Breaking News
സ്വന്തമായി മണ്ണില്ല; ശിവരാമന് ചിതയൊരുക്കാൻ സ്ഥലം വിട്ടുനിൽകി ഷാഹുൽ ഹമീദ്

കാട്ടൂർ (തൃശൂർ) ∙ കാൽ നൂറ്റാണ്ടു മുൻപ് മതത്തിന്റെ വേർതിരിവില്ലാതെ മയ്യത്ത് കുളിപ്പിച്ച് ശിവരാമൻ ചെയ്ത നന്മ തിരികെ തേടിയെത്തി; സ്വന്തം ചിതയൊരുക്കാനുള്ള ആറടി മണ്ണായി. അന്ന്, കാട്ടൂർ കുട്ടമംഗലം മലയാറ്റിൽ ശിവരാമൻ (67) പിതാവിന് തുല്യം സ്നേഹിക്കുകയും ബാപ്പയെന്ന് വിളിക്കുകയും ചെയ്തിരുന്ന അഹമ്മദ് മരിച്ചപ്പോൾ ഒരാഗ്രഹം അദ്ദേഹത്തിന്റെ മക്കളോട് പറഞ്ഞു; മൃതദേഹം കുളിപ്പിക്കാൻ തന്നെ അനുവദിക്കണം. മക്കൾ അത് സമ്മതിച്ചു. കാലങ്ങൾക്കുശേഷം ശിവരാമൻ കഴിഞ്ഞ ദിവസം മരിച്ചത് മറ്റൊരു മുസ്‌ലിം കുടുംബത്തിന്റെ വാടക വീട്ടിൽ. ചിതയൊരുക്കാൻ സ്വന്തമായി മണ്ണില്ലാത്ത അവരുടെ വിഷമം മനസ്സിലാക്കി ആ വീട്ടുടമ സ്വന്തം പറമ്പിൽ ചിതയ്ക്ക് ഇടം നൽകി.
ചികിത്സയ്ക്കായി സ്ഥലവും വീടുമെല്ലാം വിൽക്കേണ്ടി വന്ന ശിവരാമന് സ്വന്തം മണ്ണിൽ ചിതയൊരുക്കിയത് കാട്ടൂർ പൊഞ്ഞനം ദുബായ്മൂല സ്വദേശിയും പൊഞ്ഞനം ജുമാ മസ്ജിദ് പ്രസിഡന്റ് പടവലപ്പറമ്പിൽ മുഹമ്മദാലിയുടെ മകനുമായ ഷാഹുൽ ഹമീദാണ്.
30 വർഷത്തോളം ഖത്തറിൽ ഡ്രൈവറായിരുന്ന ശിവരാമൻ വർഷങ്ങളായി വൃക്ക– ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. 8 വർഷമായി വാടകയ്ക്കാണ് താമസം. അബുദാബിയിലായിരുന്ന ഷാഹുൽ ഹമീദ് ഒന്നര വർഷമായി നാട്ടിൽ വ്യാപാര സ്ഥാപനങ്ങൾ നോക്കിനടത്തുകയാണ്.
ശിവരാമന്റെ മരണവിവരം അറിയിച്ച ബന്ധുക്കൾ വടൂക്കരയിലെ ശ്മശാനത്തിൽ സംസ്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഷാഹുൽ ഹമീദിനോട് പറഞ്ഞത്. എന്നാൽ, സ്വന്തം പറമ്പിൽ ചടങ്ങുകൾ ചെയ്യാൻ കഴിയാത്തതിൽ കുടുംബത്തിനു സങ്കടമുണ്ടെന്നു മനസ്സിലാക്കിയ ഷാഹുൽ ഹമീദ് വീടിനോടു ചേർന്ന പുരയിടത്തിൽ സംസ്കാരം നടത്താൻ അനുവദിച്ചു. ‘‘ആ കുടുംബത്തിന്റെ വിശ്വാസമനുസരിച്ച് അവരുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാൻ കഴിയണമെന്ന് തോന്നി.’’– ഷാഹുൽ ഹമീദ് പറഞ്ഞു.
വ്യാഴാഴ്ചയായിരുന്നു സംസ്കാരം. അതിന് ശേഷം ലഭിച്ച ഫോൺ കോളുകളിൽ നിന്നാണ് 25 വർഷം മുൻപ് ശിവരാമൻ, അഹമ്മദിന്റെ മൃതദേഹം കുളിപ്പിക്കാൻ സന്നദ്ധത അറിയിച്ചതും മറ്റും ഷാഹുൽ ഹമീദ് അറിയുന്നത്.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്