Connect with us

Breaking News

സ്മാർട്ട് മീറ്റർ വിവരശേഖരണത്തിന് മീറ്റർ റീഡർമാർ

Published

on

Share our post

കണ്ണൂർ : സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിന് മുന്നോടിയായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരശേഖരണവും ജിയോ മാപ്പിങ്ങും നടത്താൻ മീറ്റർ റീഡർമാരോട് കെ.എസ്.ഇ.ബിയുടെ നിർദേശം. മൊബൈൽ ആപ് വഴിയാണ് വിവരശേഖരണം നടത്തേണ്ടത്. ഒരാളുടെ വിവരം ശേഖരിക്കുന്നതിന് ഒരുരൂപ വീതം അധികമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്മാർട്ട് മീറ്റർ യാഥാർഥ്യമായാൽ തസ്തികയോ ജോലിയോ നഷ്ടമാകുന്ന മീറ്റർ റീഡർമാരെ തന്നെ വിവരശേഖരണം ഏൽപിച്ചതിൽ ജീവനക്കാരിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സംസ്ഥാനത്ത് രണ്ടായിരത്തിലേറെ കരാർ മീറ്റർ റീഡർമാരാണുള്ളത്. സെക്ഷൻ ഓഫിസിൽ ഇവരുടേതുൾപ്പെടെ കുറഞ്ഞത് 12 പേരുടെ ജോലിസുരക്ഷയാണ് സ്മാർട്ട് മീറ്റർ വരുന്നതോടെ ഇല്ലാതാകുക. ഇത്തരത്തിൽ കെ.എസ്.ഇ.ബിയിൽ പതിനായിരത്തിലേറെ തസ്തികകൾ ഇല്ലാതാകും. ഗുണനിലവാരമുള്ള വൈദ്യുതി നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഊർജമന്ത്രാലയം കൊണ്ടുവന്ന വിതരണ മേഖലയുടെ പുനരുദ്ധാരണ പദ്ധതിയുടെ (ആർ.ഡി.എസ്.എസ്) ഭാഗമായാണ് രാജ്യത്ത് സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നത്.

ജൂൺ 27ന് ചേർന്ന കെ.എസ്.ഇ.ബി മുഴുവൻ സമയ ഡയറക്ടർമാരുടെ യോഗത്തിലാണ് പദ്ധതിയുടെ ഭാഗമായി ജിയോ മാപ്പിങ്ങിന് മീറ്റർ റീഡർമാരെ നിയോഗിക്കാൻ തീരുമാനമെടുത്തത്. ജൂലൈ ഒന്നിന് ബോർഡ് ഉത്തരവ് ഇറക്കുകയും ചെയ്തു. അസി. എൻജിനീയർതലത്തിൽ വിവരശേഖരണത്തിന് കെ.എസ്.ഇ.ബി ഐ.ടി വിഭാഗം തയാറാക്കിയ ആപ് സംബന്ധിച്ച ക്ലാസുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ജൂലൈയിൽ തുടങ്ങി രണ്ടുമാസത്തിനകം ബ്ലൂ ടൂത്ത്, വൈ ഫൈ, ജി.എസ്.എം തുടങ്ങിയ മൊബൈൽ സംവിധാനങ്ങളുപയോഗിച്ച് വിവരശേഖരണം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഈ അധികച്ചുമതലക്ക് കോർപറേഷൻ പരിധിയിൽ ഒരു ഉപഭോക്താവിന്‍റെ മീറ്റർ റീഡിങ്ങിന് നൽകുന്ന അഞ്ചുരൂപക്ക് പുറമെ ഒരുരൂപ കൂടി നൽകും.

ടൗൺ മേഖലയിൽ മീറ്റർ റീഡിങ്ങിന് 5.81 രൂപ നൽകുന്നത് 6.81 രൂപയാകും. അർധനഗര പ്രദേശങ്ങളിൽ 7.78 രൂപയും ഗ്രാമങ്ങളിൽ 9.11 രൂപയുമാക്കിയാണ് ഈ അധിക ചുമതല കാലയളവിൽ വർധിപ്പിച്ചത്. പ്രവൃത്തിക്കായി ഒരുരൂപ പോലും ചെലവില്ലാതെ ‘ടോട്ടക്സ്’ മാതൃകയിലാണ് നടത്തുകയെന്ന് പ്രഖ്യാപിച്ച ശേഷം സ്മാർട്ട് മീറ്റർ ജിയോ മാപ്പിങ്ങിനുവേണ്ടി പണം ചെലവിടുന്നത് പ്രവൃത്തി ഏറ്റെടുക്കുന്ന സ്വകാര്യകമ്പനികൾക്ക് വേണ്ടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!