Connect with us

Breaking News

മോഷ്ടിച്ച സൈക്കിളുകളിൽ എത്തി നെടുംപുറംചാലിൽ നിന്ന് സ്കൂട്ടർ കടത്താൻ ശ്രമം; ചില സംഘങ്ങളിൽ പെൺകുട്ടികളും

Published

on

Share our post

നെടുംപുറംചാൽ : മലയോരത്തിന് ആശങ്കയായി വീണ്ടും കുട്ടി മോഷ്ടാക്കളുടെ സംഘം. നെടുംപുറംചാലിൽ നിന്ന് സ്കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചു കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സംഘം ഓടി രക്ഷപെട്ടു. നെടുംപുറംചാലിലെ ഒരു വീട്ടിൽ നിന്ന് സ്കൂട്ടർ കടത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ട ലോറി ഡ്രൈവർ, അയൽവാസിയും കോൺഗ്രസ് ഭാരവാഹിയുമായ സതീഷ് മണ്ണാറുകുളത്തെ വിവരം ഫോണിൽ വിളിച്ച് അറിയിക്കുക ആയിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സംഘം പിന്തുടർന്ന് എത്തിയ സതീഷിനെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി എങ്കിലും കുട്ടി മോഷ്ടാക്കളെ കണ്ടെത്തിയില്ല. മറ്റിടങ്ങളിൽ നിന്ന് മോഷ്ടിച്ച സൈക്കിളുകളിൽ എത്തിയാണ് സ്കൂട്ടർ കടത്തികൊണ്ടു പോകാൻ ശ്രമിച്ചത്. സൈക്കിളുകളും തിരികെ ലഭിച്ചു. പ്രായപൂർത്തി ആകാത്ത കുട്ടികൾ അടങ്ങുന്ന മോഷണ സംഘങ്ങൾ മലയോരത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് എട്ട് വർഷത്തോളം ആയി. കഴിഞ്ഞ വർഷവും നിരവധി മോഷണം ഇവർ നടത്തിയിരുന്നു. സംഘത്തിൽ ചെറിയ കുട്ടികൾ മുതൽ 20വയസ്സു വരെ പ്രായമുള്ളവർ ഉണ്ട്.

കേളകം, കണിച്ചാർ, മണത്തണ, തൊണ്ടിയിൽ, കോളയാട്, പേരാവൂർ ടൗണുകളിൽ എല്ലാം ഈ സംഘങ്ങൾ മോഷണം നടത്തിയിട്ടുണ്ട്. ആദ്യ കാലത്ത് സൈക്കിളുകൾ മോഷ്ടിച്ച് രാത്രി കടന്നുകളയുന്ന സംഘത്തിന് ‘ബൈസിക്കിൾ തീവ്സ്’ എന്ന ഓമനപ്പേരും കിട്ടിയിരുന്നു. ചെറിയ കുട്ടികളെ കടകളുടെയും വീടുകളുടെയും അകത്തേക്ക് കടത്തി വിട്ട ശേഷം വാതിലും ജനാലകളും തുറക്കാൻ ശ്രമിക്കും. ബാക്കി ഉള്ളവർ കൂടി കടന്നാൽ പണവും മധുര പലഹാരങ്ങളും മറ്റും എടുത്ത് പുറത്തു കടക്കും. ഒടുവിൽ ഷട്ടർ തകർത്ത് അകത്തു കയറുന്ന രീതിയിൽ കാര്യങ്ങൾ എത്തി. പിന്നീട് സൈക്കിളിന് പകരം ബൈക്കും സ്കൂട്ടറും മോഷ്ടിക്കാൻ തുടങ്ങി.

സൈക്കിൾ ആയാലും ബൈക്ക് ആയാലും ഉപയോഗം കഴിഞ്ഞ് റോഡരികിൽ ഉപേക്ഷിക്കുകയാണ് പതിവ്. നിരവധി തവണ പൊലീസ് ഇവരെ പിടി കൂടിയിട്ടുണ്ട്. പ്രായപൂർത്തി ആകാത്ത കുട്ടികൾ ആയതിനാൽ തുടർ നടപടികൾ ഉണ്ടാകാറില്ല. പരാതികൾ ഇല്ലാത്തതിനാൽ പൊലീസിനും കാര്യമായി ഇടപെടാൻ കഴിയുന്നില്ല. ഏതാനും കുട്ടികളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെ നിന്നു കടന്നുകളഞ്ഞ കുട്ടികളെ അന്വേഷിച്ച് പല തവണ പൊലീസും വലഞ്ഞിട്ടുണ്ട്. ചില സംഘങ്ങളിൽ പെൺകുട്ടികളും ഉണ്ട്. 


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!