Breaking News
അഗതികൾക്കുള്ള റേഷനും ക്ഷേമപെൻഷനും നിർത്തലാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അഭയ ഭവനുകളിലേക്കും ബാലഭവനുകളിലേക്കും പൊതുവിതരണ വകുപ്പ് സൗജന്യനിരക്കിൽ നല്കി വന്നിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം നിലയ്ക്കുന്നു.
ഈ മാസം വെൽഫെയർ സ്കീം പ്രകാരം വിതരണത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങൾ സ്റ്റോക്കില്ലെന്ന് കാട്ടി പൊതുവിതരണ ഉപഭോക്തൃകാര്യാലയത്തിൽനിന്ന് ജില്ലാ സപ്ലൈ ഓഫീസർമാക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു. അവർ ഇക്കാര്യം റേഷൻകട അധികൃതർ മുഖേന ഓർഫനേജ് കണ്ട്രോൾ ബോർഡിനെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ കീഴിൽ 1800-ഓളം സ്ഥാപനങ്ങളാണു പ്രവർത്തിക്കുന്നത്. ഇതിൽ ബാലഭവനുകൾ, അഭയഭവനുകൾ, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാരുടെ താമസകേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. ഈ സ്ഥാപന ങ്ങളിൽ ഒരുലക്ഷത്തോളം അന്തേവാസികളാണുള്ളത്.
അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവയായിരുന്നു ഈ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നല്കിവന്നിരുന്നത്. മണ്ണെണ്ണയും, പഞ്ചസാരയും നല്‍കുന്നത് ഇടയ്ക്ക് നിർത്തലാക്കിയിരുന്നു.ഒരു അന്തേവാസിക്ക് ഒരു മാസം 10.5 കിലോഗ്രാം അരി, നാലര കിലോഗ്രാം ഗോതമ്പ് എന്നിവയായിരുന്നു നല്കിവന്നിരുന്നത്.
ഒരു കിലോ അരിക്ക് ഒരു രൂപ എന്ന നിരക്കിലായിരുന്നു 2015 വരെ ഈടാക്കിയിരുന്നത്. ഇപ്പോൾ അരിക്ക് കിലോയ്ക്ക് 5.65 രൂപയും ഗോതമ്പിന് 4.15 രൂപയുമാണ് ഈടാക്കുന്നത്. ആരും സഹായമില്ലാതെ അഗതിമന്ദിരങ്ങളിൽ കഴിഞ്ഞിരുന്നവർക്ക് ആശ്രയമായിരുന്നു സർക്കാരിന്റെ ഈ സഹായം.
വെൽഫെയർ സ്കീമിൽപ്പെടുത്തി കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന ഉത്പന്നങ്ങളായിരുന്നു ഇവ. വെൽഫെയർ സ്കീമിൽ കേന്ദ്രവിഹിതം ഇനി ലഭിക്കില്ലെന്ന കാരണത്താലാണ് പദ്ധതി നിർത്തലാക്കുന്നത്. അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ ഹാജർ രേഖപ്പെടുത്തിയ ബുക്ക് സാമൂഹ്യനീതിവകുപ്പിൽ നല്കി അവിടെനിന്നും അന്വേഷിച്ച് കൃത്യത ഉറപ്പാക്കിയശേഷം ജില്ലാ സപ്ലൈ ഓഫീസിലേക്ക് നല്‍കും.
തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറാണ് ഓരോ സ്ഥാപനത്തിനും ലഭ്യമാക്കേണ്ട ഭക്ഷ്യസാധനങ്ങളുടെ കണക്ക് നല്കി അതാത് ഡിപ്പോകളിൽനിന്ന് ഭക്ഷ്യസാധനങ്ങൾ സ്ഥാപനങ്ങളിലേക്കു നല്കിവന്നിരുന്നത്. വളരെ സുതാര്യതയോടെയായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ. ആരും തുണയില്ലാത്ത ഒരു വിഭാഗം ജനങ്ങളാണ് പദ്ധതി നിർത്തലാക്കുന്നതോടെ ദുരിതത്തിലേക്കു നീങ്ങുന്നത്.
അനാഥമന്ദിരങ്ങളിലും അഭയഭവനുകളിലും വസിക്കുന്നവർക്ക് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നതാണ് പ്രധാന ആവശ്യം.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്