Breaking News
ജൻധൻ അക്കൗണ്ടുകാർക്ക് അപകട-ലൈഫ് ഇൻഷുറൻസ് പരിരക്ഷ

ന്യൂഡല്‍ഹി: എല്ലാ ജൻധൻ അക്കൗണ്ടുകാരെയും അപകട, ലൈഫ് ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരും. ചെറുകിട വായ്പകൾ ഇക്കൂട്ടർക്ക് ലഭ്യമാക്കുകയും ‘ഫ്ലക്സി-റിക്കറിങ് ഡെപ്പൊസിറ്റ്’ പോലുള്ള ചെറുനിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) ഏഴ് വർഷം പൂർത്തിയായതിൻറെ ഭാഗമായി ധനമന്ത്രാലയമാണ് ഈ തീരുമാനമെടുത്തത്. ഓഗസ്റ്റ് 18 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 47,78,309 ജൻധൻ അക്കൗണ്ടുകളാണുള്ളത്. ഇതിൽ 28,99,379 പേർക്ക് റുപേ കാർഡ് നൽകിയിട്ടുണ്ട്.
2014 ഓഗസ്റ്റ് 15-നും 2015 ജനുവരി 31-നുമിടയിൽ ജൻധൻ അക്കൗണ്ട് എടുത്തവർക്ക് ഒരുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 30,000 രൂപയുടെ ലൈഫ് ഇൻഷുറൻസും നിലവിലുണ്ട്. അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന ‘റുപേ’ കാർഡിനുമേലും ഇൻഷുറൻസ് പരിരക്ഷയുണ്ട്. 2018 ഓഗസ്റ്റ് 28 വരെ ഒരുലക്ഷം രൂപയായിരുന്നു റുപേ കാർഡിനുള്ള അപകട ഇൻഷുറൻസ് തുക. 2018-നുശേഷം അത് രണ്ട് ലക്ഷം രൂപയാക്കി.
പുതിയ തീരുമാനമനുസരിച്ച് എല്ലാ അക്കൗണ്ടുടമകളെയും ‘പ്രധാനമന്ത്രി ജീവൻ ഭീമ യോജന’ (പി.എം.ജെ.ജെ.ബി.വൈ), പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന (പി.എം.എസ്.ബി.വൈ) എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച് ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.
ജൻധൻ യോജനപ്രകാരം ഇതുവരെ 43.04 കോടി അക്കൗണ്ടുകളാണ് തുറന്നത്. ഇവയിലെല്ലാംകൂടി 1,46,231 കോടി രൂപയുടെ നിക്ഷേപമുണ്ട്. അക്കൗണ്ടുടമകളിൽ 55 ശതമാനം വനിതകളാണ്. രണ്ട് കൊല്ലമായി ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാകും. 43.04 കോടി അക്കൗണ്ടുകളിൽ 6.18 കോടി നിർജീവമാക്കി. ആകെയുള്ളതിൽ 8.2 ശതമാനമേ സീറോ ബാലൻസ് അക്കൗണ്ടുള്ളൂ. ബാക്കിയുള്ളവയ്ക്ക് നിശ്ചിത തുക ബാലൻസ് വേണം.
പി.എം.ജെ.ജെ.ബി.വൈ. പ്രകാരം രണ്ട് ലക്ഷം രൂപയാണ് ലൈഫ് ഇൻഷുറൻസ് തുക. എൽ.ഐ.സി. വഴി നടപ്പാക്കുന്ന ഈ പദ്ധതിയുടെ വാർഷിക പ്രീമിയം 330 രൂപയാണ്. ഏതുകാരണം കൊണ്ടായാലും അക്കൗണ്ടുടമ മരിച്ചാൽ നോമിനിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. 18-നും 50-നുമിടയിലുള്ളവർക്കേ പദ്ധതിയിൽ ചേരാനാവൂ.
പി.എം.എസ്.ബി.വൈ. അപകട ഇൻഷുറൻസ് പദ്ധതിയാണ്. അപകടമരണമോ പൂർണവൈകല്യമോ സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയും ഭാഗിക വൈകല്യമാണെങ്കിൽ ഒരു ലക്ഷം രൂപയും നൽകും. വാർഷിക പ്രീമിയം 12 രൂപയാണ്. 18-നും 70-നുമിടയിൽ പ്രായമുള്ളവരെയാണ് പദ്ധതിയിൽ ചേർക്കുക.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login