Breaking News
അഗതികൾക്കുള്ള റേഷനും ക്ഷേമപെൻഷനും നിർത്തലാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അഭയ ഭവനുകളിലേക്കും ബാലഭവനുകളിലേക്കും പൊതുവിതരണ വകുപ്പ് സൗജന്യനിരക്കിൽ നല്കി വന്നിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം നിലയ്ക്കുന്നു.
ഈ മാസം വെൽഫെയർ സ്കീം പ്രകാരം വിതരണത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങൾ സ്റ്റോക്കില്ലെന്ന് കാട്ടി പൊതുവിതരണ ഉപഭോക്തൃകാര്യാലയത്തിൽനിന്ന് ജില്ലാ സപ്ലൈ ഓഫീസർമാക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു. അവർ ഇക്കാര്യം റേഷൻകട അധികൃതർ മുഖേന ഓർഫനേജ് കണ്ട്രോൾ ബോർഡിനെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ കീഴിൽ 1800-ഓളം സ്ഥാപനങ്ങളാണു പ്രവർത്തിക്കുന്നത്. ഇതിൽ ബാലഭവനുകൾ, അഭയഭവനുകൾ, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാരുടെ താമസകേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. ഈ സ്ഥാപന ങ്ങളിൽ ഒരുലക്ഷത്തോളം അന്തേവാസികളാണുള്ളത്.
അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവയായിരുന്നു ഈ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നല്കിവന്നിരുന്നത്. മണ്ണെണ്ണയും, പഞ്ചസാരയും നല്‍കുന്നത് ഇടയ്ക്ക് നിർത്തലാക്കിയിരുന്നു.ഒരു അന്തേവാസിക്ക് ഒരു മാസം 10.5 കിലോഗ്രാം അരി, നാലര കിലോഗ്രാം ഗോതമ്പ് എന്നിവയായിരുന്നു നല്കിവന്നിരുന്നത്.
ഒരു കിലോ അരിക്ക് ഒരു രൂപ എന്ന നിരക്കിലായിരുന്നു 2015 വരെ ഈടാക്കിയിരുന്നത്. ഇപ്പോൾ അരിക്ക് കിലോയ്ക്ക് 5.65 രൂപയും ഗോതമ്പിന് 4.15 രൂപയുമാണ് ഈടാക്കുന്നത്. ആരും സഹായമില്ലാതെ അഗതിമന്ദിരങ്ങളിൽ കഴിഞ്ഞിരുന്നവർക്ക് ആശ്രയമായിരുന്നു സർക്കാരിന്റെ ഈ സഹായം.
വെൽഫെയർ സ്കീമിൽപ്പെടുത്തി കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന ഉത്പന്നങ്ങളായിരുന്നു ഇവ. വെൽഫെയർ സ്കീമിൽ കേന്ദ്രവിഹിതം ഇനി ലഭിക്കില്ലെന്ന കാരണത്താലാണ് പദ്ധതി നിർത്തലാക്കുന്നത്. അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ ഹാജർ രേഖപ്പെടുത്തിയ ബുക്ക് സാമൂഹ്യനീതിവകുപ്പിൽ നല്കി അവിടെനിന്നും അന്വേഷിച്ച് കൃത്യത ഉറപ്പാക്കിയശേഷം ജില്ലാ സപ്ലൈ ഓഫീസിലേക്ക് നല്‍കും.
തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറാണ് ഓരോ സ്ഥാപനത്തിനും ലഭ്യമാക്കേണ്ട ഭക്ഷ്യസാധനങ്ങളുടെ കണക്ക് നല്കി അതാത് ഡിപ്പോകളിൽനിന്ന് ഭക്ഷ്യസാധനങ്ങൾ സ്ഥാപനങ്ങളിലേക്കു നല്കിവന്നിരുന്നത്. വളരെ സുതാര്യതയോടെയായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ. ആരും തുണയില്ലാത്ത ഒരു വിഭാഗം ജനങ്ങളാണ് പദ്ധതി നിർത്തലാക്കുന്നതോടെ ദുരിതത്തിലേക്കു നീങ്ങുന്നത്.
അനാഥമന്ദിരങ്ങളിലും അഭയഭവനുകളിലും വസിക്കുന്നവർക്ക് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നതാണ് പ്രധാന ആവശ്യം.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്