Connect with us

Breaking News

ജൻധൻ അക്കൗണ്ടുകാർക്ക് അപകട-ലൈഫ് ഇൻഷുറൻസ് പരിരക്ഷ

Published

on


ന്യൂഡല്‍ഹി: എല്ലാ ജൻധൻ അക്കൗണ്ടുകാരെയും അപകട, ലൈഫ് ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരും. ചെറുകിട വായ്പകൾ ഇക്കൂട്ടർക്ക് ലഭ്യമാക്കുകയും ‘ഫ്ലക്സി-റിക്കറിങ് ഡെപ്പൊസിറ്റ്’ പോലുള്ള ചെറുനിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) ഏഴ്‌ വർഷം പൂർത്തിയായതിൻറെ ഭാഗമായി ധനമന്ത്രാലയമാണ് ഈ തീരുമാനമെടുത്തത്. ഓഗസ്റ്റ് 18 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 47,78,309 ജൻധൻ അക്കൗണ്ടുകളാണുള്ളത്. ഇതിൽ 28,99,379 പേർക്ക് റുപേ കാർഡ് നൽകിയിട്ടുണ്ട്.

2014 ഓഗസ്റ്റ് 15-നും 2015 ജനുവരി 31-നുമിടയിൽ ജൻധൻ അക്കൗണ്ട് എടുത്തവർക്ക് ഒരുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 30,000 രൂപയുടെ ലൈഫ് ഇൻഷുറൻസും നിലവിലുണ്ട്. അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന ‘റുപേ’ കാർഡിനുമേലും ഇൻഷുറൻസ് പരിരക്ഷയുണ്ട്. 2018 ഓഗസ്റ്റ് 28 വരെ ഒരുലക്ഷം രൂപയായിരുന്നു റുപേ കാർഡിനുള്ള അപകട ഇൻഷുറൻസ് തുക. 2018-നുശേഷം അത് രണ്ട്‌ ലക്ഷം രൂപയാക്കി.

പുതിയ തീരുമാനമനുസരിച്ച് എല്ലാ അക്കൗണ്ടുടമകളെയും ‘പ്രധാനമന്ത്രി ജീവൻ ഭീമ യോജന’ (പി.എം.ജെ.ജെ.ബി.വൈ), പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന (പി.എം.എസ്.ബി.വൈ) എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച് ബാങ്കുകളോട്‌ നിർദേശിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.

ജൻധൻ യോജനപ്രകാരം ഇതുവരെ 43.04 കോടി അക്കൗണ്ടുകളാണ് തുറന്നത്. ഇവയിലെല്ലാംകൂടി 1,46,231 കോടി രൂപയുടെ നിക്ഷേപമുണ്ട്. അക്കൗണ്ടുടമകളിൽ 55 ശതമാനം വനിതകളാണ്. രണ്ട്‌ കൊല്ലമായി ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാകും. 43.04 കോടി അക്കൗണ്ടുകളിൽ 6.18 കോടി നിർജീവമാക്കി. ആകെയുള്ളതിൽ 8.2 ശതമാനമേ സീറോ ബാലൻസ് അക്കൗണ്ടുള്ളൂ. ബാക്കിയുള്ളവയ്ക്ക് നിശ്ചിത തുക ബാലൻസ് വേണം.

പി.എം.ജെ.ജെ.ബി.വൈ. പ്രകാരം രണ്ട്‌ ലക്ഷം രൂപയാണ് ലൈഫ് ഇൻഷുറൻസ് തുക. എൽ.ഐ.സി. വഴി നടപ്പാക്കുന്ന ഈ പദ്ധതിയുടെ വാർഷിക പ്രീമിയം 330 രൂപയാണ്. ഏതുകാരണം കൊണ്ടായാലും അക്കൗണ്ടുടമ മരിച്ചാൽ നോമിനിക്ക് രണ്ട്‌ ലക്ഷം രൂപ ലഭിക്കും. 18-നും 50-നുമിടയിലുള്ളവർക്കേ പദ്ധതിയിൽ ചേരാനാവൂ.

പി.എം.എസ്.ബി.വൈ. അപകട ഇൻഷുറൻസ് പദ്ധതിയാണ്. അപകടമരണമോ പൂർണവൈകല്യമോ സംഭവിച്ചാൽ രണ്ട്‌ ലക്ഷം രൂപയും ഭാഗിക വൈകല്യമാണെങ്കിൽ ഒരു ലക്ഷം രൂപയും നൽകും. വാർഷിക പ്രീമിയം 12 രൂപയാണ്. 18-നും 70-നുമിടയിൽ പ്രായമുള്ളവരെയാണ് പദ്ധതിയിൽ ചേർക്കുക.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!