Connect with us

Breaking News

കശുമാങ്ങയെ കൊതിയൂറും ഉത്പന്നങ്ങളാക്കാം

Published

on

Share our post

കേരളത്തിൽ കശുമാങ്ങ വലിയതോതിൽ പാഴാകുന്നുണ്ട്. അതേസമയം പോഷകങ്ങളാലും നിരോക്സീകാരികളാലും സമ്പുഷ്ടമായ കശുമാങ്ങയുടെ മൂല്യവർധന ഏറെ സാധ്യതയുള്ള മേഖലയാണ്. പഴച്ചാറിൽ കഞ്ഞിവെള്ളം ഒഴിച്ചോ ചവ്വരി കുറുക്കിച്ചേർത്തോ കശുമാങ്ങയുടെ കറ മാറ്റാം. ഇതിനുശേഷം അതിൽനിന്നു രുചികരമായ ഉത്പന്നങ്ങളുണ്ടാക്കാം. പല സ്ഥാപനങ്ങളും ഇതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്.

തൃശ്ശൂരിലെ മാടക്കത്തറയിലുള്ള ‘കശുമാവ് ഗവേഷണകേന്ദ്രം’ കശുമാങ്ങയിൽനിന്നും ജാം, ചോക്ലേറ്റ്, മിഠായി, സിറപ്പ്, ടൂട്ടി ഫ്രൂട്ടി, സ്ക്വാഷ്, ഹൽവ, ജെല്ലി, സോസ്, നേർപ്പിക്കാതെ നേരിട്ട് കുടിക്കാവുന്ന ആർ.ടി.എസ്. പാനീയങ്ങൾ, കശുമാങ്ങാ സോഡ, വൈൻ, അച്ചാർ, ചട്ടിണി, വിനഗർ, ഉണക്ക കശുമാങ്ങ അഥവാ ‘കാഷ്യൂ ആപ്പിൾ ഫിഗ്’, പുളിശ്ശേരി, പച്ച കശുവണ്ടി മസാലക്കറി, ബിസ്കറ്റ് തുടങ്ങി ഇരുപതിലേറെ വാണിജ്യമൂല്യമുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഉത്പന്നനിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ കൈമാറ്റം, കൺസൾട്ടേഷൻ, പരിശീലനം എന്നീ സേവനങ്ങൾ നിശ്ചിതഫീസ് ഈടാക്കി സ്ഥാപനം ലഭ്യമാക്കുന്നു (0487- 2370339, 2438363).

കശുമാങ്ങ ഉത്പന്നങ്ങളിൽ പുതിയതാണ് ‘കാഷ്യൂ ആപ്പിൾ ക്രഞ്ച്’. ഗോവയിലെ ഐ.സി.എ.ആർ. സെൻട്രൽ കോസ്റ്റൽ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ ഉത്‌പന്നത്തിന്റെ സാങ്കേതികവിദ്യ agrinnovateindia.com വഴി ലഭിക്കും. കശുമാങ്ങയെ ഉണക്കി വ്യത്യസ്ത ഗാഢതയിലുള്ള പഞ്ചസാര സിറപ്പിലിട്ടുണ്ടാക്കുന്ന ഇത് സാവധാനം ചവച്ചുതിന്നാവുന്ന ഉത്പന്നമാണ്.

ഡ്രൈഫ്രൂട്ടിനുപകരം ഉപയോഗിക്കാവുന്ന ‘കശുമാങ്ങാ കാൻഡി’ വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്നു. 500 കിലോഗ്രാം കശുമാങ്ങയിൽനിന്ന്‌ 375 കിലോ കാൻഡി ദിവസവും ഉണ്ടാക്കാവുന്ന യൂണിറ്റിന് 33 ലക്ഷംരൂപ ചെലവുവരും. ഇത് പ്രോജക്ടായി ഏറ്റെടുത്ത് ചെയ്യാനുള്ള എല്ലാ സാങ്കേതിക പിന്തുണയും നിശ്ചിതഫീസ് ഈടാക്കി ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നുണ്ട്. (0821-2514534, ttbd@cftri.res.in).

വിറ്റാമിൻ സി, ബീറ്റാ കരോട്ടീൻ, കാത്സ്യം, ഫോസ്ഫറസ്, നിരോക്സീകാരികൾ എന്നിവയാൽ സമ്പുഷ്ടമായ കശുമാങ്ങ ഉത്പന്നങ്ങൾക്ക് ‘ന്യൂട്രാസ്യൂട്ടിക്കൽ’ എന്നനിലയിൽ മാർക്കറ്റിൽ പ്രിയമേറി വരികയാണ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!