Connect with us

Breaking News

കശുമാങ്ങയെ കൊതിയൂറും ഉത്പന്നങ്ങളാക്കാം

Published

on

Share our post

കേരളത്തിൽ കശുമാങ്ങ വലിയതോതിൽ പാഴാകുന്നുണ്ട്. അതേസമയം പോഷകങ്ങളാലും നിരോക്സീകാരികളാലും സമ്പുഷ്ടമായ കശുമാങ്ങയുടെ മൂല്യവർധന ഏറെ സാധ്യതയുള്ള മേഖലയാണ്. പഴച്ചാറിൽ കഞ്ഞിവെള്ളം ഒഴിച്ചോ ചവ്വരി കുറുക്കിച്ചേർത്തോ കശുമാങ്ങയുടെ കറ മാറ്റാം. ഇതിനുശേഷം അതിൽനിന്നു രുചികരമായ ഉത്പന്നങ്ങളുണ്ടാക്കാം. പല സ്ഥാപനങ്ങളും ഇതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്.

തൃശ്ശൂരിലെ മാടക്കത്തറയിലുള്ള ‘കശുമാവ് ഗവേഷണകേന്ദ്രം’ കശുമാങ്ങയിൽനിന്നും ജാം, ചോക്ലേറ്റ്, മിഠായി, സിറപ്പ്, ടൂട്ടി ഫ്രൂട്ടി, സ്ക്വാഷ്, ഹൽവ, ജെല്ലി, സോസ്, നേർപ്പിക്കാതെ നേരിട്ട് കുടിക്കാവുന്ന ആർ.ടി.എസ്. പാനീയങ്ങൾ, കശുമാങ്ങാ സോഡ, വൈൻ, അച്ചാർ, ചട്ടിണി, വിനഗർ, ഉണക്ക കശുമാങ്ങ അഥവാ ‘കാഷ്യൂ ആപ്പിൾ ഫിഗ്’, പുളിശ്ശേരി, പച്ച കശുവണ്ടി മസാലക്കറി, ബിസ്കറ്റ് തുടങ്ങി ഇരുപതിലേറെ വാണിജ്യമൂല്യമുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഉത്പന്നനിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ കൈമാറ്റം, കൺസൾട്ടേഷൻ, പരിശീലനം എന്നീ സേവനങ്ങൾ നിശ്ചിതഫീസ് ഈടാക്കി സ്ഥാപനം ലഭ്യമാക്കുന്നു (0487- 2370339, 2438363).

കശുമാങ്ങ ഉത്പന്നങ്ങളിൽ പുതിയതാണ് ‘കാഷ്യൂ ആപ്പിൾ ക്രഞ്ച്’. ഗോവയിലെ ഐ.സി.എ.ആർ. സെൻട്രൽ കോസ്റ്റൽ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ ഉത്‌പന്നത്തിന്റെ സാങ്കേതികവിദ്യ agrinnovateindia.com വഴി ലഭിക്കും. കശുമാങ്ങയെ ഉണക്കി വ്യത്യസ്ത ഗാഢതയിലുള്ള പഞ്ചസാര സിറപ്പിലിട്ടുണ്ടാക്കുന്ന ഇത് സാവധാനം ചവച്ചുതിന്നാവുന്ന ഉത്പന്നമാണ്.

ഡ്രൈഫ്രൂട്ടിനുപകരം ഉപയോഗിക്കാവുന്ന ‘കശുമാങ്ങാ കാൻഡി’ വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്നു. 500 കിലോഗ്രാം കശുമാങ്ങയിൽനിന്ന്‌ 375 കിലോ കാൻഡി ദിവസവും ഉണ്ടാക്കാവുന്ന യൂണിറ്റിന് 33 ലക്ഷംരൂപ ചെലവുവരും. ഇത് പ്രോജക്ടായി ഏറ്റെടുത്ത് ചെയ്യാനുള്ള എല്ലാ സാങ്കേതിക പിന്തുണയും നിശ്ചിതഫീസ് ഈടാക്കി ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നുണ്ട്. (0821-2514534, ttbd@cftri.res.in).

വിറ്റാമിൻ സി, ബീറ്റാ കരോട്ടീൻ, കാത്സ്യം, ഫോസ്ഫറസ്, നിരോക്സീകാരികൾ എന്നിവയാൽ സമ്പുഷ്ടമായ കശുമാങ്ങ ഉത്പന്നങ്ങൾക്ക് ‘ന്യൂട്രാസ്യൂട്ടിക്കൽ’ എന്നനിലയിൽ മാർക്കറ്റിൽ പ്രിയമേറി വരികയാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!