Connect with us

Breaking News

ബെഞ്ചിൽ താളമിട്ടതിന്‌ ആദിവാസി വിദ്യാര്‍ഥിയെ വാച്ച്‌മാൻ ക്രൂരമായി മർദ്ദിച്ചു

Published

on

Share our post

ബെഞ്ചിൽ താളമിട്ടതിന്‌ പ്രീ-മെട്രിക്‌ ഹോസ്‌റ്റൽ വിദ്യാർഥിയെ വാച്ച്‌മാൻ ക്രൂരമായി മർദിച്ചതായി പരാതി. അടിച്ചിൽതൊട്ടി ആദിവാസി കോളനി നിവാസിയായ പത്താം ക്ലാസ്‌ വിദ്യാർഥി വിനോദിനെയാണ്‌ മർദിച്ചത്‌. കുട്ടി വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കൂടുതൽ പരിശോധനയ്‌ക്കായി ചാലക്കുടി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വാച്ച്‌മാൻ മധുവിനെ സസ്പെൻഡ് ചെയ്‌തു. അതിരപ്പിള്ളി പൊലീസ് വിദ്യാർഥിയുടെ മൊഴിയെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

വെറ്റിലപ്പാറ പ്രീ-മെട്രിക് ഹോസ്റ്റലിൽ തിങ്കളാഴ്‌ച രാവിലെ ഏഴോടെയാണ്‌ സംഭവം. പഠിക്കാനിരിക്കുന്നതിനിടെ ബെഞ്ചിൽ തട്ടിയപ്പോൾ ദേഷ്യപ്പെട്ട വാച്ച്‌മാൻ മധു, മുറിയിൽപ്പോയി മുളവടികൊണ്ടുവന്ന്‌ അടിക്കുകയായിരുന്നുവെന്ന്‌ വിനോദ് പൊലീസിൽ മൊഴി നൽകി. നെഞ്ചിലും പുറത്തും അടിയേറ്റ പാടുകളുണ്ട്. മുമ്പും പല തവണ തനിക്കും സഹപാഠികൾക്കും വാച്ച്‌മാന്റെ മർദനം ഏൽക്കേണ്ടി വന്നതായും വിദ്യാർഥി പരാതിപ്പെട്ടു. സംഭവത്തിനുശേഷം സ്‌കൂളിലെത്തിയ വിദ്യാർഥി അധ്യാപികയെ വിവരമറിയിച്ചു. തുടർന്ന് അച്ഛനെ വിളിച്ചുവരുത്തി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി വിനോദ്‌ ഇവിടെ താമസിച്ചാണ്‌ പഠിക്കുന്നത്‌.

എസ്.സി – എസ്‌.ടി കമ്മീഷൻ കേസെടുത്തു

വെറ്റിലപ്പാറയിൽ ആദിവാസി ബാലന് മർദനമേറ്റ സംഭവത്തിൽ എസ്‌.സി– എസ്‌.ടി കമീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം എസ്. അജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുദിവസത്തിനകം തൃശൂർ റൂറൽ എസ്‌.പി, ചാലക്കുടി ഡി.വൈ.എസ്‌.പി, ട്രൈബൽ വകുപ്പ്‌ എന്നിവർ റിപ്പോർട്ട്‌ നൽകണം.


Share our post

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!