ആക്രിക്കടയിലെ സാധനങ്ങൾ കൊണ്ട് വത്സൻ ഉണ്ടാക്കിയത് കല്ല് കയറ്റൽ യന്ത്രം

Share our post

കരിവെള്ളൂർ : സഹോദരിയുടെ മകൻ സുജേഷിന് വീട് നിർമിക്കാൻ തുടങ്ങിയപ്പോൾ മുതൽ രണ്ടാംനിലയിലേക്കുള്ള കല്ലുകൾ എളുപ്പത്തിലും ചുരുങ്ങിയ ചെലവിലും എങ്ങനെ മുകളിലെത്തിക്കുമെന്ന ചിന്തയായിരുന്നു പെരളത്തെ ബസ് ഡ്രൈവർ വത്സൻ പുത്തൂക്കാരന്.

ആക്രിക്കടകൾ സന്ദർശിച്ച്‌ ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ ചെറിയ വിലയ്ക്ക് വാങ്ങി. യന്ത്രത്തിന്റെ പ്രധാന ഭാഗമായ മോട്ടോർസൈക്കിളിന്റെ ചെയിൻ സംഘടിപ്പിക്കാൻ മാത്രമേ അല്പം വിഷമിച്ചുള്ളൂ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആക്രിസാധനങ്ങൾ കൊണ്ട് വത്സൻ രണ്ടാംനിലയിലേക്ക് കല്ല് കയറ്റുന്ന യന്ത്രം നിർമിച്ചു.
ഇരുമ്പുചക്രം കറക്കാൻ ആവശ്യമായ മോട്ടോർ മാത്രമേ വത്സന് പുതുതായി വാങ്ങേണ്ടിവന്നുള്ളൂ. അരമണിക്കൂർകൊണ്ട് 100 കല്ലുകൾ വത്സന്റെ യന്ത്രം രണ്ടാംനിലയിലെത്തിക്കും. ഇതിനകം 1800-ഓളം കല്ലുകൾ കയറ്റിക്കഴിഞ്ഞു.

ഇരുഭാഗത്തേയും റെയിലുകളുടെ ഭാരം കുറച്ചാൽ മറ്റ് സ്ഥലങ്ങളിലേക്കും ഉപയോഗത്തിന് കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ തന്നെയാണ് വത്സൻ യന്ത്രം സജ്ജീകരിച്ചിട്ടുള്ളത്.

വൈദ്യുത മോട്ടോറിൽ പ്രവർത്തിക്കുന്ന തേങ്ങ പൊതിക്കുന്ന യന്ത്രം, കാൽ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന വയൽ കിളക്കാനും വിത്ത് വിതയ്ക്കാനും വെള്ളം ഒഴിക്കാനും കഴിയുന്ന യന്ത്രം ഇവ അവയിൽ ചിലത് മാത്രം.

ഡ്രൈവർ ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയമെല്ലാം വത്സൻ എന്തെങ്കിലും പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കും. സഹായത്തിന് മരുമകൻ സുജേഷും ഒപ്പമുണ്ടാകും. ബിന്ദുവാണ് വത്സന്റെ ഭാര്യ. അഭയ് അക്കൂസ് മകനും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!