Connect with us

Breaking News

എം.ആർ.പി 1170 രൂപ, ഓൺലൈനിൽ 1245 ; തട്ടിപ്പ്‌ വ്യാപകം

Published

on

Share our post

കൊച്ചി : പരമാവധി ചില്ലറവിൽപ്പനവിലയേക്കാൾ കൂടുതൽ തുക ഈടാക്കി തട്ടിപ്പ്‌ ഓൺലൈൻ വിൽപ്പന സൈറ്റുകളിൽ സജീവമാകുന്നു. ആമസോൺ, ഫ്ലിപ്‌കാർട്ട്‌ ഉൾപ്പെടെ മുൻനിര സൈറ്റുകളിലടക്കം തിരികെ അയക്കാൻ കഴിയാത്ത ഉൽപ്പന്നങ്ങളിലാണ്‌ തട്ടിപ്പ്‌ ഏറെയും നടക്കുന്നത്‌. കഴിഞ്ഞദിവസം ആമസോണിൽനിന്ന്‌ വാങ്ങിയ ഉൽപ്പന്നത്തിന്‌ പരമാവധി ചില്ലറ വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയെന്ന പരാതിയുമായി കലൂർ സ്വദേശി വിനു ജോസഫ്‌ രംഗത്തെത്തി.

ഇരുചക്രവാഹനത്തിന്റെ എൻജിൻ ഓയിലാണ്‌ ഇദ്ദേഹം ആമസോൺ വഴി വാങ്ങിയത്‌. 1245 രൂപ നൽകി 26ന്‌ ബുക്ക്‌ ചെയ്തു. തമിഴ്‌നാട്‌ തിരുവള്ളവൂരിലെ എൽ.ആർ.എം ഓട്ടോമൊബൈൽസ്‌ എന്ന കമ്പനിയുടേതായിരുന്നു ഉൽപ്പന്നം. 972.66 രൂപ ഓയിലിന്റെ വിലയും 272.34 രൂപ നികുതിയും ഉൾപ്പെടെയാണ്‌ 1245 രൂപ. ചൊവ്വാഴ്ച കൊറിയറിലെത്തിയ പാക്കിങ്‌ പൊട്ടിച്ചുനോക്കുമ്പോഴാണ്‌ പരമാവധി ചില്ലറ വിൽപ്പനവിലയായ 1170 രൂപ ശ്രദ്ധയിൽപ്പെട്ടത്‌. നികുതി ഉൾപ്പെടെയുള്ള വിലയാണ്‌ പതിപ്പിച്ചിരുന്നത്‌. തിരികെ അയക്കാനാകില്ലെന്ന നിബന്ധനയുള്ളതിനാൽ ഉടൻ ആമസോണിന്റെ ഉപഭോക്തൃ സേവന നമ്പറിൽ പരാതി അറിയിച്ചു. അധികമായി ഈടാക്കിയ 75 രൂപ തിരികെ നൽകാമെന്നായിരുന്നു മറുപടി. അധിക തുക ഈടാക്കിയതിന്റെ കാരണം ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. ഇതേ കമ്പനിയുടെ ഓയിൽ വീണ്ടും തിരഞ്ഞെങ്കിലും സൈറ്റിൽ ലഭ്യമായിരുന്നില്ല.

പരമാവധി ചില്ലറവിലയേക്കാൾ അധികതുക വാങ്ങുന്നത്‌ കുറ്റമാണെന്നിരിക്കെയാണ്‌ ഓൺലൈൻ സൈറ്റിലെ കൊള്ളയെന്ന്‌ വിനു ജോസഫ്‌ പറയുന്നു. ഉപഭോക്തൃ കോടതിയെ സമീപിച്ചാൽ ഉൽപ്പന്നത്തിന്റെ വിൽപ്പന തടയുന്നതടക്കമുള്ള നിയമനടപടികളിലേക്ക്‌ നീങ്ങാനാകും. ഓൺലൈനിൽ വാങ്ങുന്ന പല ഉൽപ്പന്നങ്ങളുടെയും യഥാർഥ വില വാങ്ങുന്നവർ ശ്രദ്ധിക്കുന്നില്ല. ഇത്തരം തട്ടിപ്പുകൾ പല ഓൺലൈൻ സൈറ്റുകളിലും നടക്കുന്നുണ്ടെന്നും വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡുകാലത്ത്‌ ഉൾപ്പെടെ വിലകൂട്ടി വിൽക്കുന്നവരുടെ ഉൽപ്പന്നങ്ങൾ നീക്കുമെന്ന്‌ പ്രഖ്യാപനം നടത്തിയ കമ്പനിയാണ്‌ ആമസോൺ. എന്നാൽ ഇപ്പോഴും തട്ടിപ്പുകൾ സജീവമാണ്‌.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!