Connect with us

Breaking News

പാൽച്ചുരത്തിന് 35 കോടിയുടെ പദ്ധതി സമർപ്പിച്ചു

Published

on

Share our post

കൊട്ടിയൂർ: വയനാട്,കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിന്റെ നവീകരണത്തിന് 35 കോടിയുടെ കിഫ്ബി പദ്ധതി. മലയോര ഹൈവേയിലുൾപ്പെടുത്തി കേരളാ റോഡ് ഫണ്ട് ബോർഡാണ് (കെ.ആർ.എഫ്.ബി) പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളത്. ഉടൻ അംഗീകാരമാകും. വയനാട്ടിലെ ബോയ്‌സ് ടൗൺ മുതൽ കണ്ണൂരിലെ അമ്പായത്തോട് വരെയുള്ള 6.27 കിലോമീറ്ററാണ് നവീകരിക്കുന്നത്. ഇതിൽ 3.27 കിലോമീറ്ററാണ് പാൽച്ചുരം. പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കാത്ത നിർമാണമായിരിക്കും. സുരക്ഷാമതിലുകളും കൈവരികളും നിർമിക്കും.

മാനന്തവാടിയിൽനിന്ന് ഇരിട്ടിയിലേക്കുള്ള എളുപ്പവഴികൂടിയാണിത്. ധാരാളം വയനാട്ടുകാരും കണ്ണൂരുകാരും ആശ്രയിക്കുന്ന പാതയാണ്. കെ.എസ്.ആർ.ടി.സി സർവീസുമുണ്ട്. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ളവരും ഇതുവഴിയാണ് പോകുന്നത്. വടകര ചുരം ഡിവിഷന് കീഴിലായിരുന്ന പാൽച്ചുരം കഴിഞ്ഞവർഷമാണ് കെ.ആർ.എഫ്.ബി ഏറ്റെടുത്തത്. പുതിയ കാലത്തിന്റെ പുതിയ നിർമാണമാണ് വിഭാവനം ചെയ്യുന്നത്. ചുരത്തിൽ കൂടിയുള്ള നിലവിലെ യാത്ര ഞാണിന്മേൽ കളിയാണ്.

ഒരുഭാഗം അഗാധമായ കൊക്കയും മറുഭാഗം വൻപാറകൾ തുങ്ങിയ മലയുമാണ്. ഇതിനിടയിലൂടെ വളഞ്ഞു തിരിഞ്ഞാണ് പാത. അഞ്ച് പ്രധാന മുടിപ്പിൻ വളവുകളാണുള്ളത്. മറ്റുനിരവധി ചെറിയവളവുകളും. ജീവൻ പണയപ്പെടുത്തി വേണം നീങ്ങാൻ.

മഴക്കാലമായാൽ ദുർഘട യാത്രയാണ്. മണ്ണും പാറക്കെട്ടുകളും ഏത് നിമിഷവും ഇടിഞ്ഞുവീഴാം. ബുധനാഴ്ച ചുരത്തിലെ ചെകുത്താൻ തോടിന് സമീപം കൂറ്റൻ പാറയും മണ്ണും ഇടിഞ്ഞുവീണു. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

മഴയിൽ മലയുടെ മുകൾഭാഗത്തുനിന്ന് പാറകളും മണ്ണും റോഡിലേക്ക് ഇടിഞ്ഞെത്തുകയായിരുന്നു. എല്ലാ വർഷക്കാലത്തും ഇത്തരം അപകടങ്ങൾ പതിവാണ്. ചുരം കയറലാണ് ഏറെ വിഷമകരം. വീതികുറഞ്ഞ കുത്തനെയുള്ള കയറ്റങ്ങളാണ്. മറ്റൊരു വാഹനത്തിന് അരിക് കൊടുക്കാനാവില്ല. ചെങ്കല്ല് കയറ്റിയ ലോറികൾ രാവും പകലും ഉണ്ടാകും. കെ.എസ്.ആർ.ടി.സി പലപ്പോഴും വലിയ കയറ്റത്തിൽ യാത്രക്കാരെ ഇറക്കിയാണ് നീങ്ങുക. പിന്നീട് യാത്രക്കാർ നടന്നെത്തി ബസ്സിൽ കയറണം. തലനാഴിരക്ക് ഒഴിവായ അപകടങ്ങൾ നിരവധിയാണ്. റോഡ് നവീകരിക്കുന്നതോടെ ആധിയോടെയുള്ള യാത്രക്ക് പരിഹാരമാകും .


Share our post

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!