തളിപ്പറമ്പിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വീട്ടില്‍ പൂട്ടിയിട്ടു; 39-കാരന്‍ അറസ്റ്റില്‍

Share our post

തളിപ്പറമ്പ്: പൂവ്വത്ത് താമസിക്കുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പയ്യന്നൂര്‍ സൗത്ത് മമ്പലത്തെ തെക്കെവീട്ടില്‍ ഹൗസില്‍ ടി.കൃതീഷി(39)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഭാര്യയും ഒരുകുട്ടിയുമുണ്ട്.

മാനന്തവാടിയില്‍ അടച്ചിട്ട ഒരുവീട്ടിലാണ് ആലക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മേയ് 25-നാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും പോലീസും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരീക്ഷയ്‌ക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്.

നിര്‍മാണത്തൊഴിലാളിയായ പ്രതി നേരത്തേ പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് ജോലിചെയ്തിരുന്നു. ഈ അടുപ്പമുപയോഗിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതായാണ് പരാതി. കാണാതായ ദിവസം കോയമ്പത്തൂരിലേക്കാണ് പ്രതി പെണ്‍കുട്ടിയെയും കൂട്ടി പോയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങിയാണ് മാനന്തവാടിയിലെത്തിയത്. അവിടെ വാടക വീട്ടിലായിരുന്നു താമസം.

പ്രതി പുറത്തേക്കിറങ്ങമ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടും. ഫോണ്‍ കൊടുത്തിരുന്നില്ല. പോലീസുകാര്‍ ഏറെ തിരഞ്ഞാണ് കൃതീഷ് താമസിക്കുന്ന വീട് കണ്ടെത്തിയത്. ഡിവൈ.എസ്.പി. എം.പി.വിനോദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, എസ്.ഐ. പി.സി.സഞ്ജയകുമാര്‍, അഡീഷണല്‍ എസ്.ഐ.മാരായ ദിലീപ്, ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!