Connect with us

Breaking News

രോഗലക്ഷണങ്ങൾ കണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണമടയും; അറിയണം ആന്ത്രാക്സിനെ

Published

on

Share our post

അതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമാണെന്ന പരിശോധനാഫലം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഏഴോളം കാട്ടുപന്നികളാണ് ചത്തനിലയിൽ കാണപ്പെട്ടത്. പന്നികളുടെ ജഡം കുഴിച്ചിടാൻ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ത്രാക്സ് മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ആന്ത്രാക്സിനെക്കുറിച്ചും രോ​ഗതീവ്രതയെക്കുറിച്ചും പ്രതിരോധ മാർ​ഗങ്ങളെക്കുറിച്ചും പരിശോധിക്കാം.

ആന്ത്രാക്‌സ് അഥവാ അടപ്പൻ

കന്നുകാലികളെ ബാധിക്കുന്ന മാരക രോഗമാണ് ആന്ത്രാക്‌സ് അഥവാ അടപ്പൻ. ‘ബാസില്ലസ് ആന്ത്രാസിസ്’ എന്ന അണുവാണ് രോഗം ഉണ്ടാക്കുന്നത്. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ടാണ് ഈ രോഗം കണ്ടുവരുന്നത്. അതുകൊണ്ടാണ് ഇതിനെ ‘സ്‌പൊറാഡിക് ഡിസീസ്’ എന്ന് പറയുന്നത്. മനുഷ്യർ, കുതിര, പന്നി, ആട്, ആന എന്നിവയിൽ ആന്ത്രാക്‌സ് കണ്ടുവരുന്നു.

വായുസമ്പർക്കമുണ്ടാവുമ്പോൾ ആന്ത്രാക്‌സ് അണുക്കൾ സ്‌പോറുകളായി രൂപാന്തരപ്പെടുകയും ശക്തി നശിക്കാതെ ദീർഘകാലം മണ്ണിൽ കഴിയുകയും ചെയ്യുന്നു. വെയിലും മഴയും അണുനാശിനികളും ഈ സ്‌പോറിനെ നശിപ്പിക്കുകയില്ല. കന്നുകാലികളുടെ ശരീരത്തിൽ കടന്നുകൂടുമ്പോൾ സ്‌പോറുകൾ പഴയ രീതിയിൽ പ്രവർത്തനനിരതമാവുകയും രോഗം ഉണ്ടാക്കുകയും ചെയ്യുന്നു.

ആഹാരം, ശ്വാസോച്ഛ്വാസം, ശരീരത്തിലെ മുറിവ് എന്നിവവഴിയാണ് രോഗാണുക്കൾ ശരീരത്തിൽ കടക്കുന്നത്. രോഗബാധിതമായ മൃഗത്തിൽനിന്ന് രക്തം കുടിക്കുന്ന പ്രാണികൾ മറ്റുള്ളവയിലേക്ക് രോഗം പരത്തുന്നു.

ആഹാരത്തിൽകൂടിയും മറ്റും ഉള്ളിൽകടക്കുന്ന സ്‌പോറുകൾ വായിലോ അന്നനാളത്തിലോ ഉള്ള ചെറിയ മുറിവുകൾവഴി രക്തത്തിൽ പ്രവേശിക്കുന്നു. ഈ അണുക്കൾ വളരെ പെട്ടെന്ന് വർധിക്കുകയും എല്ലാ അവയവങ്ങളിലും കടന്നുകൂടുകയും ചെയ്യുന്നു. അണുക്കൾ ഉത്പാദിപ്പിക്കുന്ന മാരകമായ വിഷവും രക്തത്തിൽ കടക്കുന്നു. ഈ അവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന ആഘാതവും മൂത്രാശയത്തകരാറുംമൂലം രോഗം ബാധിച്ച ജീവി ചാകുന്നു.

രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ കണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മൃഗം മരണമടയുന്നു. പനി, ശ്വാസംമുട്ടൽ, വിറയൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. കണ്ണുകൾ ചുവന്ന് തുടുക്കുന്നു. നാസാദ്വാരങ്ങളിൽ നിന്ന് നീരൊലിപ്പുണ്ടാകും. വയർ സ്തംഭനവും കാണപ്പെടും. ഗർഭമുള്ളവയിൽ ഗർഭം അലസൽ സാധാരണയാണ്. പാലിന് ചുവപ്പുനിറമോ കടുംമഞ്ഞ നിറമോ ഉണ്ടായിരിക്കും. മൂത്രത്തിലും ചോരകലർന്നതായി കാണാം. ചത്തുകഴിഞ്ഞാൽ വായ, മൂക്ക്, ജനനേന്ദ്രിയം, മലദ്വാരം എന്നിവയിൽക്കൂടി കട്ടപിടിക്കാത്ത കറുപ്പ് കലർന്ന രക്തം പുറത്തേക്ക് പോകും.

പ്രതിരോധ മാർഗങ്ങൾ

ആന്ത്രാക്‌സ് രോഗംബാധിച്ച പശുവിന്റെ പാൽ ഉപയോഗിക്കരുത്. ഈ രോഗംമൂലം ചത്തുപോയ കന്നുകാലികളുടെ മൃതദേഹം ഒരിക്കലും മുറിക്കാൻ പാടില്ല. മുറിക്കുമ്പോൾ വൻതോതിൽ രോഗാണുക്കൾ പുറത്തുവരികയും രോഗസംക്രമണത്തിന് കാരണമാവുകയും ചെയ്യും. ഇത്തരം മൃഗങ്ങളുടെ മാംസം യാതൊരുകാരണവശാലും ഭക്ഷിക്കരുത്. ശവശരീരവും മറ്റ് വിസർജ്യവസ്തുക്കളും തീയിട്ട് നശിപ്പിക്കുകയോ ആറടിയെങ്കിലും ആഴമുള്ള കുഴിയിൽ കുമ്മായമിട്ടശേഷം കുഴിച്ചുമൂടുകയോ ചെയ്യണം.

മനുഷ്യരിൽ ഈ രോഗം ‘വൂൾ സോർട്ടേഴ്‌സ് രോഗം’ എന്ന് അറിയപ്പെടുന്നു. മുഖം, കൈ, ശ്വാസകോശം, തലച്ചോർ, കുടൽ എന്നിവിടങ്ങളിൽ ഉണങ്ങാത്ത വ്രണങ്ങൾ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!