Connect with us

Breaking News

നോമ്പുകാലം: പഴവിപണിയിലിടം ‘വിദേശി’കൾക്ക്

Published

on

Share our post

കണ്ണൂർ : ക്ഷീണമകറ്റാൻ നോമ്പുതുറ വിഭവങ്ങൾക്കൊപ്പം ഏതെങ്കിലുമൊരു പഴവും തീൻമേശയിൽ ഇടംപിടിച്ചിട്ടുണ്ടാകും. നോമ്പുകാലത്ത് പഴങ്ങൾക്ക് ആവശ്യക്കാരേറും. ഒപ്പം വിലയും ഉയരാനാണ് സാധ്യത.

മാങ്ങയുടെ സീസണാണിത്. മറ്റുള്ള പഴങ്ങളുടെ സീസൺ അവസാനിച്ചതിനാൽ പുറത്തുനിന്നാണ് ഇവയിൽ കൂടുതലും വരുന്നത്. അതാണ് പഴങ്ങൾക്ക് വിലകൂടാനുള്ള സാധ്യത. ഇന്ധനവില വർധനയും ഇതിനൊരു കാരണമാണ്. ബെംഗളൂരുവിൽനിന്നാണ് കൂടുതൽ പഴവർഗങ്ങൾ കണ്ണൂരിലെത്തുന്നത്. വിദേശത്തുനിന്നാണ് ഇവിടേക്ക് പഴങ്ങളെത്തുന്നത്. ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽനിന്നാണ് ആപ്പിളും മധുരനാരങ്ങയും ഇറക്കുമതി ചെയ്യുന്നത്. അതിനാൽ സീസണായിരുന്ന സമയത്ത് കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന മധുരനാരങ്ങയ്ക്ക്‌ 100 രൂപ മുതലാണ് ഇപ്പോൾ വില. വലിയ പ്ലമ്മിനും പിയറിനുമാണ് വില കൂടുതൽ. കിലോയ്ക്ക് 400 രൂപ. കാലിഫോർണിയയിൽനിന്നാണ് പ്ലം എത്തിക്കുന്നത്.

വൈവിധ്യം വത്തക്കയിൽ

പഴവിപണിയിൽ നോമ്പുകാലത്തെ ഹീറോ വത്തക്കയാണ്. എന്നാൽ ഇത്തവണ വത്തക്കയിൽ നിറത്തിലും വലുപ്പത്തിലുമുണ്ട് വൈവിധ്യം. മുൻപുതന്നെ കണ്ടുപരിചയിച്ച വലിയ വത്തക്കയാണ് ഇതിൽ മുമ്പൻ. കിലോയ്ക്ക് 30 രൂപയാണ് വില. ഇനി ഇതിന്റെ കുഞ്ഞൻ കറാച്ചി വത്തയ്ക്കയുമുണ്ട്. അതിന് 25 രൂപയാണ് കിലോയ്ക്ക്.

കറാച്ചി വത്തക്ക മുറിച്ചാലോ മഞ്ഞനിറം. മറ്റൊരിനം മഞ്ഞനിറത്തിലുള്ള തൊലിയുള്ള കുഞ്ഞുവത്തക്കയാണ്. പക്ഷേ, മുറിച്ചാൽ സാധാരണ വത്തക്കയുടെ ചുവപ്പുനിറം തന്നെയായിരിക്കും. 35 രൂപയാണ് വില.

വില മുകളിലോട്ട്

പഴവർഗങ്ങളുടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കൈതച്ചക്ക കിലോയ്ക്ക് 70-80 രൂപയാണ് നിലവിലെ വില. ഇത് 90 രൂപവരെയെത്തുമെന്നാണ് തെക്കിബസാറിലെ എം.സി.എസ്. ഫ്രൂട്ട്സ് കടയുടമ എം. ഷാജി പറയുന്നത്. നല്ല അനാറിന് 180-200 രൂപ വരെയാണ് വില. അത് ഇനിയും കൂടും. നോമ്പുകാലമായതിനാലുള്ള വിലക്കയറ്റമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശമാം-70, ആപ്പിൾ-200, 240, 260, കിവി-100, പച്ചമുന്തിരി-100, കുരുവില്ലാത്ത ചുവപ്പ് മുന്തിരി 160, കുരുവുള്ള ചുവപ്പ് മുന്തിരി 90, മാങ്ങ-100, നേന്ത്രപ്പഴം, പൂവൻപഴം-70, ബട്ടർ-300, ലിച്ചി-350, പച്ച ആപ്പിൾ-220 എന്നിങ്ങനെയാണ് വില. നോമ്പുകാലത്ത് ആവശ്യക്കാരേറെയുള്ളത് വത്തക്കയ്ക്കും മധുരനാരങ്ങയ്ക്കും അനാറിനുമാണ്. നോമ്പുതുറ വിഭവങ്ങളൊരുക്കാനായി പഴത്തിനും കൂടുതൽ ആവശ്യക്കാരുണ്ടെന്ന് പഴക്കടയിലെ ജീവനക്കാരൻ രഞ്ജിത്ത് ബാബു പറഞ്ഞു.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!