Connect with us

Breaking News

വൈറല്‍ മോഹത്തില്‍ വഴുതരുത് ജീവിതം; സാഹസിക ഫോട്ടോ ഷൂട്ടുകള്‍ ഏറുന്നു, ദുരന്തങ്ങളും

Published

on

Share our post

കോട്ടയം: ഉഴുതിട്ട വയലില്‍ വരനും വധുവും നീന്തുക, കുളത്തിന്റെ കരയില്‍ കുശലം പറഞ്ഞ് നീങ്ങുന്നതിനിടെ പൊടുന്നനെ വെള്ളത്തിലേക്ക് ചാടുക. ന്യൂജന്‍ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ സാഹസികവഴി സ്വീകരിച്ചുതുടങ്ങിയത് സമീപകാലത്താണ്. ഡിജിറ്റല്‍ മീഡിയയില്‍ വൈറലാകാന്‍ നടത്തുന്ന ശ്രമം പലപ്പോഴും ജീവന്റെയും മരണത്തിന്റെയും അതിരുകളിലൂടെയാണ് പോകുക. സേവ് ദ ഡേറ്റ് തരംഗമായതോടെയാണ് ഫോട്ടോഷൂട്ടുകളും അതിര് വിട്ടുതുടങ്ങിയത്.

സമീപകാലത്ത് ഏറെപ്പേര്‍ കണ്ട ഒരു വീഡിയോയാണ് വരനും വധുവും കൊതുമ്പുവള്ളത്തില്‍ പോകുന്നതും പുഴയില്‍ അത് മറിയുന്നതും. രണ്ടുപേരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. പക്ഷേ, വീഡിയോ വൈറലായി. കോട്ടയത്ത് ഒരു ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള കായല്‍തീരത്ത് വിവാഹ ഷൂട്ടിനിടെ വള്ളം മുങ്ങി മുഴുവന്‍പേരും വെള്ളത്തിലായി.

വ്യത്യസ്തതയ്ക്കുവേണ്ടി നടത്തുന്ന പരിശ്രമങ്ങളാണ് സാഹസികതയിലേക്ക് വഴുതുന്നത്. വെള്ളച്ചാട്ടത്തിലും പുഴയിലും കുളത്തിലും കാട്ടിലുമൊക്കെ നടത്തുന്ന ഷൂട്ടുകളാണ് ഇപ്പോള്‍ യുവജനതയ്ക്ക് ഹരം. അതിരുവിടാന്‍ ഇവരും പ്രേരിപ്പിക്കുന്നതോടെ ഫോട്ടോഗ്രാഫര്‍മാരും അത് അനുസരിക്കാന്‍ ബാധ്യസ്ഥരാകുന്നു. ഇതിനിടെ ചില ദൃശ്യങ്ങള്‍ സഭ്യതയുടെ അതിരുവിടുന്നതും കണ്ടിരുന്നു. ഇത് സാമൂഹികമാധ്യങ്ങളില്‍ വലിയ വിമര്‍ശനത്തിനും ഇടയാക്കി. മുതിര്‍ന്നവര്‍ക്ക് മാത്രം കാണാന്‍ അനുമതിയുള്ള സിനിമയുടെ തലത്തിലേക്ക് ഇവ പോകരുതെന്നും അഭിപ്രായമുണ്ടായി.

സേവ് ദ ഡേറ്റ് മുതലുള്ള ഷൂട്ടുകള്‍ ഒരു പാക്കേജായാണ് ഏല്‍പ്പിക്കുക. സാധാരണ രണ്ട് ലക്ഷം രൂപവരെ വരുന്ന ഒരു വിവാഹഷൂട്ട് ഇപ്പോള്‍ 10-12 വരെയൊക്കെയാക്കി നടത്തുന്നവരുണ്ട്. സേവ് ദ ഡേറ്റിന് വേണ്ടി മാത്രം എത്ര രൂപ വേണമെങ്കിലും ചെലവിടാന്‍ തയ്യാറുള്ളവരുണ്ടെന്ന് തൃശ്ശൂര്‍ വിജയ് ഫോട്ടോസ് ഉടമ ശിവദാസ് മേനോന്‍ പറയുന്നു. സംഭവം വൈറലായിരിക്കണം. അപകടസാധ്യതകള്‍ മുന്നേ പറയാറുണ്ടെന്ന് അദ്ദേഹം പറയുന്നു. കൈവിട്ട ചിത്രീകരണങ്ങള്‍ക്ക് ഒരിക്കലും ശ്രമിക്കരുതെന്നും പ്രോത്സാഹിപ്പിക്കരുതെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുമ്പേതന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

സിനിമാ ചര്‍ച്ചപോലെ ദിവസങ്ങള്‍ ഫോട്ടോഗ്രാഫറെ വിളിച്ചിരുത്തി തിരക്കഥയും രംഗവും തീരുമാനിച്ച് പോകുന്നവരുണ്ട്. ലൈക്കും ഷെയറും കൂട്ടാന്‍ വേണ്ടി ഐഡിയ തേടുന്നവരുമുണ്ട്. സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സേവ് ദ ഡേറ്റ് വീഡിയോ യക്ഷിക്കഥ മാതൃകയിലാണ് ചിത്രീകരിച്ചത്. വിവാഹശേഷം റിസോര്‍ട്ട് തന്നെ ബുക്ക് ചെയ്ത് ചിത്രീകരണം ഉണ്ടാകും. മറ്റുള്ളവരുടെ കൈയടിയല്ല സ്വന്തം ജീവനും ജീവിതവുമാണ് വധൂവരന്മാര്‍ ശ്രദ്ധിക്കേണ്ടതെന്ന് രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാരജേത്രി ഡോ. എം.എസ്. സുനില്‍ പറയുന്നു. സേവ് ദ ഡേറ്റിന്റെ പേരില്‍ അപകടം വരുത്തിവെച്ചാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി ഉണ്ടാകണം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!