ക്ലോസറ്റ് വഴി നഷ്ടപ്പെട്ട പണമെടുക്കവേ സെപ്റ്റിക് ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു

Share our post

തിരൂർ: വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് ബംഗാള്‍ സ്വദേശികളായ രണ്ട് സഹോദരങ്ങള്‍ മരിച്ചു. ബര്‍ദ്ധമാന്‍ ജില്ലയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ്റാവുല്‍ ആലം (33) എന്നിവരാണ് മരിച്ചത്.

തിരൂരില്‍ തിങ്കളാഴ്ച വൈകീട്ട് എട്ടോടെയാണ് അപകടമുണ്ടായത്. മരിച്ച സഹോദരങ്ങളുടെ മൂത്ത സഹോദരന്‍ മുഹമ്മദ് ഇബ്രാഹിം ഷേക്കില്‍നിന്ന് ക്ലോസറ്റ് വഴി സെപ്റ്റിക് ടാങ്കില്‍ നഷ്ടപ്പെട്ട 13,000 രൂപ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സെപ്റ്റിക് ടാങ്ക് തുറന്ന് പണം എടുക്കാന്‍ ശ്രമിച്ച അലാമ ഷേക്ക് ആദ്യം ടാങ്കിലേക്ക് വീണു. ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരന്‍ അഷ്‌റാവുല്‍ ആലവും അപകടത്തില്‍പ്പെട്ടത്. മൂത്ത സഹോദരനും നാട്ടുകാരും ചേര്‍ന്നാണ് രണ്ടുപേരെയും പുറത്തെടുത്തത്. ആദ്യം വീണയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജീവനുണ്ടായിരുന്നയാള്‍ ആശുപത്രിയില്‍ മരിച്ചു.

മൂന്ന് സഹോദരങ്ങളും ഒരുമിച്ചാണ് വാടകയ്ക്ക് താമസിക്കുന്നത്. മോഷണം ഭയന്ന് പണം ട്രൗസറിലിട്ടാണ് നടക്കാറെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതാണ് സെപ്റ്റിക് ടാങ്കില്‍ പണം നഷ്ടപ്പെടാന്‍ ഇടയായത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!