Connect with us

Breaking News

തടവുകാരെ വിട്ടയക്കാൻ പ്രത്യേക പദ്ധതി; പെരുമാറ്റം അടിസ്ഥാനമാക്കും

Published

on

Share our post

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടയക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തടവുകാരുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പെരുമാറ്റം അടിസ്ഥാനമാക്കി മൂന്നുഘട്ടങ്ങളിലായി വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി. 50 വയസ് തികഞ്ഞ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ശിക്ഷയില്‍ ഇളവുനല്‍കും.

60 വയസ്സിനുമുകളിലുള്ള പുരുഷന്മാരെയും മൊത്തം ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിയ 70 ശതമാനം വൈകല്യമുള്ള ഭിന്നശേഷിക്കാരെയും പദ്ധതിയില്‍പ്പെടുത്തും. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയെങ്കിലും പിഴയും മറ്റും അടയ്ക്കാനാവാതെ ജയിലില്‍ത്തന്നെ കഴിയുന്ന നിര്‍ധനരായവര്‍ക്കും പ്രയോജനം ലഭിക്കും. 18-21 വയസ്സിനിടയില്‍ കുറ്റകൃത്യം ചെയ്തവരാണെങ്കില്‍ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലെങ്കില്‍ ശിക്ഷാ കാലാവധിയുടെ 50 ശതമാനം പൂര്‍ത്തിയാക്കിയാല്‍ ഇളവിന് പരിഗണിക്കാമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അതേസമയം, വധശിക്ഷ, ജീവപര്യന്തം, ബലാത്സംഗം, ഭീകരവാദം, സ്ത്രീധനമരണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, സ്ഫോടനങ്ങള്‍, ഔദ്യോഗിക രഹസ്യനിയമം, അഴിമതിനിരോധന നിയമം, കള്ളനോട്ട്, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പദ്ധതി ബാധകമാകില്ല. ഇന്ത്യയിലെ ജയിലുകളില്‍ 2020-ലെ കണക്കനുസരിച്ച് ഉള്‍ക്കൊള്ളാനാവുന്നതിലുമധികം തടവുകാരുണ്ട്. 4.03 ലക്ഷംപേരെ പാര്‍പ്പിക്കാനുള്ള സൗകര്യത്തില്‍ 4.78 ലക്ഷംപേരാണുള്ളത്. ഇതില്‍ ഒരുലക്ഷത്തോളം സ്ത്രീ തടവുകാരാണ്.

തടവുകാരെ 2022 ഓഗസ്റ്റ് 15, 2023 ജനുവരി 26, ഓഗസ്റ്റ് 15 എന്നീ തീയതികളിലാണ് വിട്ടയക്കുക. കഴിഞ്ഞ മൂന്നുവര്‍ഷമായി ശിക്ഷാനടപടിയില്ലാതെ സ്ഥിരമായി നല്ല പെരുമാറ്റം പുലര്‍ത്തുന്ന കുറ്റവാളികളെയാണിത്. മുതിര്‍ന്ന സിവില്‍, പോലീസ് ഓഫീസര്‍മാരടങ്ങുന്ന സംസ്ഥാനതല സ്‌ക്രീനിങ് കമ്മിറ്റിയുടെ സമഗ്രപരിശോധനയ്ക്ക് ശേഷമാവണം വിട്ടയക്കല്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ട കേസുകളാണെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കണം. വിദേശ പൗരന്മാരുടെ കാര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും അനുമതി തേടണം.


Share our post

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!