Connect with us

Breaking News

ജൻധൻ അക്കൗണ്ടുകാർക്ക് അപകട-ലൈഫ് ഇൻഷുറൻസ് പരിരക്ഷ

Published

on


ന്യൂഡല്‍ഹി: എല്ലാ ജൻധൻ അക്കൗണ്ടുകാരെയും അപകട, ലൈഫ് ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരും. ചെറുകിട വായ്പകൾ ഇക്കൂട്ടർക്ക് ലഭ്യമാക്കുകയും ‘ഫ്ലക്സി-റിക്കറിങ് ഡെപ്പൊസിറ്റ്’ പോലുള്ള ചെറുനിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) ഏഴ്‌ വർഷം പൂർത്തിയായതിൻറെ ഭാഗമായി ധനമന്ത്രാലയമാണ് ഈ തീരുമാനമെടുത്തത്. ഓഗസ്റ്റ് 18 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 47,78,309 ജൻധൻ അക്കൗണ്ടുകളാണുള്ളത്. ഇതിൽ 28,99,379 പേർക്ക് റുപേ കാർഡ് നൽകിയിട്ടുണ്ട്.

2014 ഓഗസ്റ്റ് 15-നും 2015 ജനുവരി 31-നുമിടയിൽ ജൻധൻ അക്കൗണ്ട് എടുത്തവർക്ക് ഒരുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 30,000 രൂപയുടെ ലൈഫ് ഇൻഷുറൻസും നിലവിലുണ്ട്. അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന ‘റുപേ’ കാർഡിനുമേലും ഇൻഷുറൻസ് പരിരക്ഷയുണ്ട്. 2018 ഓഗസ്റ്റ് 28 വരെ ഒരുലക്ഷം രൂപയായിരുന്നു റുപേ കാർഡിനുള്ള അപകട ഇൻഷുറൻസ് തുക. 2018-നുശേഷം അത് രണ്ട്‌ ലക്ഷം രൂപയാക്കി.

പുതിയ തീരുമാനമനുസരിച്ച് എല്ലാ അക്കൗണ്ടുടമകളെയും ‘പ്രധാനമന്ത്രി ജീവൻ ഭീമ യോജന’ (പി.എം.ജെ.ജെ.ബി.വൈ), പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന (പി.എം.എസ്.ബി.വൈ) എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച് ബാങ്കുകളോട്‌ നിർദേശിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.

ജൻധൻ യോജനപ്രകാരം ഇതുവരെ 43.04 കോടി അക്കൗണ്ടുകളാണ് തുറന്നത്. ഇവയിലെല്ലാംകൂടി 1,46,231 കോടി രൂപയുടെ നിക്ഷേപമുണ്ട്. അക്കൗണ്ടുടമകളിൽ 55 ശതമാനം വനിതകളാണ്. രണ്ട്‌ കൊല്ലമായി ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാകും. 43.04 കോടി അക്കൗണ്ടുകളിൽ 6.18 കോടി നിർജീവമാക്കി. ആകെയുള്ളതിൽ 8.2 ശതമാനമേ സീറോ ബാലൻസ് അക്കൗണ്ടുള്ളൂ. ബാക്കിയുള്ളവയ്ക്ക് നിശ്ചിത തുക ബാലൻസ് വേണം.

പി.എം.ജെ.ജെ.ബി.വൈ. പ്രകാരം രണ്ട്‌ ലക്ഷം രൂപയാണ് ലൈഫ് ഇൻഷുറൻസ് തുക. എൽ.ഐ.സി. വഴി നടപ്പാക്കുന്ന ഈ പദ്ധതിയുടെ വാർഷിക പ്രീമിയം 330 രൂപയാണ്. ഏതുകാരണം കൊണ്ടായാലും അക്കൗണ്ടുടമ മരിച്ചാൽ നോമിനിക്ക് രണ്ട്‌ ലക്ഷം രൂപ ലഭിക്കും. 18-നും 50-നുമിടയിലുള്ളവർക്കേ പദ്ധതിയിൽ ചേരാനാവൂ.

പി.എം.എസ്.ബി.വൈ. അപകട ഇൻഷുറൻസ് പദ്ധതിയാണ്. അപകടമരണമോ പൂർണവൈകല്യമോ സംഭവിച്ചാൽ രണ്ട്‌ ലക്ഷം രൂപയും ഭാഗിക വൈകല്യമാണെങ്കിൽ ഒരു ലക്ഷം രൂപയും നൽകും. വാർഷിക പ്രീമിയം 12 രൂപയാണ്. 18-നും 70-നുമിടയിൽ പ്രായമുള്ളവരെയാണ് പദ്ധതിയിൽ ചേർക്കുക.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!