Connect with us

Breaking News

വൈറല്‍ മോഹത്തില്‍ വഴുതരുത് ജീവിതം; സാഹസിക ഫോട്ടോ ഷൂട്ടുകള്‍ ഏറുന്നു, ദുരന്തങ്ങളും

Published

on

Share our post

കോട്ടയം: ഉഴുതിട്ട വയലില്‍ വരനും വധുവും നീന്തുക, കുളത്തിന്റെ കരയില്‍ കുശലം പറഞ്ഞ് നീങ്ങുന്നതിനിടെ പൊടുന്നനെ വെള്ളത്തിലേക്ക് ചാടുക. ന്യൂജന്‍ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ സാഹസികവഴി സ്വീകരിച്ചുതുടങ്ങിയത് സമീപകാലത്താണ്. ഡിജിറ്റല്‍ മീഡിയയില്‍ വൈറലാകാന്‍ നടത്തുന്ന ശ്രമം പലപ്പോഴും ജീവന്റെയും മരണത്തിന്റെയും അതിരുകളിലൂടെയാണ് പോകുക. സേവ് ദ ഡേറ്റ് തരംഗമായതോടെയാണ് ഫോട്ടോഷൂട്ടുകളും അതിര് വിട്ടുതുടങ്ങിയത്.

സമീപകാലത്ത് ഏറെപ്പേര്‍ കണ്ട ഒരു വീഡിയോയാണ് വരനും വധുവും കൊതുമ്പുവള്ളത്തില്‍ പോകുന്നതും പുഴയില്‍ അത് മറിയുന്നതും. രണ്ടുപേരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. പക്ഷേ, വീഡിയോ വൈറലായി. കോട്ടയത്ത് ഒരു ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള കായല്‍തീരത്ത് വിവാഹ ഷൂട്ടിനിടെ വള്ളം മുങ്ങി മുഴുവന്‍പേരും വെള്ളത്തിലായി.

വ്യത്യസ്തതയ്ക്കുവേണ്ടി നടത്തുന്ന പരിശ്രമങ്ങളാണ് സാഹസികതയിലേക്ക് വഴുതുന്നത്. വെള്ളച്ചാട്ടത്തിലും പുഴയിലും കുളത്തിലും കാട്ടിലുമൊക്കെ നടത്തുന്ന ഷൂട്ടുകളാണ് ഇപ്പോള്‍ യുവജനതയ്ക്ക് ഹരം. അതിരുവിടാന്‍ ഇവരും പ്രേരിപ്പിക്കുന്നതോടെ ഫോട്ടോഗ്രാഫര്‍മാരും അത് അനുസരിക്കാന്‍ ബാധ്യസ്ഥരാകുന്നു. ഇതിനിടെ ചില ദൃശ്യങ്ങള്‍ സഭ്യതയുടെ അതിരുവിടുന്നതും കണ്ടിരുന്നു. ഇത് സാമൂഹികമാധ്യങ്ങളില്‍ വലിയ വിമര്‍ശനത്തിനും ഇടയാക്കി. മുതിര്‍ന്നവര്‍ക്ക് മാത്രം കാണാന്‍ അനുമതിയുള്ള സിനിമയുടെ തലത്തിലേക്ക് ഇവ പോകരുതെന്നും അഭിപ്രായമുണ്ടായി.

സേവ് ദ ഡേറ്റ് മുതലുള്ള ഷൂട്ടുകള്‍ ഒരു പാക്കേജായാണ് ഏല്‍പ്പിക്കുക. സാധാരണ രണ്ട് ലക്ഷം രൂപവരെ വരുന്ന ഒരു വിവാഹഷൂട്ട് ഇപ്പോള്‍ 10-12 വരെയൊക്കെയാക്കി നടത്തുന്നവരുണ്ട്. സേവ് ദ ഡേറ്റിന് വേണ്ടി മാത്രം എത്ര രൂപ വേണമെങ്കിലും ചെലവിടാന്‍ തയ്യാറുള്ളവരുണ്ടെന്ന് തൃശ്ശൂര്‍ വിജയ് ഫോട്ടോസ് ഉടമ ശിവദാസ് മേനോന്‍ പറയുന്നു. സംഭവം വൈറലായിരിക്കണം. അപകടസാധ്യതകള്‍ മുന്നേ പറയാറുണ്ടെന്ന് അദ്ദേഹം പറയുന്നു. കൈവിട്ട ചിത്രീകരണങ്ങള്‍ക്ക് ഒരിക്കലും ശ്രമിക്കരുതെന്നും പ്രോത്സാഹിപ്പിക്കരുതെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുമ്പേതന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

സിനിമാ ചര്‍ച്ചപോലെ ദിവസങ്ങള്‍ ഫോട്ടോഗ്രാഫറെ വിളിച്ചിരുത്തി തിരക്കഥയും രംഗവും തീരുമാനിച്ച് പോകുന്നവരുണ്ട്. ലൈക്കും ഷെയറും കൂട്ടാന്‍ വേണ്ടി ഐഡിയ തേടുന്നവരുമുണ്ട്. സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സേവ് ദ ഡേറ്റ് വീഡിയോ യക്ഷിക്കഥ മാതൃകയിലാണ് ചിത്രീകരിച്ചത്. വിവാഹശേഷം റിസോര്‍ട്ട് തന്നെ ബുക്ക് ചെയ്ത് ചിത്രീകരണം ഉണ്ടാകും. മറ്റുള്ളവരുടെ കൈയടിയല്ല സ്വന്തം ജീവനും ജീവിതവുമാണ് വധൂവരന്മാര്‍ ശ്രദ്ധിക്കേണ്ടതെന്ന് രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാരജേത്രി ഡോ. എം.എസ്. സുനില്‍ പറയുന്നു. സേവ് ദ ഡേറ്റിന്റെ പേരില്‍ അപകടം വരുത്തിവെച്ചാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി ഉണ്ടാകണം.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!