Connect with us

Breaking News

എം.ആർ.പി 1170 രൂപ, ഓൺലൈനിൽ 1245 ; തട്ടിപ്പ്‌ വ്യാപകം

Published

on

Share our post

കൊച്ചി : പരമാവധി ചില്ലറവിൽപ്പനവിലയേക്കാൾ കൂടുതൽ തുക ഈടാക്കി തട്ടിപ്പ്‌ ഓൺലൈൻ വിൽപ്പന സൈറ്റുകളിൽ സജീവമാകുന്നു. ആമസോൺ, ഫ്ലിപ്‌കാർട്ട്‌ ഉൾപ്പെടെ മുൻനിര സൈറ്റുകളിലടക്കം തിരികെ അയക്കാൻ കഴിയാത്ത ഉൽപ്പന്നങ്ങളിലാണ്‌ തട്ടിപ്പ്‌ ഏറെയും നടക്കുന്നത്‌. കഴിഞ്ഞദിവസം ആമസോണിൽനിന്ന്‌ വാങ്ങിയ ഉൽപ്പന്നത്തിന്‌ പരമാവധി ചില്ലറ വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയെന്ന പരാതിയുമായി കലൂർ സ്വദേശി വിനു ജോസഫ്‌ രംഗത്തെത്തി.

ഇരുചക്രവാഹനത്തിന്റെ എൻജിൻ ഓയിലാണ്‌ ഇദ്ദേഹം ആമസോൺ വഴി വാങ്ങിയത്‌. 1245 രൂപ നൽകി 26ന്‌ ബുക്ക്‌ ചെയ്തു. തമിഴ്‌നാട്‌ തിരുവള്ളവൂരിലെ എൽ.ആർ.എം ഓട്ടോമൊബൈൽസ്‌ എന്ന കമ്പനിയുടേതായിരുന്നു ഉൽപ്പന്നം. 972.66 രൂപ ഓയിലിന്റെ വിലയും 272.34 രൂപ നികുതിയും ഉൾപ്പെടെയാണ്‌ 1245 രൂപ. ചൊവ്വാഴ്ച കൊറിയറിലെത്തിയ പാക്കിങ്‌ പൊട്ടിച്ചുനോക്കുമ്പോഴാണ്‌ പരമാവധി ചില്ലറ വിൽപ്പനവിലയായ 1170 രൂപ ശ്രദ്ധയിൽപ്പെട്ടത്‌. നികുതി ഉൾപ്പെടെയുള്ള വിലയാണ്‌ പതിപ്പിച്ചിരുന്നത്‌. തിരികെ അയക്കാനാകില്ലെന്ന നിബന്ധനയുള്ളതിനാൽ ഉടൻ ആമസോണിന്റെ ഉപഭോക്തൃ സേവന നമ്പറിൽ പരാതി അറിയിച്ചു. അധികമായി ഈടാക്കിയ 75 രൂപ തിരികെ നൽകാമെന്നായിരുന്നു മറുപടി. അധിക തുക ഈടാക്കിയതിന്റെ കാരണം ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. ഇതേ കമ്പനിയുടെ ഓയിൽ വീണ്ടും തിരഞ്ഞെങ്കിലും സൈറ്റിൽ ലഭ്യമായിരുന്നില്ല.

പരമാവധി ചില്ലറവിലയേക്കാൾ അധികതുക വാങ്ങുന്നത്‌ കുറ്റമാണെന്നിരിക്കെയാണ്‌ ഓൺലൈൻ സൈറ്റിലെ കൊള്ളയെന്ന്‌ വിനു ജോസഫ്‌ പറയുന്നു. ഉപഭോക്തൃ കോടതിയെ സമീപിച്ചാൽ ഉൽപ്പന്നത്തിന്റെ വിൽപ്പന തടയുന്നതടക്കമുള്ള നിയമനടപടികളിലേക്ക്‌ നീങ്ങാനാകും. ഓൺലൈനിൽ വാങ്ങുന്ന പല ഉൽപ്പന്നങ്ങളുടെയും യഥാർഥ വില വാങ്ങുന്നവർ ശ്രദ്ധിക്കുന്നില്ല. ഇത്തരം തട്ടിപ്പുകൾ പല ഓൺലൈൻ സൈറ്റുകളിലും നടക്കുന്നുണ്ടെന്നും വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡുകാലത്ത്‌ ഉൾപ്പെടെ വിലകൂട്ടി വിൽക്കുന്നവരുടെ ഉൽപ്പന്നങ്ങൾ നീക്കുമെന്ന്‌ പ്രഖ്യാപനം നടത്തിയ കമ്പനിയാണ്‌ ആമസോൺ. എന്നാൽ ഇപ്പോഴും തട്ടിപ്പുകൾ സജീവമാണ്‌.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!