Breaking News
ഉരുൾപൊട്ടൽ ഭീഷണിയിൽ നരിക്കോട് മല

പാനൂർ: നരിക്കോട് മലയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. നരിക്കോട് മലയുടെ സമീപത്തെ കൊളുത്തു വയലിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞത്. ആളപായമില്ലെങ്കിലും ഇടിഞ്ഞുവന്ന വലിയ കല്ല് തങ്ങിനിന്നതാണ് വൻ അപകടം ഒഴിവാക്കിയത്. രണ്ടുവർഷം മുമ്പ് മേഖലയിൽ വലിയ രീതിയിൽ മണ്ണിടിഞ്ഞ് കിലോമീറ്ററോളം കൃഷിനാശമുണ്ടായിരുന്നു. മഴ കനക്കുന്നതോടെ നരിക്കോട് മലയിലും പരിസരങ്ങളിലും ജീവിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്.
നിരവധി ക്വാറികൾക്ക് താഴെയാണ് തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂർ മേഖലയിലുള്ളവരുടെ ജീവിതം. രണ്ടുവർഷം മുമ്പ് പ്രദേശത്തെ വലിയ ക്വാറികളിലൊന്നായ കൊയിക്കൽ ക്വാറി ശക്തമായ മഴയിൽ ഇടിഞ്ഞ് രണ്ട് കിലോമീറ്ററുകളോളം വലിയ കല്ലുകളും മണ്ണും വീണ് വ്യാപകമായി കൃഷിനശിച്ചിരുന്നു.
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഉരുൾപൊട്ടൽ ബാധിത പ്രദേശമാണെന്നും വീടുകളിൽ മഴക്കുഴികൾ പോലും കുഴിക്കേണ്ട ആവശ്യമില്ലെന്നും ജില്ല കലക്ടർ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്.
കോടതി വിധികൾ വാങ്ങിയും ഭരണ സ്വാധീനമുറപ്പിച്ചും നിരവധി ക്വാറികളാണ് നിയമവിധേയമായും അല്ലാതെയും ഈ മലയിൽ പ്രവർത്തിക്കുന്നത്. മൈനിങ് ആൻഡ് ജിയോളജിയുടെ മാർഗനിർദേശങ്ങൾ കാറ്റിൽപറത്തി വൻ സ്ഫോടനങ്ങളും ഖനനവുമാണ് നടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
മഴ കനക്കുമ്പോൾ പൊയിലൂർ മലയുടെ മുകൾ ഭാഗത്തായുള്ള നരിക്കോട്, വാഴമല ഭാഗങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. അതുകൊണ്ട് മഴക്കാലത്തെങ്കിലും ഖനനം നിർത്തിവെക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ദിവസേന 150ഓളം വലിയ ലോറികളിൽ കരിങ്കല്ലുകൾ പുറത്തേക്കുപോകുന്ന ക്വാറികൾ ഇവിടെയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ചെക്ക്പോസ്റ്റുകളും കാമറകളും സ്ഥാപിക്കാൻ വർഷങ്ങൾക്കുമുമ്പ് ജില്ല കലക്ടർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല.
കിഴക്കൻ മലനിരകളിൽ രൂപംകൊള്ളുന്ന ക്വാറികളിൽ നിറയുന്ന വെള്ളം ഉരുൾപൊട്ടി താഴേക്കൊഴുകിയാൽ ചെറുപ്പറമ്പ്, കുന്നോത്തുപറമ്പ്, പാത്തിക്കൽ, എലിക്കുന്ന്, കണ്ണവം വനമേഖലയിലെ ഭാഗങ്ങൾ, പൊയിലൂർ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൻ ദുരന്തമാകും.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്