Breaking News
കളർ ഫുള്ളായി തലശേരി; ചിത്രത്തെരുവിലെ കൗതുകത്തിൽ ലയിച്ച് സഞ്ചാരികൾ

തലശേരി : ഒരുവർഷംമുമ്പ് ഇതായിരുന്നില്ല ഈ തെരുവിന്റെ മുഖം. ഇന്നിപ്പോൾ ചിത്രത്തെരുവിലെ കൗതുകത്തിൽ ലയിച്ചും കടൽക്കാഴ്‌ചകൾ ആസ്വദിച്ചും സഞ്ചാരികൾ തലശേരിയെ ആഘോഷിക്കുന്നു. സിനിമക്കാരുടെയും വിവാഹ ഔട്ട് ഡോർ ഷൂട്ടുകാരുടെയും ഇഷ്ടലൊക്കേഷനാണിപ്പോൾ ഈ തെരുവും കടലോരവും. മട്ടാഞ്ചേരി ജൂതത്തെരുവുപോലെ കളർഫുള്ളാകുകയാണ് തലശേരിയും.
ചുമർ ചിത്രത്തിന് മുന്നിൽനിന്ന് കുടുംബസമേതം പടമെടുക്കുന്നവർ, മനംനിറക്കുന്ന കടൽക്കാഴ്‌ചകളിൽ ലയിച്ചുചേരുന്നവർ. ഇതൊക്കെയാണിപ്പോൾ ഈ കടലോരത്തെ സുന്ദര ദൃശ്യങ്ങൾ. നവമാധ്യമങ്ങളിലൂടെയാണ് ഇവിടം യൂട്യൂബർമാരുടെയും യാത്രികരുടെയും കണ്ണിലുടക്കിയത്. തലശേരിയുടെ തനത് രുചി ആസ്വദിക്കാനുള്ള ഫുഡ്‌സ്‌ട്രീറ്റ് കൂടിയായി തീരം മാറുകയാണ്. ഒന്നിനുപിറകെ ഒന്നായി ചായപ്പീടികകൾ ഉയരുകയാണ്.
ഒരു കാലത്ത് മലബാറിലെ തിരക്കേറിയ സ്ഥലമായിരുന്നു പാണ്ടികശാലകളും തുറമുഖവുമടങ്ങുന്ന തീരം. കിഴക്കൻമലയോരത്തുനിന്നുള്ള ടെലിച്ചറി പെപ്പറടക്കമുള്ള സുഗന്ധദ്രവ്യങ്ങൾ ഈ തുറമുഖം വഴിയാണ് കടൽ കടന്നത്. ഇറക്കുമതിചെയ്യുന്ന സാമഗ്രികൾ സൂക്ഷിക്കുന്ന ഇടങ്ങളായിരുന്നു പാണ്ടികശാലകൾ. വാണിജ്യപ്രൗഢിയും തുറമുഖത്തിന്റെ പ്രതാപവും അസ്‌തമിച്ചതോടെ താഴെഅങ്ങാടിയും തീരദേശവും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലായി.
ക്രൈസ്‌റ്റ്, പാട്യംസ് കോളേജുകളും പാഴ്‌സൽ കമ്പനികളുമാണ് പിന്നീട് പ്രദേശത്തിന് സജീവത നൽകിയത്. ക്രൈസ്‌റ്റ് കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയതൊടെ മൊത്തവ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണായി പാണ്ടികശാലകൾ. ഇവിടെയാണ് തലശേരി പൈതൃക ടൂറിസം പദ്ധതി മാറ്റം കൊണ്ടുവന്നത്. റോഡുകൾ ടാർ ചെയ്‌തും നടപ്പാതകൾ കല്ലുപാകിയും മനോഹരമാക്കി. വഴിയോരങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചതോടെ തീരം അണിഞ്ഞൊരുങ്ങി.
ഇരിപ്പിടങ്ങളും വെളിച്ച സംവിധാനവുമുള്ള കടലോരം വേറെ ലെവലാണിപ്പോൾ. ബ്രിട്ടീഷുകാരുടെ പഴയ വാട്ടർടാങ്ക് ഫെർഫോമിങ് സെന്ററാക്കി. തലശേരി ആർട്‌സ് സൊസൈറ്റിയുടെ ചിത്രശാലയും കാഴ്‌ചക്ക് നിറം പകരും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്