Breaking News
സ്വകാര്യ വാഹനത്തിൽ ലിഫ്റ്റ് നല്‍കുന്നത് കുറ്റകരം; അറിയാത്ത ട്രാഫിക് നിയമങ്ങള്‍

മറ്റേതൊരു രാജ്യത്തേയും പോലെ കാലാകാലങ്ങളില്‍ ഇന്ത്യയിലെ ട്രാഫിക് നിയമങ്ങളും കൂടുതല്‍ കര്‍ശനമായിട്ടുണ്ട്. വാഹനവുമായി ഇടപഴകുന്ന എല്ലാവര്ക്കും ഏതാനും ചില റോഡ് നിയമങ്ങളെക്കുറിച്ചെങ്കിലും പ്രാഥമിക ധാരണയുള്ളവരാണ്. എങ്കിലും ഭൂരിഭാഗം പേര്‍ക്കും അറിയാത്ത പല നിയമങ്ങളുമുണ്ട്. നിയമലംഘനമാണെന്ന തിരിച്ചറിവ് പോലുമില്ലാതെ പലരും ഇത്തരം നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കാറുമുണ്ട്.
പരിചയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് നല്‍കുന്നത്
നമ്മള് ഏതാണ്ടെല്ലാവരും തന്നെ അപരിചിതര്‍ക്ക് എപ്പോഴെങ്കിലും ലിഫ്റ്റ് നല്‍കിയിട്ടുള്ളവരാകും. എന്നാല്‍ അത് നിയമപ്രകാരം തെറ്റാണെന്ന് അറിയുമോ? മുന്‍പരിചയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് നല്‍കുന്നത് ഇന്ത്യന്‍ വാഹന നിയമപ്രകാരം കുറ്റമാണ്. ഭൂരിഭാഗം പേര്‍ക്കും അറിവില്ലാത്ത കുറ്റമാണിത്. ആരെങ്കിലും അപരിചിതര്‍ക്ക് ലിഫ്റ്റ് നല്കിയാല് വാഹനം പിടിച്ചെടുക്കാന്‍ വരെ അധികൃതര്‍ക്ക് നിയമപരമായി അധികാരമുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ടാക്സിയായി ഓടുന്നത് തടയാനാണ് ഇത്തരം നിയമങ്ങള്‍ നിർമിച്ചിരിക്കുന്നത്. ഇതിനൊപ്പം വാഹനം മോഷണം പോകാനുള്ള സാധ്യത കുറക്കുകയും ലക്ഷ്യമാണ്.
പരിചയമില്ലാത്തവര്‍ക്ക് വാഹനം നല്‍കരുത്
ചെന്നൈയിലാണ് അപരിചിതര്‍ക്ക് വാഹന ഉടമ വാഹനം കൈമാറുന്നത് വിലക്കുന്ന നിയമമുള്ളത്. വാഹനമോഷണം വ്യാപകമായപ്പോള്‍ പലപ്പോഴും മോഷ്ടാക്കള്‍ മോഷ്ടിച്ച വാഹനം സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ ആണെന്ന് പറഞ്ഞ് രക്ഷപ്പെട്ടതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് അധികൃതര്‍ കടന്നത്. അപരിചിത വാഹനം ഓടിച്ചാല്‍ ഡ്രൈവര്‍ പിഴയൊടുക്കുകയും വേണ്ടിവന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വരുന്ന കുറ്റമാണ്.
പുകവലി
പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിയമലംഘനമാണെന്ന് നമുക്കറിയാം. എന്നാല്‍ കാറിനുള്ളില്‍ പുകവലിക്കുന്നത് ഡല്‍ഹി-NCR മേഖലയില്‍ നിയമവിരുദ്ധമാണ്. ഒരു പൊതുസ്ഥലത്തോ പാര്‍ക്കിങ് ഏരിയയിലോ നിര്‍ത്തിയിട്ട കാറിനുള്ളില്‍ പുകവലിച്ചാല്‍ പോലും ശിക്ഷാര്‍ഹമാണ്. പുകവലിച്ചുകൊണ്ട് വാഹനം ഓടിക്കുകയെന്നത് ശ്രദ്ധ തിരിക്കാനും അപകടത്തിനും കാരണമായേക്കുമെന്നതിനാലാണ് ഇത് ശിക്ഷാര്‍ഹമാകുന്ന കുറ്റമാക്കിയിരിക്കുന്നത്.
ടിവി അരുത്
വിപണിയില്‍ കാറിനുള്ളില്‍ വയ്ക്കാവുന്ന നിരവധി സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഇതിനകം തന്നെ ലഭ്യമാണ്. പലരും ടി.വി അടക്കം കാറില്‍ ഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാന്‍ പോന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്യുന്ന ഉപകരണങ്ങള്‍ കാറില്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്.
ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ വിഡിയോയില്‍ ശ്രദ്ധിച്ചാല്‍ അത് അപകടത്തിന് കാരണമാവുമെന്നതിനാലാണ് ഇത് നിയമവിരുദ്ധമാകുന്നത്. മുംബൈ അടക്കമുള്ള മെട്രോ നഗരങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിച്ച കാറുകള്‍ക്ക് പിഴ ചുമത്താറുണ്ട്. ചില കമ്പനികളുടെ എന്റര്ടെയ്ന്മെന്റ് സ്ക്രീനുകളില്‍ വിഡിയോ കാണാമെങ്കിലും കാര്‍ ഓടുമ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം നിലക്കും.
ഫസ്റ്റ് എയ്ഡ് കിറ്റ് ഇല്ലെങ്കില്‍
എല്ലാ വാഹനത്തിലും ഉപയോഗ യോഗ്യമായ ഫസ്റ്റ് എയ്ഡ് കിറ്റ് വേണമെന്ന് നിയമം അനുശാസിക്കുന്നു. അപകടത്തിന്റെ വേളയില്‍ ഫസ്റ്റ് എയ്ഡ് കിറ്റ് നല്കാന് സാധിക്കാതെ വന്നാല്‍ കുറ്റമായാണ് കണക്കാക്കുന്നത്. നിയമലംഘകര്‍ക്ക് പിഴയും തടവും ലഭിക്കാന്‍ സാധ്യതയുണ്ട്.
വാഹനം ഓടാത്തപ്പോള്‍ ഓഫാക്കണം
ട്രാഫിക് സിഗ്നലുകളില്‍ ദീര്‍ഘനേരം കിടക്കേണ്ട അവസരങ്ങളില്‍ വാഹനം ഓഫാക്കിയിടണമെന്നാണ് മുംബൈയിലെ നിയമം. ബ്ലോക്കുകളിലും ദീര്‍ഘനേരം പാതയോരത്തും നിര്‍ത്തിയിടുമ്പോള്‍ വാഹനം ഓഫാക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യാത്ത പക്ഷം വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്താന്‍ പൊലീസിന് അധികാരമുണ്ട്. പരമാവധി ഇന്ധനം ലാഭിക്കുകയും പരിസര മലിനീകരണം കുറക്കുകകയുമാണ് ഈ നിയമം വഴി ലക്ഷ്യമിടുന്നത്.
വഴി മുടക്കിയുള്ള പാര്‍ക്കിങ്
പാര്‍ക്കിങിനുള്ള വഴി മുടക്കിക്കൊണ്ട് സ്വന്തംകാര്യം നോക്കി മാത്രം പലരും പാര്‍ക്ക് ചെയ്യുന്നത് നമ്മളും കണ്ടിട്ടുണ്ടാവും. ഇത് നിയമപരമായി തന്നെ കുറ്റമാണ്. ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്താവുന്ന കുറ്റമാണിത്. പാര്‍ക്കിങ് ഉത്തരവാദിത്വത്തോടെയും എളുപ്പത്തിലും നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തില്‍ നിര്‍മിച്ചിട്ടുള്ളതാണ് ഈ നിയമം.
Breaking News
സമസ്ത: മദ്റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു


കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര് ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.
കേരളം, തമിഴ്നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന് കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്മാന് ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
Breaking News
പടിയൂർ ഊരത്തൂരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


ഇരിട്ടി : യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പേരിയ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല. പടിയൂർ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്.
Breaking News
പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്