Connect with us

Breaking News

തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തേക്കും

Published

on

Share our post

തളിപ്പറമ്പ്: ആയിരം കോടിയിലധികം ആസ്തിയുള്ള തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണം സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ നീക്കം. നിലവിലെ ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ട് വന്നേയ്ക്കും. ഇതിന്റെ മുന്നോടിയായി വിശദീകരണം ആവശ്യപ്പെട്ട് ട്രസ്റ്റ് കമ്മിറ്റിക്ക് വഖഫ് ബോർഡ് രേഖാ മൂലം നോട്ടീസ് നൽകി. 29-ന് എറണാകുളത്ത് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നത്. നിരവധി കാര്യങ്ങളിൽ വിശദീകരണം ചോദിച്ചുകൊണ്ടാണ് വഖഫ് ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്.

മാർക്കറ്റിൽ സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ്, സീതി സാഹിബ് ഹൈസ്കൂൾ പ്രശ്നം, കടമുറികളുടെ വാടക പിരിക്കൽ, സംഭാവന വാങ്ങിയതുമായുള്ള വിഷയങ്ങൾ ഇങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾക്ക് മറുപടി നൽകണമെന്ന് നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ജുമാഅത്ത് പള്ളി ട്രസ്റ്റിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വരവ് ചിലവ് കണക്ക് ഓഡിറ്റ് ചെയ്യാനും വഖഫ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇതിനായി ഓഡിറ്ററെ ചുമതലപെടുത്തിയേക്കും.

നേതൃത്വം നൽകിവരുന്നത് ലീഗ് നേതാക്കൾ

കാലാകാലങ്ങളിലായി മുസ്ലിം ലീഗ് നേതാക്കളാണ് ട്രസ്റ്റ് ഭരണം കൈയാളുന്നത്. കാൽ നൂറ്റാണ്ട് മുമ്പ് എൻ.സുബൈർ നേതൃത്വം നൽകിയ വഖഫ് സംരക്ഷണസമിതിയാണ് ട്രസ്റ്റ് കമ്മിറ്റിക്കെതിരെ നീക്കം ആരംഭിച്ചത്. അടുത്ത കാലത്ത് സി.പി.എം നേതാക്കളുടെ നേതൃ ത്വത്തിലുള്ള വഖഫ് സംരക്ഷണസമിതി, ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു. പിന്നാലെ ഒട്ടേറെ പരാതികൾ സർക്കാരിനും വിവിധ വകുപ്പുകൾക്കും നൽകിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ നിരവധി അന്വേഷണങ്ങൾ നടന്നുവരുന്നുണ്ട്. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താനുള്ള നീക്കം.

ആസ്തി ആയിരം കോടിക്ക് മുകളിൽ

ആയിരം കോടിയിലധികം ആസ്തിയുള്ള കേരളത്തിലെ തന്നെ ഏറെ സമ്പന്നമായ കമ്മിറ്റിയാണ് തളി പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി. തളിപ്പറമ്പ് മത്സ്യ-ഇറച്ചി പച്ചക്കറി മാർക്കറ്റ്, സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂൾ, റോയൽ സ്കൂൾ, നഗരഹൃദയത്തിലും ചുറ്റുപാടുമായി നൂറുകണക്കിന് കടമുറികൾ, തളിപ്പറമ്പ്, പട്ടുവം, പരിയാരം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിന് ഏക്കർ ഭൂമി എന്നിവ ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിലാണ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!