ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
പാൽച്ചുരത്തിന് 35 കോടിയുടെ പദ്ധതി സമർപ്പിച്ചു

കൊട്ടിയൂർ: വയനാട്,കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിന്റെ നവീകരണത്തിന് 35 കോടിയുടെ കിഫ്ബി പദ്ധതി. മലയോര ഹൈവേയിലുൾപ്പെടുത്തി കേരളാ റോഡ് ഫണ്ട് ബോർഡാണ് (കെ.ആർ.എഫ്.ബി) പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളത്. ഉടൻ അംഗീകാരമാകും. വയനാട്ടിലെ ബോയ്സ് ടൗൺ മുതൽ കണ്ണൂരിലെ അമ്പായത്തോട് വരെയുള്ള 6.27 കിലോമീറ്ററാണ് നവീകരിക്കുന്നത്. ഇതിൽ 3.27 കിലോമീറ്ററാണ് പാൽച്ചുരം. പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കാത്ത നിർമാണമായിരിക്കും. സുരക്ഷാമതിലുകളും കൈവരികളും നിർമിക്കും.
മാനന്തവാടിയിൽനിന്ന് ഇരിട്ടിയിലേക്കുള്ള എളുപ്പവഴികൂടിയാണിത്. ധാരാളം വയനാട്ടുകാരും കണ്ണൂരുകാരും ആശ്രയിക്കുന്ന പാതയാണ്. കെ.എസ്.ആർ.ടി.സി സർവീസുമുണ്ട്. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ളവരും ഇതുവഴിയാണ് പോകുന്നത്. വടകര ചുരം ഡിവിഷന് കീഴിലായിരുന്ന പാൽച്ചുരം കഴിഞ്ഞവർഷമാണ് കെ.ആർ.എഫ്.ബി ഏറ്റെടുത്തത്. പുതിയ കാലത്തിന്റെ പുതിയ നിർമാണമാണ് വിഭാവനം ചെയ്യുന്നത്. ചുരത്തിൽ കൂടിയുള്ള നിലവിലെ യാത്ര ഞാണിന്മേൽ കളിയാണ്.
ഒരുഭാഗം അഗാധമായ കൊക്കയും മറുഭാഗം വൻപാറകൾ തുങ്ങിയ മലയുമാണ്. ഇതിനിടയിലൂടെ വളഞ്ഞു തിരിഞ്ഞാണ് പാത. അഞ്ച് പ്രധാന മുടിപ്പിൻ വളവുകളാണുള്ളത്. മറ്റുനിരവധി ചെറിയവളവുകളും. ജീവൻ പണയപ്പെടുത്തി വേണം നീങ്ങാൻ.
മഴക്കാലമായാൽ ദുർഘട യാത്രയാണ്. മണ്ണും പാറക്കെട്ടുകളും ഏത് നിമിഷവും ഇടിഞ്ഞുവീഴാം. ബുധനാഴ്ച ചുരത്തിലെ ചെകുത്താൻ തോടിന് സമീപം കൂറ്റൻ പാറയും മണ്ണും ഇടിഞ്ഞുവീണു. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
മഴയിൽ മലയുടെ മുകൾഭാഗത്തുനിന്ന് പാറകളും മണ്ണും റോഡിലേക്ക് ഇടിഞ്ഞെത്തുകയായിരുന്നു. എല്ലാ വർഷക്കാലത്തും ഇത്തരം അപകടങ്ങൾ പതിവാണ്. ചുരം കയറലാണ് ഏറെ വിഷമകരം. വീതികുറഞ്ഞ കുത്തനെയുള്ള കയറ്റങ്ങളാണ്. മറ്റൊരു വാഹനത്തിന് അരിക് കൊടുക്കാനാവില്ല. ചെങ്കല്ല് കയറ്റിയ ലോറികൾ രാവും പകലും ഉണ്ടാകും. കെ.എസ്.ആർ.ടി.സി പലപ്പോഴും വലിയ കയറ്റത്തിൽ യാത്രക്കാരെ ഇറക്കിയാണ് നീങ്ങുക. പിന്നീട് യാത്രക്കാർ നടന്നെത്തി ബസ്സിൽ കയറണം. തലനാഴിരക്ക് ഒഴിവായ അപകടങ്ങൾ നിരവധിയാണ്. റോഡ് നവീകരിക്കുന്നതോടെ ആധിയോടെയുള്ള യാത്രക്ക് പരിഹാരമാകും .
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്