Connect with us

Breaking News

പഞ്ചായത്ത് സേവനങ്ങൾ ഇനി ഓൺലൈനിലും

Published

on

Share our post

കണ്ണൂർ : പഞ്ചായത്തുകളിൽ നിന്നുള്ള വിവിധ സേവനങ്ങൾ ലഭിക്കാൻ ഇനി ഓഫിസുകളിൽ ചെന്ന് മണിക്കൂറുകൾ കാത്തിരിക്കേണ്ട. ലോകത്ത് എവിടെ നിന്നും അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നിലവിൽ വന്നു. തദ്ദേശ വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) വഴിയാണ് സേവനം ലഭ്യമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ 25 പഞ്ചായത്തുകളിൽ നടപ്പാക്കിയിരുന്ന സേവനം ഏപ്രിൽ മുതൽ മുഴുവൻ പ‍ഞ്ചായത്തുകളിലും ലഭ്യമായി തുടങ്ങി.

ആധാർ അധിഷ്ഠിതമാണ് ഈ സേവനങ്ങളിൽ ഭൂരിഭാഗവും. അപേക്ഷകളും പരാതികളും ഓഫിസുകളിൽ‌ പോകാതെ തന്നെ സ്വന്തം കംപ്യൂട്ടർ, മൊബൈൽ‌ ഫോൺ എന്നിവ ഉപയോഗിച്ച് ഓൺലൈൻ ആയി അയയ്ക്കാം. പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് വഴിയും അപേക്ഷകൾ നൽകാൻ സാധിക്കും. അപേക്ഷ ഫീസും മറ്റു ഫീസുകളും ഓൺലൈൻ ആയി അടയ്ക്കാം. അപേക്ഷയിൻ മേലുള്ള നടപടി വിവരങ്ങൾ ഓൺലൈൻ ആയി അറിയാം. അപേക്ഷകൾ മുൻഗണനാക്രമം കൃത്യമായി പാലിച്ച് തന്നെ തീർപ്പാകുന്നു എന്ന് ഉറപ്പാക്കാനും സാധിക്കും.

സോഫ്റ്റ്‌വെയറിലേക്കു മാറുന്നത് ജീവനക്കാർക്കും ഗുണകരമാണ്. ഫയലുകൾ വേഗം തീർപ്പാക്കാൻ സാധിക്കും. നിയമാനുസൃതമായി മാത്രം ഫയലുകൾ തീർപ്പാക്കാൻ സോഫ്റ്റ് വെയർ സഹായിക്കുമെന്നതും നേട്ടമാണ്. ഐ.എൽ.ജി.എം.എസിന് പുറമേ മൊബൈൽ ആപ്പുകൾ വഴി മിക്കവാറും സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്. രണ്ടാംഘട്ട ഓൺലൈൻ സേവന വികസനത്തിന്റെ ഭാഗമായി ഇവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നൽകാനാണ് ആലോചിക്കുന്നത്. 

ഗ്രാമ പ‍ഞ്ചായത്തുകളുടെ സർവീസ് ഡെലിവറി സിസ്റ്റത്തിലെ നാഴിക കല്ലായിരിക്കും ഈ സംവിധാനം. വേഗത്തിൽ ജില്ലയിൽ സോഫ്റ്റ് വെയർ പൂർണമായി വിന്യസിക്കാൻ കഴിഞ്ഞു. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ്‌വെയർ തയാറാക്കിയത്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!