Breaking News
തടവുകാരെ വിട്ടയക്കാൻ പ്രത്യേക പദ്ധതി; പെരുമാറ്റം അടിസ്ഥാനമാക്കും
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടയക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തടവുകാരുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പെരുമാറ്റം അടിസ്ഥാനമാക്കി മൂന്നുഘട്ടങ്ങളിലായി വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി. 50 വയസ് തികഞ്ഞ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ശിക്ഷയില്‍ ഇളവുനല്‍കും.
60 വയസ്സിനുമുകളിലുള്ള പുരുഷന്മാരെയും മൊത്തം ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിയ 70 ശതമാനം വൈകല്യമുള്ള ഭിന്നശേഷിക്കാരെയും പദ്ധതിയില്‍പ്പെടുത്തും. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയെങ്കിലും പിഴയും മറ്റും അടയ്ക്കാനാവാതെ ജയിലില്‍ത്തന്നെ കഴിയുന്ന നിര്‍ധനരായവര്‍ക്കും പ്രയോജനം ലഭിക്കും. 18-21 വയസ്സിനിടയില്‍ കുറ്റകൃത്യം ചെയ്തവരാണെങ്കില്‍ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലെങ്കില്‍ ശിക്ഷാ കാലാവധിയുടെ 50 ശതമാനം പൂര്‍ത്തിയാക്കിയാല്‍ ഇളവിന് പരിഗണിക്കാമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അതേസമയം, വധശിക്ഷ, ജീവപര്യന്തം, ബലാത്സംഗം, ഭീകരവാദം, സ്ത്രീധനമരണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, സ്ഫോടനങ്ങള്‍, ഔദ്യോഗിക രഹസ്യനിയമം, അഴിമതിനിരോധന നിയമം, കള്ളനോട്ട്, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പദ്ധതി ബാധകമാകില്ല. ഇന്ത്യയിലെ ജയിലുകളില്‍ 2020-ലെ കണക്കനുസരിച്ച് ഉള്‍ക്കൊള്ളാനാവുന്നതിലുമധികം തടവുകാരുണ്ട്. 4.03 ലക്ഷംപേരെ പാര്‍പ്പിക്കാനുള്ള സൗകര്യത്തില്‍ 4.78 ലക്ഷംപേരാണുള്ളത്. ഇതില്‍ ഒരുലക്ഷത്തോളം സ്ത്രീ തടവുകാരാണ്.
തടവുകാരെ 2022 ഓഗസ്റ്റ് 15, 2023 ജനുവരി 26, ഓഗസ്റ്റ് 15 എന്നീ തീയതികളിലാണ് വിട്ടയക്കുക. കഴിഞ്ഞ മൂന്നുവര്‍ഷമായി ശിക്ഷാനടപടിയില്ലാതെ സ്ഥിരമായി നല്ല പെരുമാറ്റം പുലര്‍ത്തുന്ന കുറ്റവാളികളെയാണിത്. മുതിര്‍ന്ന സിവില്‍, പോലീസ് ഓഫീസര്‍മാരടങ്ങുന്ന സംസ്ഥാനതല സ്‌ക്രീനിങ് കമ്മിറ്റിയുടെ സമഗ്രപരിശോധനയ്ക്ക് ശേഷമാവണം വിട്ടയക്കല്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ട കേസുകളാണെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കണം. വിദേശ പൗരന്മാരുടെ കാര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും അനുമതി തേടണം.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്