Kannur
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൈമാറാത്ത വീട്ടുകാർക്കെതിരെ നടപടി സ്വീകരിക്കും

കണ്ണൂർ : കണ്ണൂര്‍ കോര്പ്പറേഷന് കീഴില്‍ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കുമെ തിരെ കര്‍ശന നടപടിയുമായി അധികൃതര്‍ രംഗത്തെത്തി.മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് വലിച്ചെറിയുന്നതിനെതിരെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഫ്ളാറ്റുകളും അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സ്ഥിരമായ സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കോര്പ്പറേഷന് ആരോഗ്യ വിഭാഗം കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.
ഹരിതകര്‍മസേനയിൽ രജിസ്റ്റര്‍ ചെയ്തു ജൈവ മാലിന്യങ്ങള്‍ സ്വന്തമായും അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് കൈമാറാനുമാണ് കണ്ണൂര്‍ കോര്പ്പറേഷന് നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇനിയും ചിലര്‍ ഹരിതകര്‍മസേനയ്ക്ക് അജൈവമാലിന്യങ്ങള്‍ കൈമാറാന്‍ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്ന് ഇത്തരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് പിഴചുമത്തല്‍, കോര്‍പ്പറേഷനിലെ അവശ്യ സേവനങ്ങള്‍ തടയുന്നത് ഉള്‍പ്പെടെയുള്ള നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്.
ഫ്ളാറ്റുകളില്‍ താമസിക്കുന്ന ഓരോ കുടുംബങ്ങളും വെവ്വേറെ ഹരിതകര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്ത് മാലിന്യങ്ങള്‍ കൈമാറണം.നിലവിൽ പല ഫ്ലാറ്റുകളും പൂർണ തോതിൽ മാലിന്യ നീക്കവുമായി സഹകരിക്കുന്നില്ലന്ന് പരാതി ഉയർന്നിട്ടുണ്ട്.ഹരിതകര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സേനാംഗങ്ങള്‍ നിശ്ചയിച്ച തുക ഈടാക്കി വീടുകളിലെത്തി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ എത്തിച്ച് സംസ്കരിക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്.
ഓരോ വീടും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും, ഹരിതകര്‍മസേനാംഗങ്ങളും നേരിട്ട് പരിശോധിച്ച് നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി പിഴ അടപ്പിക്കും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ കോര്പ്പറേഷന് പരിധിയില്‍ 90 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
രാത്രി കാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമായി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവരെയും, മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കുന്നതും, പ്ലാസ്റ്റിക് മാലിന്യ കത്തിക്കുന്നതും കണ്ടെത്താന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്. മാലിന്യം തള്ളുന്ന വാഹനങ്ങള്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിഴഅടുപ്പിക്കുന്നതിന് പുറമെ വാഹനം ഇനി വിട്ടുനല്‍കില്ല.
ഹരിതകര്‍മസേനയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയവര്‍ അടിയന്തിരമായി വാര്‍ഡ് കൗണ്‍സിലര്‍മാരെയോ കോര്പ്പറേഷന് മെയിന്‍ ഓഫീസ്, സോണല്‍ ഡിവിഷന് ഓഫീസുകളുമായി അടിയന്തിരമായി ബന്ധപെട്ട് രജിസ്ട്രേഷൻ നടത്തി പിഴ, മറ്റു നിയമ നടപടിയിൽ നിന്നും ഒഴിവായി മാലിന്യ മുക്ത കണ്ണൂർ പദ്ധതിയുമായി സഹകരിക്കണമെന്ന് മേയർ ടി. ഒ. മോഹനൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.പി. രാജേഷ്, ക്ലീന്‍ സിറ്റി മാനേജര്‍ പി.പി. ബൈജു എന്നിവര്‍ അറിയിച്ചു.
Kannur
വാട്ടര്‍ ചാര്‍ജ് കുടിശ്ശിക റവന്യൂ റിക്കവറി


കണ്ണൂർ: കേരള വാട്ടര്‍ അതോറിറ്റി, കണ്ണൂര്‍ സബ് ഡിവിഷന് കീഴിലുള്ള മുഴുവന്‍ ഉപഭോക്താക്കളുംമാര്‍ച്ച് 15നകം വാട്ടര്‍ ചാര്‍ജ് കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് കൂടാതെ കണക്ഷന് വിച്ഛേദിക്കുകയും റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Kannur
കുടുംബ തർക്കങ്ങൾക്ക് പരിഹാരം: ഹാർമണി ഹബ്ബ്


കണ്ണൂർ: കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിനായി കേരള സംസ്ഥാന നിയമ സേവന അതോറിറ്റി ഹാർമണി ഹബ്ബ് എന്ന പുതിയ പദ്ധതി ആരംഭിച്ചു.മധ്യസ്ഥത, അനുരഞ്ജനം, കൗൺസലിങ്, നിയമ ഉപദേശം, ലോക് അദാലത്തുകൾ തുടങ്ങിയ സേവനങ്ങളുടെ പുതിയ രൂപവും ഭാവവുമാണ് ഈ പദ്ധതി.വ്യവഹാരഘട്ടത്തിന് മുൻപുള്ള ഗാർഹികവും അല്ലാത്തതുമായ തർക്കങ്ങൾ പരിഹരിക്കുക, അതുവഴി ചെലവേറിയതും സമയം എടുക്കുന്നതുമായ വ്യവഹാരങ്ങൾ ഒഴിവാക്കുക എന്നതാണ് ലക്ഷ്യം.സൗജന്യ നിയമ സേവനങ്ങൾ, കൗൺസലിങ്, നിയമോപദേശം, അദാലത്ത് തുടങ്ങിയ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുന്ന ഈ പദ്ധതി പ്രയോജനപ്പെടുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായി ബന്ധപ്പെടാം.ഫോൺ: 0490 2344666
dlsakannurdistrict @gmail.com
Kannur
വേറിട്ട വഴി; വേറിട്ട നേട്ടം: തലയുയർത്തി കണ്ണൂർ ജില്ല പഞ്ചായത്ത്


കണ്ണൂർ: ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനമാണ് ജനാധിപത്യസംവിധാനത്തിൽ ഏതു സ്ഥാപനത്തെയും ജനകീയമാക്കുന്നത്. ഇൗ കാഴ്ചപ്പാടിൽ കഴിഞ്ഞ അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങളിലൂടെ കണ്ണൂർ ജില്ല പഞ്ചായത്ത് വലിയ ജനകീയ പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്.
വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വേറിട്ട നേട്ടങ്ങൾ കൊയ്ത് തലയുയർത്തിയാണ് ജില്ല പഞ്ചായത്തിെൻറ നിൽപ്. ജനങ്ങളെ മുന്നിൽകണ്ട് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് ജില്ല പഞ്ചായത്തിനെ നേട്ടങ്ങളുടെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയത്.1995ലാണ് ജില്ല പഞ്ചായത്ത് നിലവിൽവന്നത്. അതിനുമുമ്പ് ജില്ല കൗൺസിലായിരുന്നു. ജില്ല പഞ്ചായത്തിന് 24 ഡിവിഷനുണ്ട്. ജില്ല പഞ്ചായത്ത് ഭരണം എക്കാലത്തും എൽ.ഡി.എഫിനൊപ്പമായിരുന്നു. പി.കെ. ശ്രീമതി ടീച്ചറായിരുന്നു ആദ്യ പ്രസിഡൻറ്. നിലവിൽ സി.പി.എമ്മിലെ കെ.വി. സുമേഷ് പ്രസിഡൻറും പി.പി. ദിവ്യ വൈസ് പ്രസിഡൻറുമായ ഭരണസമിതിയാണ് ജില്ല പഞ്ചായത്തിനെ നയിക്കുന്നത്.ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ജില്ലയുടെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ പദ്ധതിനിർവഹണത്തിനാണ് ജില്ല പഞ്ചായത്ത് പ്രാമുഖ്യം നൽകിയത്. നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനുകൾക്ക് ഉൗന്നൽ നൽകിയായിരുന്നു ജില്ല പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് രൂപംനൽകിയിരുന്നത്. തരിശുരഹിത കൈപ്പാട്, കാർഷിക സ്വയംപര്യാപ്ത ഗ്രാമങ്ങൾ, സമ്പൂർണ നെൽകൃഷി ജില്ല, തേൻ ജില്ല, അക്വാ ഗ്രീൻ മാർട്ട്, ഫാം റസ്റ്റ് ഹൗസ് സൗന്ദര്യവത്കരണം, വിത്തുപത്തായം, അഴുക്കിൽനിന്ന് അഴകിലേക്ക്, വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ, സർക്കാർ സ്കൂളുകളുടെ ഉൗർജ സ്വയംപര്യാപ്തത, ജില്ല ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്ക്, ജില്ല ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും സീതാലയം സ്ത്രീസൗഹൃദ കേന്ദ്രം, ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക പദ്ധതി, അമ്മമാർക്കൊരിടം, മുലയൂട്ടൽ കേന്ദ്രം, ഷീ െനെറ്റ് ഹോം, പട്ടികവർഗവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കൽ, കോവിഡ് പ്രതിരോധം, പ്രളയദുരിതാശ്വാസം തുടങ്ങി ജില്ല പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ ജില്ലയുടെ വികസനത്തിന് കുതിപ്പേകി.ബി.പി.എൽ കുടുംബത്തിൽപെട്ട 400 യുവതികൾക്ക് ആധുനിക ഗാർമെൻറ് മെഷിനറിയിൽ പരിശീലനം നൽകി. ചട്ടുകപ്പാറ വനിത വ്യവസായ എസ്റ്റേറ്റിൽ 10 വനിത സംരംഭക യൂനിറ്റുകൾ തുടങ്ങി. ജില്ലയിൽ സമ്പൂർണ ഭവനപദ്ധതിക്കായി െഎ.എ.വൈ, പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികളിൽ 7017 വീടുകൾക്കായി 20 കോടി രൂപ ചെലവഴിച്ചു.തദ്ദേശ സ്ഥാപനങ്ങളിൽ കേരളത്തിൽ ആദ്യമായി ട്രാൻജെൻഡേഴ്സിനായി പദ്ധതി, പദവി, പഠനവിവരശേഖരണം, ശിൽപശാല, കുടുംബശ്രീ യൂനിറ്റ് രൂപവത്കരണം, ട്രാൻസ്ജെൻഡേഴ്സ് ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു.
സ്കൂളുകളിൽ സ്ത്രീസൗഹൃദ വിശ്രമമുറികൾ നടപ്പാക്കി. 48 വിദ്യാലയങ്ങൾ ഉൾപ്പെടെ 52 ഷീ ഫ്രൻഡ്ലി ഇ-ടോയ്ലറ്റ്, ഘടക സ്ഥാപനങ്ങളിലും സ്കൂളുകളിലും സാനിറ്ററി നാപ്കിൻ ഡിസ്പെൻസർ, ഇൻസിനേറ്റർ, കുറുമാത്തൂരിൽ കുടുംബശ്രീ ട്രെയിനിങ് സെൻറർ തുടങ്ങിയവ സ്ഥാപിച്ചു. ആധുനിക ശ്മശാനങ്ങളുടെ നിർമാണത്തിന് പഞ്ചായത്തുകൾക്ക് 2.16 കോടി നൽകി.ആറളം നവജീവൻ കോളനിയിലുള്ള 24 വീടുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 49 ലക്ഷം നൽകി. യാത്രചെയ്യുന്ന സ്ത്രീകൾക്ക് മുലയൂട്ടുന്നതിന് 30 പൊതു ഇടങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ജില്ലയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് ജില്ല പഞ്ചായത്ത് വികസനകേന്ദ്രത്തിലാണ് താൽക്കാലിക താമസത്തിന് ഷീ നൈറ്റ് ഹോം തുടങ്ങിയത്.
180 കോടി ചെലവഴിച്ചാണ് ജില്ല പഞ്ചായത്ത് റോഡുകളും ഗ്രാമീണ റോഡുകളും നവീകരിച്ചത്. 1100 കിലോമീറ്റർ റോഡുകളാണ് പുതുക്കിയത്. ജില്ലയിലെ മുഴുവൻ റോഡുകെളയും ബന്ധിപ്പിച്ച് റോഡ് കണക്ടിവിറ്റി മാപ് തയാറാക്കി. ജില്ല ആശുപത്രിയുടെ സമഗ്ര വികസനത്തിന് 56 കോടിയുടെ മാസ്റ്റർ പ്ലാനിന് കിഫ്ബിയുടെ അംഗീകാരം കിട്ടി. സൂപ്പർ സ്പെഷാലിറ്റി നിലവാരത്തിലേക്ക് ജില്ല ആശുപത്രിയെ മാറ്റുന്നതിെൻറ ഭാഗമായി വിവിധ വിഭാഗങ്ങൾ തുടങ്ങി.ജില്ലയിലെ വൃക്കരോഗികളെ സഹായിക്കാൻ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സ്നേഹജ്യോതി കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി വലിയ സഹായവും സേവനവുമാണ് നൽകുന്നത്.
കാർഷിക മേഖലയിൽ സമാനതകളില്ലാത്ത വികസനമാണ് അഞ്ചുവർഷത്തിനിടയിൽ ജില്ലയിൽ നടപ്പാക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കോവിഡാനന്തര കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള സംസ്ഥാന സർക്കാറിെൻറ ശ്രമങ്ങൾക്കൊപ്പം ജില്ല പഞ്ചായത്തും കൈകോർത്തു. എട്ടുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്.ഒന്നാംവിള കൃഷിയിൽ 1000 ഹെക്ടർ വയലുകളിലാണ് പുതുതായി നെൽകൃഷി ചെയ്തത്. അതത് പ്രദേശങ്ങളിൽ അനുയോജ്യമായതും ആവശ്യമുള്ളതുമായ കാർഷികോൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിന് പഞ്ചായത്തുകളുമായി സഹകരിച്ച് തുടങ്ങിയ കാർഷിക സ്വയംപര്യാപ്ത ഗ്രാമം പദ്ധതി ഏറെ ശ്രദ്ധേയമായി. 48 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കി. പദ്ധതിനടത്തിപ്പിലൂടെ കർഷകർക്ക് 20 കോടി രൂപയുടെ അധിക വരുമാനമുണ്ടായെന്നാണ് കണക്ക്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്