Connect with us

Breaking News

31 മോഷണകേസുകളിലെ പ്രതി സ്പൈഡർ സുനിയും കൂട്ടാളിയും അറസ്റ്റിൽ

Published

on

Share our post

കായംകുളം: കൃഷ്ണപുരത്ത് വീടുകുത്തിത്തുറന്ന് 20 പവൻ സ്വർണവും 5000 രൂപയും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റ‌ിൽ. കൃഷ്ണപുരം കിഴക്ക് അശ്വിൻഭവനത്തിൽ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണപുരം കൊച്ചുമുറി കാവിലയ്യത്ത് സുനിൽ (സ്‌പൈഡർ സുനിൽ-44), പത്തിയൂർ എരുവ മൂടയിൽ ജങ്ഷന് സമീപം വേലൻപറമ്പിൽ സഫറുദ്ദീൻ (സഫർ-37) എന്നിവരാണ് അറസ്റ്റി‌ലായത്.

കഴിഞ്ഞദിവസം അന്തരിച്ച കോൺഗ്രസ് നേതാവും കാപ്പിൽ സർവീസ് സഹകരണബാങ്ക് പ്രസിഡൻറുമായിരുന്ന കറുകത്തറയിൽ കെ.എം. ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞമാസം 25-നാണ് സംഭവം. പ്രധാനവാതിൽ കമ്പിപ്പാരയുപയോഗിച്ച് കുത്തിത്തുറന്നാണ് സുനിൽ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് ഇവ മോഷ്ടിച്ചത്‌. ബഷീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുനിൽ മോഷ്ടിക്കുന്ന സാധനങ്ങൾ സഫറുദ്ദീനാണ് വിൽക്കുന്നതെന്ന് പോലീസ് പറഞ്ഞു.

വയനകം, ഞക്കനാൽ, കാപ്പിൽ, മേനാത്തേരി, കട്ടച്ചിറ എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് സമ്മതിച്ചു. മോഷണം നടന്ന വീടിനുസമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽഫോൺ രേഖകളും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഡിവൈ.എസ്.പി. അലക്‌സ് ബേബി, എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, ഉദയകുമാർ, ശ്രീകുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, റജി, ബിജുരാജ്, പ്രദീപ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

സുനിൽ 31 മോഷണകേസുകളിലെ പ്രതി

വാഹനമോഷണം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 31-ഓളം കേസിലെ പ്രതിയാണു സുനിൽ. മോഷണം നടത്തിക്കിട്ടുന്ന സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്നപണമുപയോഗിച്ച് ആഡംബരജീവിതമാണ് നയിക്കുന്നത്. പകൽ ബൈക്കിൽ കറങ്ങിനടന്ന് ആൾത്താമസമില്ലാത്ത വീടുകൾ നോക്കിവെച്ചശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!