Connect with us

Kannur

വെള്ളം ചുമന്ന് കുന്നിറങ്ങി പെണ്‍കുട്ടികള്‍, സങ്കടച്ചിത്രം വൈറലായി; യുവാക്കളൊന്നിച്ചു,കുടിവെള്ളമെത്തി

Published

on

Share our post

കുറ്റ്യാടി: വ്യാഴാഴ്ച രാവിലെ ഊരത്തെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒരു സങ്കടച്ചിത്രം പെട്ടെന്നാണ് വ്യാപകമായി പ്രചരിച്ചത്. പതിനഞ്ചുവയസ്സിനുതാഴെയുള്ള മൂന്ന് പെൺകുട്ടികൾ തലച്ചുമടായി പ്രയാസപ്പെട്ട് കുടിവെള്ളവുമായി കുന്നിറങ്ങി വരുന്ന ചിത്രമായിരുന്നു അത്. ഊരത്തുകാരാണ് കുട്ടികളെന്ന് മനസ്സിലായതോടെ അവരുടെ നൊമ്പരം നാട്ടുകാരുടേതുകൂടിയാകാൻ അധികനേരം വേണ്ടിവന്നില്ല. കുട്ടികളുടെ വീട്ടിൽ കിണറില്ല. ഏഴുദിവസത്തോളമായി പൈപ്പ് വെളളമെത്തിയിട്ടും. അതുകൊണ്ട് സുഖമില്ലാത്ത അമ്മയെ സഹായിക്കാൻ 300 മീറ്ററോളം ദൂരെയുള്ള വീട്ടിൽനിന്ന് വെള്ളം ചുമന്നുകൊണ്ടുവരുകയായിരുന്നു പെൺകുട്ടികൾ.

കുരുന്നുമക്കളുടെ പ്രയാസം പരിഹരിക്കാനായി ഒരുസംഘം യുവാക്കൾ മുന്നിട്ടിറങ്ങി. പ്രദേശിക രാഷ്ട്രീയനേതാക്കളും പൊതുപ്രവർത്തകരും വാർഡംഗം സബിന മോഹനും അവർക്ക് പിന്തുണയേകി. മൂന്നുകുടുംബങ്ങൾക്ക് തന്റെ വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം നൽകിയിരുന്ന നടുക്കണ്ടി ലാലു ഈ കുട്ടികളുടെ വീട്ടിലേക്കും വെള്ളം നൽകാമെന്ന് സമ്മതിച്ചു. വീട്ടിലേക്ക് വെള്ളമെത്തിക്കാനുള്ള മോട്ടോറും പൈപ്പും അനുബന്ധജോലികളും യുവാക്കളുടെ മുൻകൈയോടെ ഒരുക്കി. രാവിലെ ദാഹജലം തലയിലേറ്റിവന്ന കുട്ടികൾ വൈകുന്നേരം സ്കൂൾവിട്ട് വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ജലസമൃദ്ധിയുടെതാണ്.

പി.സി. ഇന്ദ്രജിത്ത്, പ്രമോദ് കുന്നുമ്മൽ, പി.കെ. സുരേഷ്, പി.കെ. അനീഷ്, ഉണ്ണി ഒമേഗ എന്നിവരുൾപ്പെടുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് നാടിന്റെ നന്മനിറഞ്ഞ ഈ സന്തോഷക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.


Share our post

Kannur

പാനൂർ സ്വദേശിയായ വിദ്യാർത്ഥി മംഗലാപുരത്ത് മരിച്ച നിലയിൽ

Published

on

Share our post

പാനൂർ: മംഗലാപുരത്ത് കോളജിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂർ പാനൂർ സ്വദേശിയായ വിദ്യാർത്ഥിയെ താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൂറ്റേരിയിലെ എഴുത്തുപള്ളി (ബൊമ്മേരിന്റ വിട ) ശംസുൽ ഹുദയിൽ ഷംസുദ്ദീൻ – കമറുന്നിസ ദമ്പതികളുടെ മകൻ ഷിജാസി (24)നെയാണ് താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലാപുരം യേനപോയ കോളജിൽ എസിസിഎ കോഴ്‌സ് പൂർത്തിയാക്കിയ ഷിജാസ് സർട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും മംഗലാപുരത്ത് എത്തിയതായിരുന്നു. മുറിയിൽ നിന്നും ഷിജാസിന്റെതെന്ന് കരുതുന്ന ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന്  നാട്ടിലെത്തിച്ച് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: ഇജാസ്.


Share our post
Continue Reading

Kannur

വിവരങ്ങൾ ട്രാക്ക് ചെയ്യാം പോഷൺ ട്രാക്കർ ആപ്പിലൂടെ

Published

on

Share our post

അങ്കണവാടികളെ സ്മാർട്ടാക്കി മാറ്റുക എന്ന ദൗത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് അങ്കണവാടിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം എന്നിവയുടെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഐ.സി.ഡി.എസ് പദ്ധതി മുഖേന ആറ് മാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധങ്ങളായ സേവനങ്ങൾ അങ്കണവാടികൾ വഴി നൽകി വരുന്നുണ്ട്. അങ്കണവാടികളിൽ പോഷൺ ട്രാക്കറിലൂടെ നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാം. അങ്കണവാടി സേവനം സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അറിയിച്ചു.


Share our post
Continue Reading

Kannur

അശാസ്ത്രീയ മാലിന്യ സംസ്കരണം: 35,000 രൂപ പിഴയിട്ടു

Published

on

Share our post

പഴയങ്ങാടി: ജില്ല എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് മാടായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തിയതിനെ തുടർന്ന് 35000 രൂപ പിഴ ചുമത്തി. പഴയങ്ങാടിയിലെ ഡെൽറ്റ കെയർ ഡെന്റൽ ലാബ് എന്ന സ്ഥാപനത്തിന് 15000 രൂപ, നീതി ഇലക്ടിക്കൽസ് ആൻഡ് പ്ലമ്പിങ്, പബാബ് നാഷനൽ ബാങ്ക് എന്നിവക്ക് 10,000 രൂപ വീതം എന്നിങ്ങനെയാണ് 35000 രൂപ പിഴ ചുമത്തിയത്. ഡെൽറ്റ കെയർ ഡെന്റൽ ലാബിൽ നിന്നുള്ള മലിന ജലം പുഴയോട് ചേർന്ന പ്രദേശത്തേക്ക് ഒഴുക്കി വിട്ടതിനും ലാബിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും പുഴയോട് ചേർന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനുമാണ് സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തിയത്.പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയുടെ സമീപത്തു കൂട്ടിയിട്ടതിനും കത്തിച്ചതിനുമാണ് 10000 രൂപ പിഴ ചുമത്തിയത്. നീതി ഇലക്ട്രിക്കൽസ് ആൻഡ് പ്ലബിങ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഹാർഡ് ബോർഡ്‌ പെട്ടികളും തെർമോക്കോളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയുടെ സമീപത്ത് കൂട്ടിയിട്ട് കത്തിച്ചതിനും പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗ ശൂന്യമായ ക്ലോസറ്റ്, പ്ലാസ്റ്റിക് കവറുകൾ മുതലായവ കൂട്ടിയിട്ടതിനുമാണ് സ്‌ക്വാഡ് 10000 രൂപ പിഴയിട്ടത്. മൂന്ന് സ്ഥാപന അധികൃതരോടും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്‌, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!