Connect with us

Breaking News

പാചക വാതക സിലിണ്ടർ വീട്ടിലെത്തിക്കാൻ ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം

Published

on

Share our post

ആലപ്പുഴ: നഗരസഭാ പരിധിയിലും പഞ്ചായത്തുകളിൽ അഞ്ചുകിലോമീറ്റർ ചുറ്റളവിലും ഗാർഹിക പാചകവാതക സിലിണ്ടറുകൾ വീട്ടിലെത്തിക്കുന്നതിനുള്ള ചാർജ് സൗജന്യമാണെന്നിരിക്കെ, പാചകവാതക വിതരണത്തിന് അനധികൃതമായി ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ വ്യാപകമാകുന്നു. വിതരണക്കാരും ഏജൻസികളും തമ്മിൽ ഒത്തുകൊണ്ടുള്ള ഈ ഇടപാട് വഴി സിലിണ്ടർ വിലയ്ക്ക് പുറമെ 100 രൂപ വരെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നുണ്ടത്രെ.

ജില്ലയിലെ ഗ്യാസ് ഏജൻസികൾ സിലിണ്ടർ  വിതരണം ചെയ്യുന്നതിനായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കാവുന്ന വിതരണക്കൂലി ജില്ലാ സപ്ലൈ ഓഫീസർ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഗ്യാസ് ഏജൻസിയുടെ ഷോറൂം മുതലാണ് ദൂരപരിധി കണക്കാക്കുന്നത്. 956 രൂപ വിപണി നിരക്ക് വരുന്ന ഗാർഹിക സിലിണ്ടർ അടുക്കളിയിലെത്തുമ്പോൾ 1050 വരെ ചെലവാകുന്നവരുണ്ട്. വീട്ടിൽ ഗ്യാസെത്തിക്കുന്നതിനുള്ള ട്രാൻസ്‌പോർട്ടിംഗ് ചാർജുൾപ്പടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് പലർക്കും അറിയില്ല. ഡെലിവറി ചാർജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൊള്ളനിരക്ക് ചോദ്യം ചെയ്താൽ നേരിട്ട് ഏജൻസിയിൽ പോയി ഗ്യാസ് എടുത്തുകൊള്ളാനാകും വിതരണക്കാരന്റെ മറുപടിയത്രെ. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെയടക്കമാണ് ചൂഷണം ചെയ്യുന്നത്.

വിതരണത്തിനുമുണ്ട് നിയമം

എൽ.പി.ജി റെഡുലേഷൻ ഓഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓർഡർ 2000 എന്ന നിയമത്തിന് കീഴിലാണ് പാചകവാതക വിതരണം. കണക്ഷനെടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത വിലാസത്തിൽ ഉപഭോക്താവിന് ഏജൻസി സിലിണ്ടർ എത്തിച്ചു നൽകണം. അഥവാ ഈ മേൽവിലാസത്തിലെത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഉപഭോക്താവിൽ നിന്ന് അനുമതി എഴുതി വാങ്ങണമെന്നാണ് നിയമം.

ജില്ലയിലെ വിതരണക്കൂലി

നഗരസഭാ പരിധിയിലുള്ള ഏജൻസികളിൽ നിന്നും നഗരപരിധിയിൽ വിതരണം സൗജന്യം.
പഞ്ചായത്തുകളിൽ ഏജൻസിയിൽ നിന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വിതരണം സൗജന്യം.

5 മുതൽ 10 കിലോമീറ്റർ വരെ – 24 രൂപ

10 മുതൽ 15 കിലോമീറ്റർ വരെ – 32 രൂപ

15 മുതൽ 20 കിലോമീറ്റർ വരെ – 39 രൂപ

20 കിലോമീറ്ററിനു മുകളിൽ പരമാവധി – 50 രൂപ

പരാതി നൽകാം

താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസർമാർക്ക് പരാതി നൽകാം. തുടർ നടപടിയില്ലെങ്കിൽ ജില്ലാ കളക്ടറെ സമീപിക്കാം. എന്നിട്ടും നടപടിയില്ലെങ്കിൽ ഉപഭോക്തൃ പരിഹാര ഫോറത്തെ സമീപിക്കാം.


Share our post

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Trending

error: Content is protected !!