വരുത്തുമെന്ന് മന്ത്രി പറഞ്ഞു. 


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!